tag:blogger.com,1999:blog-5650389236004309292024-02-01T21:44:06.359-08:00magic reelsN P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.comBlogger29125tag:blogger.com,1999:blog-565038923600430929.post-64953873045666099702012-01-05T23:20:00.000-08:002012-01-05T23:27:11.129-08:00മുന്‍വിധികള്‍ മാറുന്നു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpq7wR2A9t7yhsgNz498T-DM4t56PiF4X3DGycLT75pCcix3d3X0bHmuj5B7noqmAqyVt54mLGXCkCH_TeEWX_gw7o-NFAytCfTzCKcO6EogBIN18v-Z12uPWB5GKUHaRBWjK4V4EtR8lW/s1600/beautiful+movie+stills+_14_.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 197px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpq7wR2A9t7yhsgNz498T-DM4t56PiF4X3DGycLT75pCcix3d3X0bHmuj5B7noqmAqyVt54mLGXCkCH_TeEWX_gw7o-NFAytCfTzCKcO6EogBIN18v-Z12uPWB5GKUHaRBWjK4V4EtR8lW/s320/beautiful+movie+stills+_14_.jpg" alt="" id="BLOGGER_PHOTO_ID_5694415767002646290" border="0" /></a>സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ്യപരിചരണരീതിയും അവലംബിച്ച ചില ചിത്രങ്ങള്‍ മുഖ്യധാരാ മലയാളസിനിമയുടെ ദിശാവ്യതിയാനത്തിന് തുടക്കം കുറിച്ചു. പതിവുഫോര്‍മുലകളെ ലജ്ജാകരമായി പിന്‍പറ്റുന്ന സിനിമകളും ഫാന്‍സ് അസോസിയേഷന്റെ ആര്‍പ്പുവിളികള്‍ക്കു കാതോര്‍ത്ത് താരപരിവേഷത്തിനനുസരിച്ചു തുന്നിയ നായകകേന്ദ്രിതകഥകളും പ്രേക്ഷകര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞവര്‍ഷം കൂടിയായിരുന്നു ഇത്. ഇനിയുള്ളകാലം നമ്മുടെ തിരശãീല പുതിയ തെളിച്ചങ്ങളിലേക്കു കണ്‍തുറക്കുമെന്ന പ്രത്യാശയുമായാണ് 2011 പടിയിറങ്ങുന്നത്.<br /><br />മനുഷ്യജീവിതത്തെ ആവിഷ്കരിക്കുന്നതില്‍ ലോകസിനിമ കൈവരിച്ച ഔന്നത്യങ്ങളെ കൃത്യമായി തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ചലച്ചിത്രമേളകളും ഡീവീഡി വിപ്ലവവും ഇന്റര്‍നെറ്റിലെ ടോറന്റില്‍നിന്ന് എളുപ്പം ഡൌണ്‍ലോഡു ചെയ്യാവുന്ന വിദേശഭാഷാ ചിത്രങ്ങളും ഹോളിവുഡ് ഇതര ലോകസിനിമയുടെ വിശാലമായ ഭാവനാപ്രപഞ്ചത്തിലേക്കാണ് യുവതലമുറയെ നയിക്കുന്നത്. എന്നാല്‍, ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോരുകയായിരുന്നു നമ്മുടെ സിനിമക്കാര്‍. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്പക്കത്ത്, തമിഴില്‍ നടക്കുന്നതുപോലും കാണാന്‍കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ ആസ്വാദനശേഷിയെ വിലകുറച്ചു കണ്ടു. അങ്ങനെ വിലകുറച്ചു കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന് ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍.<br /><br />2011 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ 'ട്രാഫിക്' എന്ന ചിത്രമാണ് ഈ ദിശാമാറ്റത്തിനു തുടക്കം കുറിച്ചത്. 'ട്രാഫിക്' നല്കിയ ഗ്രീന്‍സിഗ്നലുകള്‍ക്കനുസരിച്ച് പുതിയ ദിശയിലേക്കു തിരിയുകയായിരുന്നു യുവതലമുറയിലെ ചലച്ചിത്രകാരന്മാര്. ചവിട്ടിത്തേഞ്ഞ പാതയില്‍ മുടന്തിനീങ്ങിയ മലയാളസിനിമയുടെ ഗതിമാറ്റാന്‍ 'ട്രാഫിക്' ചില ഭാവുകത്വവിച്ഛേദങ്ങള്‍ക്കു തുടക്കമിട്ടു. താരകേന്ദ്രിതമായ ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിച്ചു. നായകന്, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തി. പരിചയിച്ചുപഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിഞ്ഞു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGW5y8vbuIQUGexs6TFmKUuGhuawQS5NgMcrmL2ci93TAHX7bJeK-JLmbZSGDgMIb7A_UFq_YDb09Uc3AIYG2yQReu6VbrtzBe1IpJz6TMy5bC0hpRURTvTjDZ3vhKkuQCWeF8Ism0wfRs/s1600/Salt+N+Pepper+_9__001.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 203px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGW5y8vbuIQUGexs6TFmKUuGhuawQS5NgMcrmL2ci93TAHX7bJeK-JLmbZSGDgMIb7A_UFq_YDb09Uc3AIYG2yQReu6VbrtzBe1IpJz6TMy5bC0hpRURTvTjDZ3vhKkuQCWeF8Ism0wfRs/s320/Salt+N+Pepper+_9__001.jpg" alt="" id="BLOGGER_PHOTO_ID_5694416049840656322" border="0" /></a>മവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിച്ചു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനമായിരുന്നു ചിത്രത്തിന്റേത്. രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിച്ചുകൊണ്ട് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന് ആധാരമായത്.<br /><br />കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുകയായിരുന്നു ഈ സംരംഭം. വാസ്തവത്തില്‍ മെക്സിക്കന്‍ ചലച്ചിത്രകാരന് ഇനാരിത്തുവിനെപ്പോലുള്ള നവലോകസിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കുമാത്രം ഹിതകരമായ ഈ ശില്പരൂപത്തില് വാര്‍ത്തെടുത്ത 'ട്രാഫിക് 'കണ്ടിട്ട് സാമാന്യപ്രേക്ഷകന് കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് 2011 സാക്ഷ്യം വഹിച്ചു. ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwiXEYtboNIHd97NpnjfbXG-Vb5ANrZhSnMM2la93IC6jvIYKK1hWiYE9YhuDktLFMdAcz1X1neb_A2vGf_9un8luGrmKHquTOBZynbg3tenlzbJ-P9uIDSSNHc3lCi1OiqZFxAnkRDWMa/s1600/Roma+in+Chappa+kurishu-728816.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 295px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwiXEYtboNIHd97NpnjfbXG-Vb5ANrZhSnMM2la93IC6jvIYKK1hWiYE9YhuDktLFMdAcz1X1neb_A2vGf_9un8luGrmKHquTOBZynbg3tenlzbJ-P9uIDSSNHc3lCi1OiqZFxAnkRDWMa/s320/Roma+in+Chappa+kurishu-728816.jpg" alt="" id="BLOGGER_PHOTO_ID_5694415952437479714" border="0" /></a>ഇനാരിത്തുവിന്റെ ശില്പസങ്കേതം കടംകൊണ്ട് മൌലികമായ ചലച്ചിത്രമൊരുക്കുകയായിരുന്നു രാജേഷ് പിള്ള. ആകസ്മികമായ ഒരു സംഭവത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികംപേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന വിദേശദൃശ്യശില്‍പങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് ഈ ചിത്രത്തിന്റെ അണിയറശില്പികള് തെളിയിച്ചു. ടോറന്റ്, ഡീവീഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധിയാണ് രാജേഷ് പിള്ള- ബോബി സഞ്ജയ് ടീമിന്റെ ഈ സംരംഭം.<br /><br />'ട്രാഫിക്' നല്കിയ ധൈര്യത്തില്‍നിന്നാണ് 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍', 'ചാപ്പാ കുരിശ്', 'ബ്യൂട്ടിഫുള്‍' എന്നീ ചിത്രങ്ങള്‍ പിറവികൊള്ളുന്നത്. പുതുപ്രമേയങ്ങള്‍ സ്വീകരിക്കുന്നതിലും അതിന് അനുഗുണമായ ദൃശ്യപരിചരണം നല്‍കുന്നതിലും മലയാളസിനിമയുടെ പതിവുരീതികളെ തിരസ്കരിക്കാനുള്ള ആര്‍ജവം, ആഷിഖ് അബു, സമീര്‍ താഹിര്‍, വി.കെ. പ്രകാശ് എന്നീസംവിധായകര്‍ തുറന്നു പ്രകടിപ്പിച്ചു. നായകന്, നായിക, ഹാസ്യതാരം, വില്ലന്‍ തുടങ്ങിയ മുഖ്യധാരാ സിനിമയെക്കുറിച്ചുള്ള മുന്‍വിധികളില്‍നിന്ന് ഒട്ടേറെ കളകള്‍ പറിച്ചെറിയാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിഞ്ഞു. വിഷയവൈവിധ്യം, ദൃശ്യപരിചരണത്തിലെ വ്യത്യസ്തത എന്നിവക്കുവേണ്ടിദാഹിക്കുന്ന ഒരു പ്രേക്ഷകസമൂഹം കേരളത്തിലുണ്ടെന്നു വിളിച്ചുപറയുന്നവിധം ഈ ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടു. മാധവ് രാമദാസിന്റെ 'മേല്‍വിലാസം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 12' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം കണ്ടില്ലെങ്കിലും ഉള്ളടക്കത്തിന്റെ ഉള്‍ക്കരുത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചു. 'ട്രാഫിക്', 'ചാപ്പാകുരിശ്'എന്നീ പരീക്ഷണസംരംഭങ്ങള്‍ പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. കേരളീയകലകളുമായി ബന്ധപ്പെട്ട പതിവു പനോരമപ്പടങ്ങളുടെ സ്വഭാവത്തില്‍നിന്നു വിട്ടുമാറുന്ന ചിത്രങ്ങളെ അംഗീകരിച്ചതിലൂടെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന നവതലമുറ ചലച്ചിത്രകാരന്മാര്ക്ക് അതൊരു പ്രോത്സാഹനമായി. 'ഉറുമി', 'കര്‍മയോഗി', 'ആദാമിന്റെ മകന് അബു' തുടങ്ങി ഏഴുചിത്രങ്ങളാണ് ഇത്തവണ പനോരമയില്‍ ഇടംനേടിയത്. മറ്റൊരു പ്രാദേശിക ഭാഷയില്‍നിന്നും ഇത്രയേറെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. ദേശീയതലത്തിലെ ഗൌരവസിനിമയില്‍ മലയാളം പുലര്‍ത്തുന്ന ആധിപത്യത്തിന് അതും ഒരടിവരയായി.<br /><br />സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന് അബു' 2011ല്‍ പ്രഖ്യാപിച്ച ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഗോവ, കേരള ചലച്ചിത്രമേളകളിലും ചിത്രം പുരസ്കാരം നേടി. ആത്മാര്‍ഥമായ ചലച്ചിത്രസംരംഭത്തിനുലഭിച്ച അംഗീകാരങ്ങളായിരുന്നു അവ. ഗോപിക്കും പി.ജെ. ആന്റണിക്കും ശേഷം ശരീരം, ആകാരം എന്നിവയിലൂന്നിയ താരസ്വരൂപനിര്‍മിതിയെക്കുറിച്ചുള്ള മുന്‍വിധികളെ മറികടന്ന് സലിംകുമാര്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരുമിച്ചുനേടിയ അംഗീകാരം ചരിത്രമായി.ഡിസംബറില്‍നടന്ന ചലച്ചിത്രമേളയില്‍ ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' വിവാദചിത്രമായി. ശുദ്ധകലാസിനിമയുടെ പാതയിലേക്ക് കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ നടന്നടുക്കുന്നുവെന്ന പ്രത്യാശഭരിതമായ പ്രവണതക്ക് ആദാമിന്റെ മകനും ആദിമധ്യാന്തവും ദൃശ്യസാക്ഷ്യങ്ങളായി. മുഖ്യധാരാ സിനിമയെ പ്രമേയപരമായി നവീകരിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമങ്ങള്‍ ഇത്തവണയും വിജയം കണ്ടു. പണം എന്ന പ്രലോഭനത്തിന്റെ വഴികള്‍ യഥാതഥമായി അവതരിപ്പിച്ച 'ഇന്ത്യന്‍ റുപ്പി' ശ്രദ്ധേയമായി. കമലിന്റെ 'ഗദ്ദാമ', ബ്ലസിയുടെ 'പ്രണയം' എന്നീ ചിത്രങ്ങള്‍ മുഖ്യധാരയില്‍നിന്നുള്ള മികച്ച സംരംഭങ്ങളായിരുന്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3ivtB8hZDdqhuCw0ZNdcQLcJI_gjeNYNlJeWquC6svehQTjMfGsZoeslLe4LAZyQfG0Ba-fMZjdmDLe0Tu_12kq0-SPoKz1NcHFCbjKAlZ2EU1puNTyvug-sp3eWsGxX0AN-15ErhOi2/s1600/traffic-38.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 203px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-3ivtB8hZDdqhuCw0ZNdcQLcJI_gjeNYNlJeWquC6svehQTjMfGsZoeslLe4LAZyQfG0Ba-fMZjdmDLe0Tu_12kq0-SPoKz1NcHFCbjKAlZ2EU1puNTyvug-sp3eWsGxX0AN-15ErhOi2/s320/traffic-38.jpg" alt="" id="BLOGGER_PHOTO_ID_5694415887334381762" border="0" /></a>നു.<br /><br />സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ ഇത്തവണയും കാലിടറി. മലയാളിയായ സോഹന്റോയ് സംവിധാനം ചെയ്ത 'ഡാം 999' മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ വന്‍മാധ്യമശ്രദ്ധ നേടിയെങ്കിലും പ്രദര്‍ശനവിജയം നേടാനായില്ല. ഫഹദ് ഫാസില്‍ എന്ന യുവനടനാണ് പോയവര്‍ഷത്തിന്റെ വാഗ്ദാനങ്ങളിലൊന്ന്. ചോക്ലേറ്റ് ഹീറോ ആയി അരങ്ങേറ്റം കുറിച്ച ഫഹദ് വര്‍ഷങ്ങള്‍ക്കുശേഷം 'ചാപ്പാകുരിശി'ലെത്തുമ്പോള്‍ വിസ്മയകരമായ പകര്‍ന്നാട്ടത്തിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷയായി. വരുംവര്‍ഷങ്ങള്‍ തന്റേതുകൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഭാവപ്പകര്‍ച്ചകളുമായി ആസിഫ് അലിയുടെ താരോദയത്തിനുകൂടി പോയവര്‍ഷം സാക്ഷ്യം വഹിച്ചു. എല്ലാ പരീക്ഷണസംരംഭങ്ങളുടെയും ഭാഗമായ അനൂപ്മേനോന് 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെ തിരക്കഥയിലും മികവു തെളിയിച്ചു. മുഖ്യധാരയിലെ നൂറ്റൊന്നാവര്‍ത്തിച്ച ഫോര്‍മുലച്ചിത്രങ്ങളില്‍നിന്നുള്ള വഴിമാറിനടപ്പായിരുന്നു അക്കു അക്ബറിന്റെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. മൂന്നു തലങ്ങളിലായി വികസിക്കുന്ന കഥ പറഞ്ഞുകൊണ്ട് അരങ്ങേറ്റം കുറിച്ച ജി.എസ് അനില്‍ പ്രതീക്ഷയുണര്‍ത്തുന്നു. മെലോഡ്രാമയുടെ മലവെള്ളപ്പാച്ചില്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ആവശ്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍, ചമയം പോലുള്ള പ്രാഥമികമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ 2011ന്റെ മറ്റൊരു പരീക്ഷണചിത്രമാവുമായിരുന്നു ഇത്.<br /><br />പരീക്ഷണാത്മകചിത്രങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍തന്നെ അവയുടെ മൌലികതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു. 'ഹാന്‍ഡ് ഫോണ്‍' എന്ന കൊറിയന്‍ സിനിമയില്‍നിന്നു കടംകൊണ്ട പ്രമേയമായിരുന്നു 'ചാപ്പാകുരിശി'ന്റേത്. എന്നാല്‍, പുതിയ ഒരു സംവേദനക്ഷമതയിലേക്ക് പ്രേക്ഷകസമൂഹത്തെ വലിച്ചണയ്ക്കുന്നതിന് അനുകരണസ്വഭാവമുള്ള ഈ ചിത്രങ്ങള്‍ സഹായിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അറുപതുകളിലും എഴുപതുകളിലും മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് വിദേശസാഹിത്യത്തിന്റെ സ്വാധീനത്തില്‍ എഴുതപ്പെട്ട രചനകളാണ്. അസ്തിത്വദര്‍ശനങ്ങളും സ്വത്വപ്രതിസന്ധിയും ചൂഴ്ന്നുനിന്ന ലോകത്തിന്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglCS72_2oSHzSHlCB0ZDpYymw-HiQivTzhkJuFrzT6AVDC6is7NLJXrEK-HtvuUqHVnDAIa1E96IJCNS7urEP6tLvlrCp1JHKJG7IhzOhmE6VsyuGCTLd4Yup9897zcqPebw38_hgdIdwP/s1600/Vellaripravinte+Changathi+_18_.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 261px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglCS72_2oSHzSHlCB0ZDpYymw-HiQivTzhkJuFrzT6AVDC6is7NLJXrEK-HtvuUqHVnDAIa1E96IJCNS7urEP6tLvlrCp1JHKJG7IhzOhmE6VsyuGCTLd4Yup9897zcqPebw38_hgdIdwP/s320/Vellaripravinte+Changathi+_18_.jpg" alt="" id="BLOGGER_PHOTO_ID_5694416092863644498" border="0" /></a>റെ വിഹ്വലതകളെ മലയാളഭാവനയിലേക്കു പറിച്ചുനട്ടപ്പോള്‍ മികച്ച ചില രചനകളാണ് മലയാളത്തിനു ലഭിച്ചത്. പ്രമേയപരിസരത്തെയും ശില്‍പരൂപത്തെയും മാതൃകയാക്കുമ്പോള്‍തന്നെ മൌലികത നിലനിര്‍ത്തിയ സൃഷ്ടികളായിരുന്നു അക്കാലത്ത് കാക്കനാടനും മുകുന്ദനും വിജയനും എഴുതിയത്. അതുപോലെ, അടിമുടി മാറിക്കഴിഞ്ഞ നവലോക സിനിമയുടെ ശില്‍പരൂപത്തെ ഉപജീവിച്ചുകൊണ്ട് മൌലികതയിലേക്കു നടന്നടുക്കാന്‍ പുതിയ ചലച്ചിത്രകാരന്മാര്ക്കു കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം.<br /><br />'ടി.ഡി. ദാസന്' എന്ന ചിത്രത്തിലൂടെ സമാന്തരസിനിമയില്‍ സവിശേഷമായ കൈയൊപ്പു പതിപ്പിച്ച മോഹന്‍ രാഘവന്, മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച മുല്ലനേഴി, ജോണ്സണ്, ചലച്ചിത്രചിന്തകനും സംവിധായകനുമായ രവീന്ദ്രന്, മുന്‍കാല തിരക്കഥാകൃത്ത് ശാരംഗപാണി, ഗായകന് മലേഷ്യാ വാസുദേവന്‍, ഛായാഗ്രാഹകന്‍ വിപിന്‍ദാസ്, നടി ആറന്മുള പൊന്നമ്മ, നടന് മച്ചാന് വര്‍ഗീസ്, മുന്‍കാലസംവിധായകന്‍ പി. വേണു എന്നിവര്‍ പോയ വര്‍ഷത്തിന്റെ വിയോഗങ്ങളായി.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com10tag:blogger.com,1999:blog-565038923600430929.post-30648347654230290182011-07-03T13:25:00.000-07:002011-07-03T13:39:28.012-07:00ഉള്ളു പൊള്ളയായ വന്മരങ്ങളും ചെറുചെടികളും<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCGGSUTI4j35NY8WhwcT7XSzB_tpYUgyIPNLpS03YvcKYB2ZFcJY9cUJh9xKA9Sbr1XcHwVJfkovolD2iOehqysWenyD0iAHnFvRdJu1_QrVm29fN5hSJr7NutjyPeIx_Ep9yF16a7Jz_u/s1600/Adaminte-Makan-Abu.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 254px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCGGSUTI4j35NY8WhwcT7XSzB_tpYUgyIPNLpS03YvcKYB2ZFcJY9cUJh9xKA9Sbr1XcHwVJfkovolD2iOehqysWenyD0iAHnFvRdJu1_QrVm29fN5hSJr7NutjyPeIx_Ep9yF16a7Jz_u/s320/Adaminte-Makan-Abu.jpg" alt="" id="BLOGGER_PHOTO_ID_5625227720970268850" border="0" /></a>മലയാളിയുടെ ജനിതകപരമായ സവിശേഷതകളിലൊന്ന് നമ്മള് ആരെയും അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്നതാണ്. നാഡി പിടിച്ചുനോക്കി മരിച്ചു എന്നുറപ്പായാലേ പ്രതിഭകളെ നാം വാഴ്ത്തൂ. ധൈഷണികമായ അഹങ്കാരമോ കൂട്ടായ അസൂയയോ എന്നറിയില്ല,(അത് സാമൂഹികശാസ്ത്രകാരന്മാരുടെ വിഷയം) പുതിയ കലാകാരന്മാരുടെ കടന്നുവരവിനെ സംശയദൃഷ്ടിയോടെയാണ് നാം വീക്ഷിക്കുക. (പെട്ടെന്ന് തോന്നുന്ന ഒരു ഉദാഹരണം ജാസി ഗിഫ്റ്റ് ആണ്. ശബ്ദമാധുര്യത്തെക്കുറിച്ചും കലര്‍പ്പില്ലാത്ത ശുദ്ധസംഗീതത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകളെ ഉലച്ചുകൊണ്ടുകടന്നുവന്ന ജാസി ഗിഫ്റ്റിനെ നാം തെലുങ്കിലേക്കും തമിഴിലേക്കും ഓടിച്ചുവിട്ടു. അവഗണനക്കു കാരണം ദലിത്സദൃശമായ മുഖമെന്ന് കീഴാളവായനയുണ്ടായി.) സലിം അഹമ്മദിനെയും ചലച്ചിത്രസാക്ഷരതയുള്ള പ്രബുദ്ധസമൂഹം ചില അപഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യുന്നത് കണ്ടു.<br />അനുഭവപ്രതിസന്ധി എന്ന ഒരു ലേഖനം എ.സോമന് എഴുതിയത് ഓര്‍ക്കുന്നു. ചില അനുഭവങ്ങളോട് മലയാളികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും ആന്ധ്യവുമായിരുന്നു അതിന്റെ ഉള്ളടക്കം. സാമൂഹിക ജീവിതത്തിലെ അനുഭവവൈവിധ്യങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന മലയാളിയുടെ സഹജവാസനയെക്കുറിച്ച് ചില വഴിവിട്ട ചിന്തകള്‍ക്ക് അവസരം തന്നത് കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ 'ആദാമിന്റെ മകന് അബു'വാണ്.<br />ഈ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലും വെബ്സൈറ്റുകളിലും വന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വിയോജനസ്വഭാവമുള്ള പ്രതികരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു. മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കും സാംസ്കാരികപഠനങ്ങള്‍ക്കും ഇവ പിന്നീട് എപ്പോഴെങ്കിലും ഉപകരിച്ചേക്കാം. അപകടകാരികളായ ചില ബുദ്ധിജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകൂടിയാണ് ഇത്.<br /><br />1) 'പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാന്‍ കലാകാരന്മാര് ശ്രമിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ പെടുന്ന ഒരു നാടകമാണ് ടി.കെ. അയമുവിന്റെ ജ്ജ് നല്ലൊരു മനിസനാക്കാന്‍ നോക്ക്. ആ കാലത്തില്‍ നിന്നു നാമെത്തിച്ചേരുന്നത് ആദാമിന്റെ മകന് അബു അഥവാ, ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക് എന്ന സിനിമയിലേക്കാണ് എന്നത് സാമൂഹികപരിണതി പിന്നാക്കമാണെന്ന് എടുത്തുകാട്ടുന്നു.<br /><br />2) 'ഈ സിനിമക്ക് അവാര്‍ഡു കിട്ടിയതില്‍ വിസ്മയമൊന്നുമില്ല. കാരണം, അവാര്‍ഡിന്റെ മാനദണ്ഡങ്ങളെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണിത്. ആരെയും ഇടിക്കുന്നില്ല. ഒരാളെയും പ്രകോപിപ്പിക്കുന്നില്ല, ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികാവസ്ഥയെയും പ്രതിനിധാനം ചെയ്യുകയോ വിശകലനം ചെയ്യുകയോ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.<br /><br />3) ആദാമിന്റെ മകന് അബു' ഒരു ഹജ്ജ് പ്രമോഷന് & അക്ബര്‍ ട്രാവല്‍സ് പരസ്യ സിനിമയാണ്. ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ് സെലക്ഷനിലേക്ക് വന്ന അനുഷാ റിസ്വിയുടെ പീപ്ലി ലൈവ്, ഗൌതം ഘോഷിന്റെ മോണേര്‍ മാനുഷ്, അപര്‍ണാസെന്നിന്റെ ദ ജാപനീസ് വൈഫ് എന്നീ ചിത്രങ്ങളുടെ നിലവാരത്തില്‍നിന്ന് വളരെ താഴെയാണ് ഈ സിനിമ. വിഷയപരമായാകട്ടെ ഇസ്ലാം മതവിശ്വാസികളെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതും. ആധുനിക മാറ്റങ്ങള്‍ (ഗള്‍ഫ് കുടിയേറ്റം, ബിസിനസ്) മോശമോ പരിഹാസ്യമോ ആയ കാര്യങ്ങളാണിതില്‍. ഹജ്ജിന് പോകലാണ് ഇസ്ലാം മതവിശ്വാസിയുടെ ജീവന്മരണപ്രശ്നമായി അവതരിപ്പിക്കുന്നത്. അതുപോലും ഇത്ര വ്യാപകമാകുന്നതിന് കാരണം ഗള്‍ഫ് പണവും, സൌദി അറേബ്യ ഹജ്ജിനെ ഒരു ടൂറിസം വ്യവസായമാക്കിയതുമാണ്്. സിനിമ നിഷേധിക്കുന്ന ആധുനികത തന്നെയാണ് ഹജ്ജിനെപോലും ഒരു ടൂറിസം യാത്രയാക്കി മാറ്റിയത്.<br /><br />ഈ പ്രതികരണങ്ങള്‍ ഇവിടെ പകര്‍ത്തിയത് മലയാളിയുടെ സംവേദനസമീപനങ്ങളെക്കുറിച്ച് അവ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതുകൊണ്ടാണ്. ഈ ചിത്രം പ്രദര്ശനത്തിനെത്തിയപ്പോള് ദേശീയ സംസ്ഥാന അവാര്ഡുകമ്മിറ്റിക<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNUuiVxlIG5O71qKj07VdLUQ-a9qE9ftXNwdQ1ene6KJ-f04R42Hl-tSWQPVgclPSbdTYpXx8Tff4dR9Yk6jnZ-UNTuNc6VpC5xAk1bCPN3SjhYqJCo3_BTIWJoIZPRr_5rf4e1Y2ItRXy/s1600/adaminte-makan-abu-103.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 266px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNUuiVxlIG5O71qKj07VdLUQ-a9qE9ftXNwdQ1ene6KJ-f04R42Hl-tSWQPVgclPSbdTYpXx8Tff4dR9Yk6jnZ-UNTuNc6VpC5xAk1bCPN3SjhYqJCo3_BTIWJoIZPRr_5rf4e1Y2ItRXy/s320/adaminte-makan-abu-103.jpg" alt="" id="BLOGGER_PHOTO_ID_5625227514978569682" border="0" /></a>ള്‍ക്ക് തെറ്റി എന്നു കാണിക്കാനായിരുന്നു സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ പലര്‍ക്കും തിടുക്കം. ദേശീയ അവാര്‍ഡ് ഈ ചിത്രം അര്‍ഹിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിക്കുന്നതു കണ്ടു.<br />ഒരു കലാരൂപത്തോട്/ ഒരു സിനിമയോട് രണ്ടുതരത്തിലുള്ള സംവേദനസമീപനങ്ങള്‍ ആവാം. സൌന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും. രണ്ടുതരത്തിലും ചിത്രം മോശമാണെന്ന് ഉറപ്പിക്കാനുള്ള പ്രവണതകളുണ്ടായി. വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ക്കുമുണ്ട്. പക്ഷേ, വ്യാപകമായ സ്വീകാര്യതയുള്ള ഒരു കലാസൃഷ്ടിയെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതിയാണ് ഈ വിയോജനങ്ങളില്‍ കാണാനാവുന്നത്. ഒരു കൊച്ചുസിനിമയെ, ഒരു പാവം സിനിമയെ എതിര്‍ത്തുതോല്‍പിക്കുന്നതില്‍ ആനന്ദം നേടുന്ന അസൂയാലുക്കളും ഉണ്ടാവാം.<br />'ആദാമിന്റെ മകന് അബു' ആത്മാര്‍ഥതയുള്ള ഒരു സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും, സംവിധായകനോളം ബുജികളായ കഥാപാത്രങ്ങള്‍ തുടങ്ങി നമ്മുടെ പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല. (നമ്മുടെ സമാന്തര സിനിമക്ക് ഇപ്പോഴും എഴുപതുകളില്‍നിന്ന് ബസ് കിട്ടിയിട്ടില്ല. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍നിന്നും ഫ്രഞ്ച് നവതരംഗത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അക്കാലത്ത് ഇവിടെ രൂപം കൊണ്ട ചിത്രങ്ങളുടെ വ്യാകരണം അപ്പടി കടംകൊണ്ട് പരിഹാസ്യരാവുകയാണ് ഏറ്റവും പുതിയ തലമുറയിലെ സമാന്തര സിനിമക്കാര്‍. മൂന്നു യുവാക്കളുടെ സമാന്തര ചിത്രങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിക്കാമെന്ന് എം. ഋജു എന്ന സുഹൃത്ത്. അടൂരിനെപ്പോലുള്ളവരാണെങ്കില്‍ പഴയ എലിപ്പത്തായത്തില്‍ പുതിയ തേങ്ങാപ്പൂളുവെക്കുന്നുവെന്നും രസികനായ ആ സുഹൃത്ത് പറയുന്നു) പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല.<br />ഹജ്ജ് പ്രമോഷനു വേണ്ടിയുള്ള സിനിമയാണെന്നു പറയുന്നത് തലക്കുള്ളില്‍ ആള്‍പ്പാര്‍പ്പില്ലാത്തതുകൊണ്ടായിരിക്കാമെന്ന് കരുതി സമാധാനിക്കാം. സിനിമ ഒന്നു മനസ്സിരുത്തി കണ്ടിരുന്നുവെങ്കില്‍ ഈ ബുജികള്‍ ഇങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥ ഇതിവൃത്തത്തിലേക്ക് പ്രേക്ഷകന് നടന്നടുക്കുന്നത് അവസാനത്തെ ഒന്നോ രണ്ടോ സീനുകളിലാണ്. അവിടെയാണ് സലിം അഹമ്മദ് ശില്‍പവൈഭവമുള്ള കലാകാരനാണെന്നു തെളിയിച്ചത്. മക്കള്‍ അവഗണിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആരുമറിയാത്ത വ്യഥകളുടെ കഥയാണിത് എന്ന് സാമാന്യസംവേദനശേഷിയുള്ള ആര്‍ക്കും മനസ്സിലാവും. മുറിച്ചത് മരമാണെങ്കിലും അതും ഒരു ജീവനല്ലേ എന്ന ചിന്തയില്‍ ചിത്രമൊടുങ്ങുമ്പോള്‍ ലളിതമായ ഒരു പാരിസ്ഥിതികാവബോധം കൂടി അതിലേക്കു കടന്നുവരുന്നു. പരിചരണത്തില്‍ പാളിപ്പോയേക്കാമായിരുന്ന അതിലോലമായ പ്രമേയമാണിത്. രണ്ടേ രണ്ട് സീനുകളിലെ ഊന്നലിലൂടെ തന്റേത് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള സിനിമയല്ലെന്നും അതിനപ്പുറമുള്ള ചില മാനങ്ങളിലേക്ക് അതിന്റെ ഇതിവൃത്തം വളര്‍ന്നു മുട്ടുന്നുണ്ടെന്നും പറയാതെ പറയുന്നിടത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവചലച്ചിത്രകാരന്റെ സാന്നിധ്യം ഞാന്‍ കാണുന്നു. ദേശീയ അവാര്‍ഡു ലഭിച്ചപ്പോഴുള്ള പത്രവാര്‍ത്തകളും ഫീച്ചറുകളും ഹജ്ജ് തീര്‍ഥാടനത്തിനാഗ്രഹിക്കുന്ന ഒരു വൃദ്ധന്റെ വ്യഥകളുടെ കഥമാത്രമായി ഈ ചിത്രത്തെ സങ്കുചിതവൃത്തത്തില്‍ തളച്ചിടുകയായിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരുടെ സംവേദനശേഷിയോര്‍ത്ത് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.<br />നമ്മുടെ സമാന്തര സിനിമക്കാര്‍ ചില വിഷയങ്ങളെ അധികരിച്ച് സിനിമയെടുക്കുമ്പോള്‍ വിഷയം മുഴച്ചുനില്ക്കുകയും പത്രവാര്‍ത്ത പോലെ ചിത്രം വിരസമാവുകയും ചെയ്യുന്നതു കാണാം. സമകാലിക വിഷയത്തെ ഭാവനവത്കരിക്കാനും രചനാത്മകമായി അതിനെ ചലച്ചിത്രഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കാനും പലര്‍ക്കും കഴിയാറില്ല. വിഷയം സിനിമയാക്കാതെ ഒരു വെള്ളക്കടലാസില്‍ എഴുതിത്തന്നാല്‍ മതിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന വിധം ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്ത പാതിവെന്ത സിനിമകളാണ് അവ. എന്നാല്‍ ഇവിടെ സലിം അഹമ്മദ് ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും മിതമായ ഉപയോഗത്തിലൂടെ ഒരു വിഷയം അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ ഒതുക്കിപ്പറയുന്നു. മധു അമ്പാട്ടിന്റെ ക്യാമറ, റഫീക്ക് അഹമ്മദിന്റെ വരികള്‍, സലിംകുമാറിന്റെ അഭിനയം, ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം എന്നിവയും സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.<br />ഭക്തി പ്രണയം പോലെ മധുരതരമായ ഒരു വികാരമാണ്. മതങ്ങളെല്ലാം അവയുടെ മനുഷ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്തിയെ അനാവശ്യസമ്മര്‍ദമേല്‍പ്പിക്കുന്ന ഒരു ചടങ്ങായി മാറ്റിയിട്ടുണ്ടെങ്കിലും ആത്മസമര്‍പ്പണത്തിന്റെ വിശുദ്ധമായ നിമിഷങ്ങളുണ്ട് അതില്‍. ആ അര്‍ഥത്തില്‍ ഭക്തിയുടെ നിറവാര്‍ന്ന ചില നിശãബ്ദ നിമിഷങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു. വിമുഖവും നിഷ്ക്രിയവും സാമൂഹികവിരുദ്ധവുമായ ഭക്തിയെ ഒരൊറ്റ രംഗത്തിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്. അബു സ്കൂള്‍മാഷിന്റെ വീട്ടിലെത്തുന്ന രാത്രിയില്‍ മാഷിന്റെ അമ്മയുടെ നിസ്സംഗമായ ഭാഗവതം വായന ആഴവും അര്‍ഥവുമുള്ള രംഗമായി. സ്മാരകശിലകളിലും ഖസാക്കിന്റെ ഇതിഹാസത്തിലുമെല്ലാം അതിന്ദ്രീയ തലങ്ങളില്‍ വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടല്ലോ. ആ തലത്തിലേക്ക് ഉസ്താദ് വളരുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ്. ആ പരിണാമത്തിലേക്ക് ഭാവപ്പകര്‍ച്ച നേടാന്‍ സുരാജ് എന്ന നടന് കഴിഞ്ഞതുമില്ല. ഹാസ്യമല്ലാതെ ഒരു ഭാവം തനിക്കു വഴങ്ങില്ലെന്ന് ഈ ചിത്രത്തിലൂടെ സുരാജ് ഒന്നുകൂടി അടിവരയിട്ടു.<br />അക്ബര്‍ ട്രാവല്‍സിന്റെ പരസ്യമാണ് ഈ സിനിമ എന്ന വിമര്‍ശനം ബാലിശമാണ്. ഒരു കോടി ഇരുപതുലക്ഷം രൂപ ചെലവഴിച്ച് ആത്മാര്‍ഥതയുള്ള ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാപനം രണ്ടു സീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇത്ര അസഹിഷ്ണുത വേണോ? അക്ബര്‍ ട്രാവല്‍സ് വഴി ഗള്‍ഫില്‍ പോവാന്‍ ക്രയശേഷിയുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ മസാല പുരട്ടി വിളമ്പിയ ദൃശ്യവിരുന്ന് അല്ലല്ലോ ഈ സിനിമ. എന്തിലും ഒരു ഗൂഢപദ്ധതി കാണുന്ന ദോഷൈകദൃക്കുകള്‍ക്കിടയില്‍ ഈ പാവം സിനിമ എങ്ങനെ അതിജീവിക്കുമാവോ! ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ വാണിജ്യ ഉല്പന്നത്തെ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സില്‍ അത് ആഴത്തില്‍ പതിയുന്നുവെന്നത് പരസ്യവിജ്ഞാനീയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. അതിന്റെ പ്രയോഗം ഇതില്‍ കാണാമെന്നത് ശരിതന്നെ. പക്ഷേ, ഒരു ട്രാവല്‍ ഏജന്‍സിയിലെ ചില രംഗങ്ങള്‍ ആ കഥ ആവശ്യപ്പെടുന്നുണ്ട്. അത് നിലവിലില്ലാത്ത ഒരു ഏജന്‍സിയുടെ പേരില്‍ ആയിരുന്നെങ്കില്‍ വിമര്‍ശകരുടെ സംവേദനശേഷിയെ അത് തൃപ്തിപ്പെടുത്തുമായിരുന്നോ?<br />മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവുപ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം. ചിത്രം ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നില്ല എന്ന മേലുദ്ധരിച്ച വിമര്‍ശനം സിനിമ ഇങ്ങനെയൊക്കെയായിരിക്കണം എന്ന മുന്‍വിധിയില്‍നിന്ന് ഉണ്ടാവുന്നതാണ്.<br />മൂന്നുപതിറ്റാണ്ടിനുശേഷം തിയററ്ററിന്റെ പടി ചവുട്ടിയ സുകുമാര്‍ അഴീക്കോട് 'ആദാമിന്റെ മകന് അബു' കണ്ടിറങ്ങിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ''മലയാള സിനിമയിലെ ഉണങ്ങിയ ആല്മരങ്ങള് ചെറിയ ചെടികളെ വളരാനനുവദിക്കുന്നില്ല. അവ വെട്ടിമാറ്റപ്പെടുമ്പോള്‍ നല്ല മരങ്ങള്‍ വളരും.'' പുതിയ പ്രതീക്ഷകളുടെ പച്ചത്തഴപ്പുകള്‍ പൊടിച്ചുവരും എന്നുതന്നെയാണ് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നത്.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com28tag:blogger.com,1999:blog-565038923600430929.post-7282983082817899322011-06-11T02:43:00.000-07:002011-06-11T02:49:44.921-07:00ഒരു മഴയൊരുമിച്ചു നനയാന്‍ വിളിച്ചപ്പോള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjshPiaAeq3ykZBwLp5kKB7xYfW2FCXyDG_WOOd1oNwDAhoGamaC7Ou0mmKCJB3WBF4415WovcVgaYofjG-L8v2fwe0c4Ub2BBb5CWqaVI0SEEHtnkuNmjUQ6WZJFR_sdFq8HkvLGQSjTZ9/s1600/sajni.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 217px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjshPiaAeq3ykZBwLp5kKB7xYfW2FCXyDG_WOOd1oNwDAhoGamaC7Ou0mmKCJB3WBF4415WovcVgaYofjG-L8v2fwe0c4Ub2BBb5CWqaVI0SEEHtnkuNmjUQ6WZJFR_sdFq8HkvLGQSjTZ9/s320/sajni.jpg" alt="" id="BLOGGER_PHOTO_ID_5616895805012387138" border="0"></a><br /><h6 style="font-weight: normal;" class="uiStreamMessage" ft="{"type":1}"><font size="5"><font class="messageBody" ft="{"type":3}">കോഴിക്കോട്: ഗസല്‍ ഗായകന് ഷഹബാസ് അമന്റെ പുതിയ ആല്‍ബം 'സജ്നി...' മന്ത്രി എം.കെ. മുനീര്‍ കലക്ടര്‍ പി.ബി. സലീമിന് നല്കി പ്രകാശനം ചെയ്തു. മൊത്തം എട്ട് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.<br />ഷഹബാസ് സംഗീതം നല്കി പാടിയ ആല്‍ബത്തില്‍ പ്രശസ്ത ഗായിക ഗായത്രിയും പാടിയിട്ടുണ്ട്.<br />ഷഹബാസിന്റെ 'സജ്നീ... സജ്നീ...', പി.ടി. അബ്ദുറഹ്മാന്റെ 'ഓത്തുപള്ളിയില്‍' എന്നി<font class="text_exposed_show">വക്ക് പുറമെ ഡോ. കവിത ബാലകൃഷ്ണന്റെ 'ഹേ ഗായിക...', പ്രദീപ് അഷ്ടമിച്ചിറയുടെ 'എത്ര ദൂരയാണെങ്കിലും', വീരാന്‍കുട്ടിയുടെ 'മണ്ണിനടിയില്‍', എന്‍.പി. സജീഷിന്റെ 'ഒരു മഴ', കബീറിന്റെ 'ആ പനിനീര്‍പ്പൂക്കള്‍', ഡി. സന്തോഷിന്റെ 'ഒരു പാനപാത്രം' തുടങ്ങിയ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. (മാധ്യമം, ജൂണ്‍ 5 ഞായര്‍)</font></font></font></h6>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com4tag:blogger.com,1999:blog-565038923600430929.post-90000244622162174552011-02-04T03:13:00.000-08:002011-02-04T03:21:20.031-08:00പ്രേക്ഷകന് ഒരു ദുരന്തസാക്ഷി<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOuUhXhaimUW8K-pQxyR37CJ6DYW5Fz6x6DfjdNIjF3MST5BpUybG1f60ZpgxuEOe_tYH8sBfGxXGZl77K6yL474wi8KmgBLjlENjgKKi2ezHy1IO7uMpijPygxmu_ao7E_4Zrh3mymkQb/s1600/Arjunan+Sakshi+movie+photos+_18_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 196px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOuUhXhaimUW8K-pQxyR37CJ6DYW5Fz6x6DfjdNIjF3MST5BpUybG1f60ZpgxuEOe_tYH8sBfGxXGZl77K6yL474wi8KmgBLjlENjgKKi2ezHy1IO7uMpijPygxmu_ao7E_4Zrh3mymkQb/s320/Arjunan+Sakshi+movie+photos+_18_.jpg" alt="" id="BLOGGER_PHOTO_ID_5569792378875540082" border="0" /></a>ഒരു ദുരന്തത്തിനു സാക്ഷിയായത് കഴിഞ്ഞ ദിവസമാണ്. കന്നിച്ചിത്രം കൊണ്ട് പ്രതീക്ഷയുണര്‍ത്തിയ ഒരു യുവ സംവിധായകന് വെച്ചുനീട്ടിയ ചലച്ചിത്രദുരന്തം. ട്രാഫിക്കില്‍ തുടങ്ങിയ ഈ വര്‍ഷത്തിന്റെ മറ്റൊരു പ്രതീക്ഷയാണ് തകര്‍ന്നുപോയത്.<br />ആത്മാര്‍ഥതയുള്ള സംരംഭമായിരുന്നു രഞ്ജിത് ശങ്കറിന്റെ ആദ്യചിത്രമായ 'പാസഞ്ചര്‍'. മികച്ച തിരക്കഥക്കുള്ള പ്രഥമ ലോഹിതദാസ് പുരസ്കാരം നേടിയ ചിത്രം. താരങ്ങളുടെ തേജോവലയത്തിനപ്പുറത്തെ ചില കാഴ്ചകളെങ്കിലും കാണാനുള്ള വേറിട്ട ഒരു ശ്രമമുണ്ടായിരുന്നു അതില്‍. ദിലീപ് താരപരിവേഷം അഴിച്ചുവെച്ച് വില്ലന്മാരെ അടിച്ചൊതുക്കാന്‍ ശേഷിയില്ലാത്ത നിസ്സഹായനായ സാധാരണക്കാരനായി. വല്ലപ്പോഴും മാത്രമാണ് നമ്മുടെ താരങ്ങള്‍ മണ്ണിലിറങ്ങിവന്ന് മനുഷ്യരാവുന്നത്. 'പാസഞ്ചറി'ന്റെ കഥ അതിനു ദിലീപിനെ പ്രേരിപ്പിച്ചിരിക്കണം. എന്നാല്‍ താരത്തെ മാനത്തേക്ക് തന്നെ ഉയര്‍ത്തുകയാണ് രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. നാലുതടിമാടന്മാരെ ഒരു പാട്ട കൊണ്ട് അടിച്ച് പൃഥ്വിരാജ് കാരവനില്‍ കയറ്റുന്ന രംഗം അവര്‍ക്കുവേണ്ടിയുള്ളതാണ്. അതുകണ്ട് ഫാന്‍സുകാര്‍ക്ക് തരംപോലെ ചിരിക്കുകയോ കരയുകയോ ആവാം. കൂവല്‍ കേട്ടപ്പോള്‍ ഉറപ്പായി, ഓരോ അടിയും ഫാന്‍സുകാരുടെ നെഞ്ചത്താണ് കൊണ്ടത് എന്ന്.<br />കേരളീയാന്തരീക്ഷത്തില്‍നിന്ന് കാടുകയറിപ്പോയ, പ്രേക്ഷകന് എളുപ്പം ദഹിക്കാത്ത ഒരു ഭാവനയുണ്ടായിരുന്നു 'പാസഞ്ചറി'ല്‍. സ്ഫോടകവസ്തുക്കളുമായി വിമാനം ഇടിച്ചിറക്കി, ധാതുവിഭവങ്ങള്‍ സമൃദ്ധമായ തീരദേശഗ്രാമം ഒഴിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പദ്ധതിയിടുന്നത് കുറേ കടന്ന കൈയായി. വേള്‍ഡ്ട്രേഡ് സെന്ററൊന്നുമല്ലല്ലോ കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ കടലോരഗ്രാമം. മൂന്നുവയസ്സുള്ള പിള്ളേര് കളിക്കുന്ന ഒരു വീഡിയോ ഗെയിമുപോലുള്ള, വിമാനം പൊട്ടിത്തെറിക്കുന്നതിന്റെ വിഷ്വല്‍ ഗ്രാഫിക്സ് കണ്ടത് ഓര്‍ക്കുന്നു. പക്ഷേ പൊറുക്കാവുന്നതായിരുന്നു ആ അപരാധം. 'പാസഞ്ചറി'ലെ ചില നന്മകള് വെച്ചുനോക്കുമ്പോള്‍ സൌകര്യപൂര്‍വം മറക്കാവുന്നതായിരുന്നു ആ യുക്തിഭംഗം. പക്ഷേ 'അര്ജുനന് സാക്ഷി'യിലെത്തുമ്പോള്‍ രണ്ടു മണിക്കൂര്‍ തികച്ചില്ലാത്ത സിനിമയില്‍ യുക്തിഭംഗങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണേണ്ടിവരും.<br />ഒരു സാധാരണപത്രവായനക്കാരന്റെ യുക്തിബോധമെങ്കിലും നാം ഒരു സോഫ്റ്റ്വെയര് എഞ്ചിനിയറില്‍നിന്നു പ്രതീക്ഷിക്കും. പക്ഷേ അതൊന്നും സിനിമയില്‍ കാണണം എന്നു ശാഠ്യം പിടിക്കരുതെന്ന് പേര്‍ത്തും പേര്‍ത്തും പറയുകയാണ് ചിത്രത്തിലെ ഓരോ സീനിലും രഞ്ജിത് ശങ്കര്‍. വേമ്പനാട്ടുകായലിലെ പാലവും തിരുവനന്തപുരത്തെ ഐ.ടി പാര്‍ക്കുമൊക്കെ കൊണ്ടുവന്ന ഒരു കലക്ടര്‍ മെട്രോ റെയില്‍ പദ്ധതി (ദൈവമേ, ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു ബ്യൂറോക്രാറ്റിന്റെ അധികാരപരിധിയില്‍ എന്തൊക്കെ സംഭവങ്ങള്‍!) കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയാണ്. കലക്ടറെ കൊന്നാല്‍ അവസാനിക്കുന്നതാണ് മെട്രോ റെയില്‍ പോലെ ഒരു ബൃഹദ് പദ്ധതി.<br />'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ആന്‍ അഗസ്റ്റിന് മാതൃഭൂമി ദിനപത്രത്തിന്റെ ഇടുക്കിയിലെ ഏതോ മലയോരഗ്രാമത്തിലെ പ്രാദേശിക ലേഖികയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആ കുട്ടിക്ക് മാതൃഭൂമിയില്‍ സബ് എഡിറ്ററോ റിപ്പോര്‍ട്ടറോ (രഞ്ജിത്ശങ്കറിനുപോലും തീര്‍ച്ചയില്ല. പിന്നെയല്ലേ എനിക്ക്) ആയി പ്രമോഷന് കിട്ടിയതായി 'അര്ജുനന് സാക്ഷി' കണ്ടപ്പോള്‍ മനസ്സിലായി. സിനിമ തുടങ്ങുമ്പോള്‍ സി.ആര്. നീലകണ്ഠനും സാറാ ജോസഫും പ്രസംഗിക്കുന്ന ചടങ്ങ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോവുന്ന അവള് പിന്നെ <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGMS45dqiDuE6sX-GwySP1wlRlgAkhB4YmWKh0uGr03TztMir7u_whE9435Zq11vkl4XkLxvNDAWjgHA_jHrk9lQARBkl1ESDuWFwOLpdqrdhjiy4iiivzU5gnEI3-Aonvo2NA__1UQrdX/s1600/Arjunan+Sakshi+movie+photos+_34_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 198px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGMS45dqiDuE6sX-GwySP1wlRlgAkhB4YmWKh0uGr03TztMir7u_whE9435Zq11vkl4XkLxvNDAWjgHA_jHrk9lQARBkl1ESDuWFwOLpdqrdhjiy4iiivzU5gnEI3-Aonvo2NA__1UQrdX/s320/Arjunan+Sakshi+movie+photos+_34_.jpg" alt="" id="BLOGGER_PHOTO_ID_5569792483501424610" border="0" /></a>എഡിറ്റോറിയല്‍ പേജ് എഡിറ്റു ചെയ്യാനിരിക്കുന്നതാണ് നാം കാണുന്നത്. റിപ്പോര്‍ട്ടര്‍ തന്നെ സബ് എഡിറ്റര്‍! ന്യൂസ് ബ്യൂറോവിലെ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജ് കൈകാര്യം ചെയ്യുന്നത് കണ്ട് ഒന്നു ഞെട്ടി. കഴിഞ്ഞ വര്‍ഷം ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ഈ കുട്ടിയാണ് ആ കോളം കൈകാര്യം ചെയ്യുന്നതെന്ന് എഡിറ്റന്( വി.കെ.എന്നിനോടു കടപ്പാട്) നെടുമുടി വേണു പറയുന്നതുകേട്ടു. മൂന്നാംനിരപത്രങ്ങളില്‍ പോലും എഡിറ്റോറിയല്‍ പേജ് സീനിയര്‍ എഡിറ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതായാണ് എട്ടുകൊല്ലത്തെ പത്രപ്രവര്‍ത്തനപരിചയത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കലക്ടറുടെ കൊലപാതകത്തെ സംബന്ധിച്ച ഊരും പേരുമില്ലാത്ത ഊമക്കത്ത് പ്രസിദ്ധീകരിച്ച ആ സബ് എഡിറ്റര്‍ക്ക് ചുരുങ്ങിയത് ഒരു ഷോകോസ് എങ്കിലും കൊടുക്കേണ്ടതായിരുന്നു. മുഖപ്രസംഗപേജില്‍ ഒരു കത്തു വന്നതിന്റെ പേരില്‍, പേജിലെവിടെയും പേരില്ലാത്ത പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ക്കുകയാണ് വില്ലന്മാര്. അവരെങ്ങനെയറിഞ്ഞു ഈ കുട്ടിയാണ് കത്ത് പ്രസിദ്ധീകരിച്ചത് എന്ന്? എന്തുകൊണ്ട് പത്രാധിപരെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചില്ല? കഥയില്‍ ചോദ്യമില്ല. അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ തീരുകയുമില്ല.<br />പത്രത്തിലെ വായനക്കാരുടെ എഴുത്തുകള്‍ എന്ന കോളത്തില്‍ ഒരു ഊമക്കത്തുവന്നപ്പോള്‍, ദാ വരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറി. 'അര്ജുനന്മാരുടെ കേരളം'. പിന്നാലെ 'റോയ് മാത്യു അര്ജുനന്' എന്നൊരു കവര്‍സ്റ്റോറിയും മാതൃഭൂമിയില്‍ വരുന്നുണ്ട്. വായിക്കാന്‍ കൊതിയാവുന്നു ആ കവര്‍സ്റ്റോറികള്‍. ദുഷ്കര്‍മങ്ങളുടെ നിശãബ്ദസാക്ഷികള്‍ കേരളത്തില്‍ നിരവധിയുണ്ടെന്ന് ആ കവര്‍സ്റ്റോറികള്‍ പറയുന്നുണ്ടാവണം. നോക്കണേ, വെറുമൊരു ഊമക്കത്തിന്റെ മായാജാലങ്ങള്‍. ക്ലൈമാക്സില്‍ കടലിന്റെ നടുവില്‍ കാരവന് നില്ക്കുന്നതു കണ്ടു. അതെന്തിനാണ് അവിടെ പോയി ഇങ്ങനെ കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കുന്നതെന്ന് മനസ്സിലായില്ല. വില്ലന്മാരെ പേടിപ്പിക്കാനായിരിക്കും എന്നു സമാധാനിക്കാം. സാമാന്യം സാങ്കേതികത്തികവോടെ ഒരു വാഹനാക്രമണരംഗം ചിത്രീകരിച്ചിട്ടുണ്ട്. നാലു ഭാഗത്തുനിന്നും നാലു വാഹനങ്ങള്‍ ഊക്കില്‍ വന്നിടിച്ചിട്ടും ചതുങ്ങുകയോ ചുളിവു വീഴുകയോ ചെയ്യാത്ത ആ വണ്ടി എനിക്കിഷ്ടമായി. തുടക്കത്തില്‍ കുറേ വിദേശസുന്ദരികള്‍ വെണ്തുടകള് വിലോഭനീയമായി ചലിപ്പിച്ചു ഡാന്‍സു ചെയ്യുന്നതു കണ്ടു. ആ സ്കിന്‍ഷോയുടെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സുരാജ് വെഞ്ഞാറമ്മൂട് എന്ന അവിഭാജ്യഘടകം കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു. രഞ്ജിത് ശങ്കര്‍ ഒരു വണ്‍ടൈം വണ്ടര്‍ ആണെന്നു തെളിഞ്ഞു.<br />ഏതാണ്ട് എല്ലാ പ്രശ്നവും പരിഹരിക്കാന്‍ ഒളിക്യാമറ മതിയെന്ന് സിനിമക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തെഹല്‍ക്കക്കു സ്തുതി. 'പാസഞ്ചറി'ലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ഓര്മ. നായകന് എങ്ങനെ വില്ലന്മാരെ കുടുക്കും എന്ന് തലപുകഞ്ഞാലോചിക്കുന്നതിനു പകരം ഒരു സ്പൈ ക്യാമറ ചൂണ്ടിക്കാട്ടുന്ന സീന്‍ എഴുതിവെച്ചാല്‍ മതി. <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBj9A70w91P7R8r0OEodWtiQsPMtU_-SorQJXzFAJi4RZ7yN1gStrQce-a8aTSfeLwfhmkI4R0u_QgvCdf26ZHZTwEq6fbxT51HxJTCMhXCJNHw4nKyEoubgF-dkTe8hC7M66u6okCXcjI/s1600/Arjunan+Sakshi+movie+_3_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 222px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBj9A70w91P7R8r0OEodWtiQsPMtU_-SorQJXzFAJi4RZ7yN1gStrQce-a8aTSfeLwfhmkI4R0u_QgvCdf26ZHZTwEq6fbxT51HxJTCMhXCJNHw4nKyEoubgF-dkTe8hC7M66u6okCXcjI/s320/Arjunan+Sakshi+movie+_3_.jpg" alt="" id="BLOGGER_PHOTO_ID_5569792577117705426" border="0" /></a>സിമ്പിള്‍. ന്യൂസ് ചാനലുകളും അതിലെ വാര്‍ത്താവതാരകരും സിനിമയിലെ പതിവുതാരങ്ങളായ സ്ഥിതിക്ക് അവരെക്കൂടി 'അമ്മ'യില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ഇന്നസെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.<br />സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ആകുലതകളോ ഉത്കണ്ഠകളോ പുലര്‍ത്താത്ത നിസ്സംഗനായ ഒരു മലയാളി യുവാവ്. അയാള്‍ അത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാവുന്ന ചില സാഹചര്യങ്ങള്‍. നല്ല പുതുമയുണ്ടായിരുന്നു ഈ പ്രമേയത്തിന്. അതിനെയാണ് രഞ്ജിത് ശങ്കര്‍ കാരവനില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളിയത്. കച്ചവട സിനിമകളുടെ കെട്ടുകാഴ്ചകളോട് നിരുപാധികം സന്ധി ചെയ്യുന്ന ഒരു സംവിധായകനെയായിരുന്നില്ല 'പാസഞ്ചര്‍' വാഗ്ദാനം ചെയ്തത്. സിനിമ എന്ന മാധ്യമത്തിന്റെ ആത്മാവുകളയുന്ന വ്യാപാരസമവാക്യങ്ങളോട് ഒത്തുതീര്‍പ്പിനില്ലെന്ന് തീര്‍ത്തു പറയുമെന്ന് നാം കരുതിയ ഒരാള്‍, അതിനുള്ള ആര്‍ജവമുണ്ടെന്ന് നമ്മെ ആദ്യചിത്രംകൊണ്ട് വ്യാമോഹിപ്പിച്ച ഒരാള്‍ ഇതാ ഈ ചിത്രത്തിലൂടെ പതിവുപാളയത്തിലേക്കുള്ള പാസഞ്ചര്‍ മാത്രമാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com16tag:blogger.com,1999:blog-565038923600430929.post-5535559356763617872011-01-16T07:03:00.000-08:002011-01-17T22:19:13.781-08:00ട്രാഫിക് തരുന്ന ഗ്രീന്‍ സിഗ്നലുകള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxA93kMMwm6i_ElUf68berLC7BLDbD7WUV3lufeHmFeJm9OJwnDleFuR7jH9spdV-I4_kqQwjd62bOezH8QJcchsV6h19TLgF8zI3uL3jT6Tl19p9mZZW_5dC8tiHcWVDnP7wIh_ohBT9/s1600/traffic+17_10+_110_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 236px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxA93kMMwm6i_ElUf68berLC7BLDbD7WUV3lufeHmFeJm9OJwnDleFuR7jH9spdV-I4_kqQwjd62bOezH8QJcchsV6h19TLgF8zI3uL3jT6Tl19p9mZZW_5dC8tiHcWVDnP7wIh_ohBT9/s320/traffic+17_10+_110_.jpg" alt="" id="BLOGGER_PHOTO_ID_5562800274692884194" border="0" /></a>ഗിലര്‍മോ അരിയാഗയും അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തുവും തമ്മില്‍ പിണങ്ങിയെന്നു കേട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെപ്പോലെ മലയാളികളില്‍ ചിലരെങ്കിലും വേദനിച്ചു കാണണം. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന് മാര്‍ക്വേസ് ആണെന്നു എന്‍.എസ്. മാധവന് പറഞ്ഞതുപോലെ പറയുകയാണെങ്കില്‍ ഡിവിഡി, ടോറന്റ് വിപ്ലവങ്ങള്‍ മാറ്റിമറിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന് ഇനാരിത്തു തന്നെയായിരിക്കും. കഴിഞ്ഞ മാസം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുള്‍' കാണാന്‍ തിരുവനന്തപുരം അജന്തയില്‍ കണ്ട തിരക്ക് അതിന്റെ സാക്ഷ്യമായിരുന്നു. (കിം കി ഡുകിനെ മറന്നിട്ടല്ല ഇതു പറയുന്നത്. ദക്ഷിണ കൊറിയയിലെ ഡുകിന്റെ വസതിയില്‍ 'ബീനാപോള്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചിരിക്കുന്നതായി ഒരു എസ്.എം.എസ് ഫലിതം പ്രവഹിച്ചിരുന്നല്ലോ).<br />'അമോറസ് പെറോസ്', ബാബേല്‍, 21ഗ്രാംസ് എന്നീ സമകാലിക ലോകക്ലാസിക്കുകളുടെ രചയിതാവ് ഗിലര്‍മോ അരിയാഗയും സംവിധായകന് ഇനാരിത്തുവും പള്ളിക്കൂടത്തിലേതുപോലൊരു പിണക്കത്തിന്റെ ഫലമായി വേര്‍പിരിഞ്ഞത് രണ്ടുമൂന്നു കൊല്ലം മുമ്പാണ്. എം.ടിയും ഹരിഹരനും പോലെ, ഭരതനും പത്മരാജനും പോലെ, സിബിയും ലോഹിതദാസും പോലെ ഒരേ ഭാവനയുടെ സഞ്ചാരപഥങ്ങളില്‍ ഒരുമിച്ചുസഞ്ചരിച്ചവരായിരുന്നു അവര്‍. 2006ലെ കാന്‍ചലച്ചിത്രമേളയില്‍ സംബന്ധിക്കുന്നതില്‍നിന്നും അരിയാഗയെ തടഞ്ഞ ഇനാരിത്തുവിന്റെ നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓരോ ചിത്രത്തിന്റെയും ക്രെഡിറ്റ് പൂര്‍ണമായും അവകാശപ്പെടുന്ന പതിവ് അരിയാഗക്കുണ്ട് എന്നായിരുന്നു ഇനാരിത്തുവിന്റെ ആരോപണം. ഓസ്കര് അവാര്‍ഡു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഒരു മെക്സിക്കന്‍ പ്രസിദ്ധീകരണത്തിന് ഇനാരിത്തു കത്തയക്കുകയുണ്ടായി. അരിയാഗയുടെ ഈ നടപടി നീതീകരിക്കാനാവില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലല്ല, എഴുത്തുകാരന് എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹം എന്ന് അരിയാഗ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ എഴുത്തുകാരനുള്ള നിര്‍ണായകമായ പങ്കിനെ കുറച്ചുകാണുന്ന രീതിയുടെ ഭാഗമാണ് തിരക്കഥാകൃത്ത് എന്ന വിശേഷണമെന്ന് അദ്ദേഹം പറയുന്നു. മധുരമായ ഒരു പ്രതികാരം പോലെ അരിയാഗ 'ദ 'ബേണിംഗ് പ്ലെയിന്‍' എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, അരിയാഗയുടെ അഭാവം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുളി'ല്‍ കാണാനുണ്ട്.<br />ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ചലച്ചിത്രസങ്കേതമാണ് ഇനാരിത്തുവിന്‍േത്. പല കഷണങ്ങളായി ചിതറിക്കിടക്കുന്ന ചിത്രശകലങ്ങളെ കൂട്ടിയോജിപ്പിച്ച് അതില്‍നിന്നും ചിത്രത്തിന്റെ യഥാര്‍ഥരൂപം കണ്ടെടുക്കുന്ന ഒരു പസില്‍ പോലെ. പല സാമൂഹികപാളികളിലെ ജനങ്ങളെ ആകസ്മികതയുടെ ഒരു ബിന്ദുവില്‍ തൊട്ടുകൊണ്ട് അയാള്‍ ഒരുമിപ്പിക്കുന്നു. (ഈ ഗ്രഹത്തിലെ ഓരോരുത്തരും ആറുപേരാല്‍ എങ്ങനെയെങ്കിലും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു എന്ന നവസാങ്കേതിക സിദ്ധാന്തം ഇവിടെ വെറുതെ ഓര്‍ക്കാവുന്നതാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി വിദൂരമായ ഒരു ദേശത്തെ കൊടുങ്കാറ്റിനിടയാക്കിയേക്കാം എന്നുപറയുന്ന, ബട്ടര്‍ഫ്ളൈ ഇഫക്റ്റ് എന്ന കാവ്യരൂപകവും ഓര്‍ക്കുക) അദൃശ്യമായ ചരടുകളിലൂടെ പരസ്പരം കൂട്ടിയിണക്കപ്പെടുന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കഥകളാണ് ഇനാരിത്തുവും അരിയാഗയും പറഞ്ഞത്. അത് എല്ലാ ഭാഷകളിലുമുള്ള ചലച്ചിത്രകാരന്മാര്ക്ക് മാറിച്ചിന്തിക്കാന്‍ പ്രചോദനമായിട്ടുണ്ട്. മണിരത്നം ഉള്‍പ്പെടെ. ഒരു സംഭവ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlRoDI8rhiqFE_HaS64cbkOv-s86TVA5kyXoHCtw3BgB7kGgwIxPz5kpxKy5r_LCRtVQsRuQueaYEq27ewXIeJzDZmTAFialEJ-gpWpIScc1B3IXTUIzxKU9gCFVa5GGhXcJljuAtSPWdq/s1600/traffic+17_10+_29_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 198px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlRoDI8rhiqFE_HaS64cbkOv-s86TVA5kyXoHCtw3BgB7kGgwIxPz5kpxKy5r_LCRtVQsRuQueaYEq27ewXIeJzDZmTAFialEJ-gpWpIScc1B3IXTUIzxKU9gCFVa5GGhXcJljuAtSPWdq/s320/traffic+17_10+_29_.jpg" alt="" id="BLOGGER_PHOTO_ID_5562800472618370850" border="0" /></a>ത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികം പേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന ഇനാരിത്തുവിന്റെ ചലച്ചിത്ര സങ്കേതത്തില്‍നിന്ന് കടംകൊണ്ടാണ് മണിരത്നം 'ആയുധ എഴുത്ത്'(2004) എന്ന തമിഴ് ചിത്രവും 'യുവ എന്ന ഹിന്ദിചിത്രവും നിര്‍മിച്ചത്. ഇനാരിത്തുവിന്റെ ആഖ്യാനസങ്കേതങ്ങള്‍ കടം കൊണ്ട് മൌലികമായ ഒരു സിനിമ മലയാളത്തില്‍ എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്പിള്ള 'ട്രാഫിക്' എന്ന ചിത്രത്തില്‍. ഇങ്ങനെയൊരു പ്രചോദനമുള്‍ക്കൊള്ളാന്‍ മലയാളി അല്പം വൈകിപ്പോയതിനു കാരണമുണ്ട്. മാടമ്പിമാരും പ്രമാണിമാരും താന്തോന്നികളും പോക്കിരിരാജകളും വാഴുന്ന ചട്ടമ്പിനാട്ടിലെ പൊള്ളാച്ചിക്കാഴ്ചകള്‍ ഒരേ അച്ചില്‍ ചുട്ടെടുക്കുന്നതിനിടയില്‍ ലോകം മാറുന്നതും സിനിമ മാറുന്നതും നമ്മുടെ സിനിമാക്കാര് അറിയാതെ പോയി.എമീര്‍ കുസ്തുറിക്കയുടെ 'അണ്ടര്‍ഗ്രൌണ്ടി'ല്‍ യുദ്ധകാലത്ത് ഭൂഗര്‍ഭനിലവറയില്‍ ജനിച്ച് അവിടെ ലോകം കാണാതെ വളരുന്ന ഒരു അഭയാര്ഥിബാലന് 14ാം വയസ്സില്‍ മോചിതനായി പുറത്തുവരുമ്പോള്‍ സൂര്യനെ കണ്ട് 'ഹായ് ചന്ദ്രന്' എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ നമ്മുടെ സിനിമക്കാര്‍ ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോന്നു. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്പക്കത്ത് തമിഴില്‍ നടക്കുന്നതുപോലും കാണാന്‍ കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ സംവേദനശേഷിയെ വിലകുറച്ചു കണ്ടു.<br />അങ്ങനെ വിലകുറച്ച് കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന് ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍. ട്രാഫിക് എന്ന ചിത്രത്തിന് അവര്‍ കൊടുക്കുന്ന പിന്തുണ നോക്കൂ. തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ഹര്‍ഷാരവങ്ങള്‍ക്കു സാക്ഷിയായി ഇന്നലെ ചിത്രം കണ്ടു. രാജേഷ് പിള്ളയും ബോബിയും സഞ്ജയും അസാമാന്യമായ ആര്‍ജവമാണ് കാണിച്ചിരിക്കുന്നത്.<br />മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ ട്രാഫിക്കിന്റെ ഗ്രീന്‍ സിഗ്നലുകള്‍ ഏതെല്ലാം ദിശയിലേക്കാണ് നമ്മെ നയിക്കുക എന്നു നോക്കാം.<br />1) താരകേന്ദ്രിതമായ ഒരു ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിക്കുന്നു. ഒരു താരത്തിനു മാത്രം തിളങ്ങാനുള്ള കഥാസന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ സംഘട്ടനരംഗങ്ങളോ ചിത്രത്തിലില്ല. താരത്തിനു പകരം കഥാപാത്രങ്ങളേയുള്ളൂ ഇതില്‍. നായകന്, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയിരിക്കുന്നു.<br />2) പരിചയിച്ചു പഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിയുന്നു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിക്കുന്നു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനം.<br />3) രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന നമ്മുടെ മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിക്കുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. (സൈക്കിള്‍, കോക്ടെയില്‍ തുടങ്ങിയ ചില ചിത്രങ്ങളും ഇതിനു മുമ്പ് ഈ രീതി സ്വീകരിച്ചിട്ടുണ്ട്.) രണ്ടുമണിക്കൂറിനുള്ളില്‍ ഒരു ബീഡി വലിച്ചുതീരാത്ത, കഞ്ഞികുടിച്ചു തീരാത്ത നായകന്മാരുള്ള സമാന്തര സിനിമക്കാര്‍ക്കു കൂടി ഇതില്‍നിന്നു ചിലതു പഠിക്കാം. അടൂരിനു പഠിക്കുന്ന പുതുതലമുറ സമാന്തരന്മാ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWR5OuDkooyDnPVTVoyqeiCqEMPsbjT_tuWRip22EQD9gNgj1fDiXVioAx388E6yNgi7A-B_1gAHlGiXGE7POC7pNv6PVnO0iNss0TG3FO7OkSDffk9ODjZrgWlNyt5ntJ3V1omW2yBIKy/s1600/traffic+17_10+_46_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWR5OuDkooyDnPVTVoyqeiCqEMPsbjT_tuWRip22EQD9gNgj1fDiXVioAx388E6yNgi7A-B_1gAHlGiXGE7POC7pNv6PVnO0iNss0TG3FO7OkSDffk9ODjZrgWlNyt5ntJ3V1omW2yBIKy/s320/traffic+17_10+_46_.jpg" alt="" id="BLOGGER_PHOTO_ID_5562800743187913394" border="0" /></a>ര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.<br />4) കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ക്വിന്റിന് ടരന്റിനോ, ഇനാരിത്തു തുടങ്ങി നവീന സിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കു മാത്രം ഹിതകരമായ ഈ ശില്പരൂപത്തില് വാര്‍ത്തെടുത്ത 'ട്രാഫിക് ' കണ്ടിട്ട് സാമാന്യപ്രേക്ഷകന് കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നു.<br />5) ക്ലാസിക് ദൃശ്യശില്‍പങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് തെളിയിക്കുന്നു. വിദേശചിത്രങ്ങളില്‍ നിന്ന് ഷോട്ട് ബൈ ഷോട്ട്, ഫ്രെയിം ബൈ ഫ്രെയിം കോപ്പിയടിച്ചിട്ട് സ്വന്തം പേരില്‍ കഥ, തിരക്കഥ എന്ന് എഴുതിവെച്ചവരെ ലജ്ജിച്ചു തല താഴ്ത്താന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രം. ടോറന്റ്, ഡി.വി.ഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധി എന്നു പറയാം. ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് വിദേശസിനിമകള്‍ കണ്ട് അതില്‍നിന്ന് തനിക്കു മനസ്സിലായത് മലയാളത്തിലാക്കാന്‍ ഉറക്കമൊഴിച്ചവര്‍ ദിവസം ഒന്നുവീതം മൂന്നു നേരം ട്രാഫിക് കാണുക.<br />6) പൊതുവെ നമ്മുടെ സിനിമകള്‍ അവസാനിക്കുക ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സിലാണ്. കഥാപാത്രങ്ങളും പങ്കെടുത്തവരും 70 mm സ്ക്രീനില്‍ നിരന്നു നില്ക്കും. സലിംകുമാറോ സുരാജോ ബിജുക്കുട്ടനോ പറയുന്ന തമാശ കൂടി കേട്ട് കരഞ്ഞുകണ്ണുതുടച്ച് നമുക്ക് തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോരാം. ഈ ചിത്രത്തില്‍ ഇത്രയും വലിയ ഒരു ദൌത്യത്തില്‍ പങ്കെടുത്തവരെ നിരത്തിനിര്‍ത്തി പ്രേക്ഷകന് മോഹമുക്തി നല്കുന്ന ഏര്‍പ്പാടില്ല. ഒരു ദിവസത്തിന്റെ ആകസ്മികതപോലെ അവര്‍ സ്വാഭാവികമായി വരുന്നു, പോവുന്നു. ഒരില പൊഴിയുന്നതുപോലെ ബഹളങ്ങളില്ലാതെ റിയലിസ്റ്റിക് ആയി ചിത്രം അവസാനിക്കുന്നു.<br />7) സമീപകാല മലയാള സിനിമയിലെ ഏറ്റവും സാങ്കേതികത്തികവുള്ള സീനുകളാണ് ചിത്രത്തിലെ രണ്ട് അപകടരംഗങ്ങളും. കുറച്ച ബജറ്റില്‍ സിനിമയെടുക്കേണ്ടി വരുന്ന പ്രതിഭാശാലികള്‍ക്ക് കുറച്ചു കാശുകൊടുത്താല്‍ അവര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുണ്ട് ആ രംഗങ്ങളില്‍.<br />8) കെട്ടുറപ്പുള്ള തിരക്കഥയില്‍നിന്ന് ഒരു നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുന്നു. പൊതുവെ സ്ക്രിപ്റ്റ് ഡിസ്കഷന് എന്ന കലാപരിപാടിയില്‍ സിനിമയുമായും സാഹിത്യവുമായും പുലബന്ധം പോലുമില്ലാത്തവര്‍ വന്ന് ഇടപെട്ട് നായ്ക്കും നരിക്കും വേണ്ടാത്ത കോലത്തിലാക്കി കഥയെ മാറ്റുന്നതാണ് പതിവ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ഒരു കഥ മെനയുകയും അതിനെ ജന<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBETbxIchBulSj_Q1SOh3bp9rjexk6BI6oaL8kTf1PgljYigW-Fsy3t2ADinJ4hFswOuK8AV71twRNc3plK3nEuv2ONZtFeNUyeacinoDB3zhLTm7xSgNjc-CIq48RpomuZ_TBG9rubpZy/s1600/traffic+17_10+_122_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBETbxIchBulSj_Q1SOh3bp9rjexk6BI6oaL8kTf1PgljYigW-Fsy3t2ADinJ4hFswOuK8AV71twRNc3plK3nEuv2ONZtFeNUyeacinoDB3zhLTm7xSgNjc-CIq48RpomuZ_TBG9rubpZy/s320/traffic+17_10+_122_.jpg" alt="" id="BLOGGER_PHOTO_ID_5562800603256356466" border="0" /></a>പ്രിയ സമവാക്യങ്ങള്‍ക്ക് കീഴ്പ്പെടുത്താതെ, അനാവശ്യമായ ഇടപെടലുകള്‍ക്ക് അനുവദിക്കാതെ അവതരിപ്പിക്കാന്‍ കാട്ടിയ ആര്‍ജവം അഭിനന്ദനീയമാണ്.<br />Hats off to Rajesh Pillai, Boby and Sanjay for stepping out of the trodden track എന്ന് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടപ്പോള്‍ വന്ന പ്രതികരണങ്ങള്‍ രസകരമായ ഒരു ചര്‍ച്ചക്കു വഴിവെച്ചു. എന്തുകൊണ്ടാണ് എല്ലാ പരീക്ഷണചിത്രങ്ങളും സ്ത്രീവിരുദ്ധമാവുന്നത് എന്ന ചോദ്യമുയര്‍ന്നത് ദിലീപ് രാജില്‍നിന്ന്. അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കുന്ന പെണ്‍കുട്ടി, (ഡ്രൈവിംഗ് പെണ്ണുങ്ങള്‍ക്കു പറ്റില്ലെന്ന് മലയാളിയുടെ പൊതുബോധം) ഭര്‍ത്താവിനോട് വിശ്വസ്തത കാണിക്കാത്ത ഭാര്യ (അതിന്റെ പേരില്‍ അവളെ കൊന്നാലും അവന്റെ കൂടെ നില്ക്കുന്ന മലയാളിയുടെ അപകടകരമായ സദാചാരം) തുടങ്ങി അങ്ങനെ വായിച്ചെടുക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. ബീമാപള്ളിയെ അനുസ്മരിപ്പിക്കുന്ന മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയിലൂടെ കടന്നുപോവുന്നതിലെ റിസ്കിനെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശം ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും അതില്‍ വംശീയമായ മുന്‍വിധികളുണ്ട്. ചില അപ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcoIouq3jvqPgPhRnfJNesqcul1BfDV1yA8gvBi8lfZDTNEoCuQZeo4l2u-sbKz6Q5BaOUnJVZ6GjOgSbotaL7PzOd2eQAb8ZIs4lrgiAbNKbxRcRbt1hsps7z0d1LdJCpACrqLAJCu26j/s1600/traffic+17_10+_116_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 223px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcoIouq3jvqPgPhRnfJNesqcul1BfDV1yA8gvBi8lfZDTNEoCuQZeo4l2u-sbKz6Q5BaOUnJVZ6GjOgSbotaL7PzOd2eQAb8ZIs4lrgiAbNKbxRcRbt1hsps7z0d1LdJCpACrqLAJCu26j/s320/traffic+17_10+_116_.jpg" alt="" id="BLOGGER_PHOTO_ID_5562800931902151714" border="0" /></a>ഭ്രംശങ്ങളുടെ പേരില്‍ ഒരു ജനപ്രിയ സംസ്കാര പഠിതാവിന്റെ കണ്ണിലൂടെ ചിത്രത്തെ കീറിമുറിക്കാന്‍ ഈയവസരത്തില്‍ മുതിരുന്നില്ല. <a href="http://malayal.am/">http://malayal.am/</a> എന്ന വെബ്സൈറ്റിലെ റിവ്യൂ കാണുക. അതിന്റെ മൂര്‍ച്ഛിച്ച രൂപം അവിടെ കാണാം.<br />ചിത്രത്തോടുള്ള സൈബര്‍ലോകത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിനിമയില്‍ ഒരു സംഭാഷണമുണ്ട്. നിങ്ങള്‍ ഒരു നോ പറയുകയാണെങ്കില്‍ ഏതൊരു സാധാരണ ദിവസവും പോലെ ഈ ദിവസവും അവസാനിക്കും. മറിച്ച് യെസ് പറയുകയാണെങ്കില്‍ അത് ഒരു ചരിത്രത്തിനു തുടക്കം കുറിക്കും. ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറിച്ച് ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ ഇതുപോലുള്ള നിരവധി പരീക്ഷണങ്ങള്‍ ഇനിയും വരും. അത്തരമൊരു ഗ്രീന്‍ സിഗ്നലാണ് 'ട്രാഫികി'ല്‍ തെളിയുന്നത്.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com34tag:blogger.com,1999:blog-565038923600430929.post-45025237499146570032011-01-03T11:21:00.000-08:002011-01-03T22:41:38.017-08:00വിളവെടുപ്പില്‍ ഏറെയും പതിരുകള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtszu0aE6WQWDvWYAxKx3D3IMQ5X-O46wktCTH1MLuozzxis7W0WMhvqq13uNfl8_qB9VpCf0Knyw2UtjjWyze2BubNwdTLK_LZgXkDjNc-XwikTa9hLlV_wYTAKhueiO-wsxuvFW8UNph/s1600/Elasamma+_77_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtszu0aE6WQWDvWYAxKx3D3IMQ5X-O46wktCTH1MLuozzxis7W0WMhvqq13uNfl8_qB9VpCf0Knyw2UtjjWyze2BubNwdTLK_LZgXkDjNc-XwikTa9hLlV_wYTAKhueiO-wsxuvFW8UNph/s320/Elasamma+_77_.jpg" alt="" id="BLOGGER_PHOTO_ID_5558213732202647042" border="0" /></a>എപ്പോഴും ദോഷം മാത്രം പറയരുതല്ലോ. മലയാള സിനിമയില്‍ ഗുണപരമായ പരിവര്‍ത്തനത്തിന്റെ ദിശാസൂചികളായ ചില ചലനങ്ങളെങ്കിലും സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്.<br />കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്രപുരസ്കാരങ്ങളില്‍ മലയാളം ശക്തമായ ആധിപത്യം പുലര്‍ത്തി. അവാര്‍ഡിന്റെ പരിഗണനക്കു വന്നത് 2009ലെ ചിത്രങ്ങളായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളില്‍ നിറംമങ്ങിയ സാന്നിധ്യം ദേശീയതലത്തില്‍ തിരിച്ചുപിടിക്കാന്‍ മലയാളത്തിനു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം കപ്പിനും ലിപ്പിനുമിടയില്‍ മമ്മൂട്ടിക്ക് നഷ്ടമായി. നാലാമത് പുരസ്കാരം കിട്ടിയിരുന്നുവെങ്കില്‍ അമിതാഭിനെയും കമലിനെയും കടത്തിവെട്ടി ഒരു ചുവടു മുന്നില്‍ നില്ക്കുമായിരുന്നു മമ്മൂട്ടി. ഈ മനുഷ്യന്റെ പേരിലുള്ള മലയാളിയുടെ സ്വകാര്യമായ അഹങ്കാരത്തിന് (പ്രയോഗത്തിന് മോഹന്‍ലാലിനോട് കടപ്പാട്) ശക്തി കൂടുമായിരുന്നു.<br />മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാ സിനിമകള്‍ തളരുമ്പോള്‍ ആ പ്രവണതയുടെ ഭീതിദമായ ചില സൂചനകള്‍ കേരളത്തിലും പ്രകടമായിരുന്നു. 2006ല്‍ 43 ഉം 2008ല്‍ 55 ഉം, 2007ല്‍ 66 ഉം, 2009ല്‍ 70ഉം സിനിമകളാണ് നിര്‍മിക്കപ്പെട്ടത്. പക്ഷേ 2010ല്‍ 93 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഉള്‍ക്കരുത്തുള്ള പ്രമേയങ്ങളില്ലാത്ത പതിരുകളായിരുന്നു അവയില്‍ ഏറെയും. ചിത്രങ്ങളുടെ എണ്ണത്തിലെ കാര്യമായ ഈ വര്‍ധനവ് കാണിക്കുന്നത് വ്യാവസായികമായ പ്രതിസന്ധിയില്‍നിന്ന് മലയാളസിനിമ ഒരു പരിധിവരെ കരകയറി എന്നു തന്നെയാണ്. കലാപരമായ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുന്നതിന് അത് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. തിയറ്ററുകള്‍ അടച്ചുപൂട്ടുകയും പൊളിക്കുകയും ചെയ്യുന്ന പ്രവണത 2010ലും നാം കണ്ടു. പക്ഷേ, ഉപഗ്രഹ സംപ്രേഷണാവകാശം പോലുള്ള ടേബിള്‍ ബിസിനസിന്റെ സാമ്പത്തിക സമവാക്യങ്ങളിലൂടെ പ്രേക്ഷകര്‍ തിയറ്ററില്‍ പോയി സിനിമ കണ്ടില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന അവസ്ഥ വന്നു.<br />ചിത്രങ്ങളുടെ എണ്ണത്തിലെ വര്‍ധനവിനു പുറമെ താരാധിപത്യത്തിന് ക്ഷീണം തട്ടുന്നതിനും പുതുമുഖചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും 2010 സാക്ഷ്യം വഹിച്ചു. അപൂര്‍വരാഗം, മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയത്തിന് സൂപ്പര്‍താരസാന്നിധ്യം അനിവാര്യമല്ലെന്ന് അടിവരയിട്ടു പറഞ്ഞു.<br />സമാന്തരസിനിമ എന്ന ജനുസ്സ് അമ്പേ കുറ്റിയറ്റുപോയിട്ടില്ലെന്ന് അറിയിക്കുന്ന ചില സംരംഭങ്ങളുണ്ടായി. ആത്മകഥ, ടി.ഡി ദാസന് Std IV B, യുഗപുരുഷന്, സൂഫി പറഞ്ഞ കഥ, ചിത്രക്കുഴല്‍, ചിത്രസൂത്രം എന്നിവയാണ് ഈ ഗണത്തില്‍ പെട്ട പ്രധാന ചലച്ചിത്രസംരംഭങ്ങള്‍. പോയ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കുട്ടിസ്രാങ്ക്, ആത്മകഥ തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളോട് പ്രേക്ഷകര്‍ പതിവുപോലെ മുഖം തിരിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആധാരമാക്കി ആര്.സുകുമാരന്‍ സംവിധാനം ചെയ്ത 'യുഗപുരുഷന് ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.<br />മാധവിക്കുട്ടിയുടെ 'മനോമി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള 'രാമരാവണന്‍', കെ.പി. രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കിയുള്ള 'സൂഫി പറഞ്ഞ കഥ', എം. നന്ദകുമാറിന്റെ 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന ചെറുകഥയെ ആധാരമാക്കിയുള്ള 'ചിത്രസൂത്രം' എന്നിവയാണ് പോയവര്‍ഷം സാഹിത്യത്തില്‍ നിന്നു കടംകൊണ്ട പ്രമേയങ്ങള്‍. കഴിഞ്ഞതവണ 'പുകക്കണ്ണാടി' എന്ന പേരില്‍ വന്ന് തള്ളിപ്പോയ 'ചിത്രസൂത്രം' ഇത്തവണ <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGApkqfL7m_D1lJOaTtmmmEAuJZeGSWJ5RXfi0n7brFuw5tvppGlY3YGmfzpU7k36s79YFSc42MlOc9kEMsMh6wYJt4P5Yfk4LOW1yXyGvzmjgo34R4Z2U925eDijA7AWUEr7tVSYTgtKD/s1600/Cocktail+_5_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGApkqfL7m_D1lJOaTtmmmEAuJZeGSWJ5RXfi0n7brFuw5tvppGlY3YGmfzpU7k36s79YFSc42MlOc9kEMsMh6wYJt4P5Yfk4LOW1yXyGvzmjgo34R4Z2U925eDijA7AWUEr7tVSYTgtKD/s320/Cocktail+_5_.jpg" alt="" id="BLOGGER_PHOTO_ID_5558216471042430898" border="0" /></a>അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമുയര്‍ന്നു. ബൌദ്ധികജാടകള്‍ ഒഴിവാക്കിയാല്‍ ഒരുപക്ഷേ നല്ല സിനിമകളിലേക്ക് നടന്നെത്താവുന്ന ദൃശ്യബോധമുള്ള വിപിന്‍ വിജയ് എന്ന നവാഗത ചലച്ചിത്രകാരനെ ഈ ചിത്രം പരിചയപ്പെടുത്തി. ചലച്ചിത്രമേളയിലെ മല്സരവിഭാഗത്തില് ഇടംപിടിച്ച ടി.ഡി ദാസന്റെ സംവിധായകന് മോഹന്‍ രാഘവന് മറ്റൊരു പ്രതീക്ഷയായി.<br />മുഖ്യധാരാ സിനിമയില്‍ കലയും കച്ചവടവും സമന്വയിപ്പിക്കുന്ന മലയാളത്തിന്റെ സവിശേഷമായ പാരമ്പര്യത്തിന് കാര്യമായ തുടര്‍ച്ചകള്‍ ഉണ്ടായില്ല. പരീക്ഷണസംരംഭങ്ങളുമായി വഴിമാറിനടക്കുന്ന രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ്' മുഖ്യധാരയിലെ ചലച്ചിത്രവിസ്മയമായി. നിലവാരമുള്ള നര്‍മവും ഫാന്റസിയും സാമാന്യപ്രേക്ഷകന് കൂടി ആസ്വദിക്കുന്ന തരത്തില്‍ അവതരിപ്പിച്ച ഈ ചിത്രം ഒരപൂര്‍വമാതൃകയായി. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലെത്തിച്ച മേജര്‍ രവിയുടെ 'കാണ്ഡഹാറി'നോട് ചലച്ചിത്രപ്രേമികളും ദേശസ്നേഹികളും ഒരുപോലെ മുഖം തിരിച്ചു. പോക്കിരിരാജ, ശിക്കാര്‍, കാര്യസ്ഥന് തുടങ്ങിയ നൂറ്റൊന്നാവര്‍ത്തിച്ച കെട്ടുകാഴ്ചകള്‍ ഫാന്‍സ് അസോസിയേഷനുകളുടെ പൊയ്ക്കാലുകളിലൂന്നി വിജയമാഘോഷിച്ചു. ചട്ടമ്പിനാട്ടിലെ താന്തോന്നികളുടെയും പോക്കിരിരാജകളുടെയും കഥകള്‍ പതിവുപോലെ ആവര്‍ത്തിച്ചു. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പാതിവെന്ത പ്രമേയങ്ങളുമായി പുറത്തുവന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ മൂക്കുകുത്തിവീണു. ഹോളിഡേയ്സ്, കോളജ് ഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ യുവതാരനിരയെ സ്ഥിരമായി വീട്ടിലിരുത്താന്‍ താരരാജാക്കന്മാര് ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളായിരുന്നുവെന്ന് കരുതുന്ന കാണികളെ കുറ്റപ്പെടുത്താനാവില്ല.<br />ചലച്ചിത്രം എന്ന കലയെ പച്ചയായ കച്ചവ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMyrOHnigvVT_p-_GbJ0tBm17e62GMo2SZjinDQKwO5D8ylpyG0AHnRmb9yqEmgU8T47R-APNINUfkJYy-nFiz-bGxmH-MQiGT5YqcnJKk8_ujvYGbefpE0U3_JVYwtlYPpjGbIEcqlezQ/s1600/Sufi197.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMyrOHnigvVT_p-_GbJ0tBm17e62GMo2SZjinDQKwO5D8ylpyG0AHnRmb9yqEmgU8T47R-APNINUfkJYy-nFiz-bGxmH-MQiGT5YqcnJKk8_ujvYGbefpE0U3_JVYwtlYPpjGbIEcqlezQ/s320/Sufi197.jpg" alt="" id="BLOGGER_PHOTO_ID_5558213959090339986" border="0" /></a>ടം എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം കാണുന്ന ലാല്‍ജോസും കമലും സത്യന് അന്തിക്കാടും ഇത്തവണ പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തി. ഈ പുഴയും കടന്ന്, കന്മദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നാം കണ്ട, ഉറ്റവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗരാജ്ഞി എല്‍സമ്മയിലൂടെ വീണ്ടും അവതരിച്ചു. മുട്ടത്തുവര്‍ക്കിക്കഥ പോലെ പൈങ്കിളിയുടെ ചിറകടി ഓരോ ഫ്രെയിമിലും മുഴങ്ങി. കമലിന്റെ 'ആഗതന്' ആഗമിച്ചതും പോയതും അധികമാരും അറിഞ്ഞില്ല. സ്വന്തം കുഞ്ഞിനെയും കൊണ്ട് കേരളത്തില്‍ ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഹിന്ദു യുവതി കുവൈത്തിലേക്കു രക്ഷപ്പെടുന്ന കരളലിയിക്കുന്ന കദനകഥയായിരുന്നു അന്തിക്കാട്ടുകാരന്റെ അമ്പതാമത്തെ ചിത്രത്തിന്റേത്. 'കഥ തുടരുന്നു' എന്ന ഭീഷണിയിലാണ് അത് അവസാനിച്ചത്.<br />ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും സിനിമയെ ഗ്രസിക്കുന്നതിന്റെ സ്പഷ്ടമായ സൂചനകളും പോയവര്‍ഷം കാട്ടിത്തന്നു. ഫോര്‍ ഫ്രണ്ട്സ് (ദ ബക്കറ്റ്ലിസ്റ്റ്) കോക് ടെയില്‍ (ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍), അന്‍വര്‍ (ട്രെയ്റ്റര്‍), ഏപ്രില്‍ ഫൂള്‍ (ഭേജാ ഫ്രൈ) തുടങ്ങിയ ചിത്രങ്ങള്‍ കടപ്പാട് രേഖപ്പെടുത്താതെ തന്നെ പ്രമേയങ്ങള്‍ നിര്‍ലജ്ജം അപഹരിച്ചു. 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ വിജയത്തെ തുടര്‍ന്ന് പഴയകാല ഹിറ്റ് സിനിമകളുടെ പുതിയ പതിപ്പുകളും രണ്ടാംഭാഗങ്ങളും ദ്രുതഗതിയില്‍ ചുട്ടെടുക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2010 പടിയിറങ്ങുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീട്, നാടുവാഴികള്‍, ആഗസ്റ്റ് 15, ഉപ്പുകണ്ടം ബ്രദേഴ്സ്, നിന്നിഷ്ടം എന്നിഷ്ടം എന്നീ സിനിമകള്‍ ഭാവനാദാരിദ്യ്രത്തിന്റെ മകുടോദാഹരണങ്ങളായി വൈകാതെ തിയറ്ററുകളിലെത്തും. '<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWcPOIbvtQ0k-dW772Yc4cAT7fEFfAY8hZRZBFTxe4NhtUb2ACWvJKR_ALeXgQ53DLKgvhOmHycIjdHtel70nVJPM5FLlyrVYKbONdZPTxZYcaBX9-g2cuPPwMVT68iQcZCSnhBNOkrSjl/s1600/karyasthan+_62_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 196px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWcPOIbvtQ0k-dW772Yc4cAT7fEFfAY8hZRZBFTxe4NhtUb2ACWvJKR_ALeXgQ53DLKgvhOmHycIjdHtel70nVJPM5FLlyrVYKbONdZPTxZYcaBX9-g2cuPPwMVT68iQcZCSnhBNOkrSjl/s320/karyasthan+_62_.jpg" alt="" id="BLOGGER_PHOTO_ID_5558214159623984962" border="0" /></a>കാസര്‍കോഡ് കാദര്‍ഭായി'യുടെ രണ്ടാംഭാഗത്തിന് പോയവര്‍ഷം പ്രേക്ഷകര്‍ അര്‍ഹിക്കുന്ന തിരിച്ചടി തന്നെ കൊടുത്തു. മാറിയ ജീവിതസാഹചര്യങ്ങളും സാമൂഹികാന്തരീക്ഷവും കണക്കിലെടുക്കാതെയുള്ള വിജയഫോര്‍മുലക്ക് ഏറ്റ ആദ്യ തിരിച്ചടി. തെലുങ്കില്‍നിന്നും കന്നടയില്‍നിന്നുമായി എട്ടു സിനിമകള്‍ മൊഴിമാറ്റിവന്നു. അല്ലു അര്‍ജുനന്റെ ശല്യം വല്ലാതെ ഉണ്ടായില്ല.<br />2009ല്‍ ലോഹിതദാസ്, മുരളി എന്നീ മഹാപ്രതിഭകള്‍ നമ്മെ വിട്ടുപോയപ്പോള്‍ വേണു നാഗവള്ളി, ഗിരീഷ് പുത്തഞ്ചേരി, കൊച്ചിന് ഹനീഫ, സന്തോഷ് ജോഗി, ആദ്യശബ്ദചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം, ശ്രീനാഥ്, പി.ജി. വിശ്വംഭരന്, അടൂര്‍ പങ്കജം, എം.ജി. രാധാകൃഷ്ണന്, സുബൈര്‍, ഗായിക സ്വര്‍ണലത, കോഴിക്കോട് ശാന്താദേവി, മങ്കട രവിവര്‍മ എന്നിവര്‍ 2010ന്റെ നഷ്ടങ്ങളായി.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com12tag:blogger.com,1999:blog-565038923600430929.post-10800600139822763362010-12-19T00:05:00.001-08:002010-12-19T00:18:56.848-08:00ചിത്രസൂത്രങ്ങള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDr6TRQz08u57yLIBarZHS4prRYvwrOIDQNLRnfrNGXVTROSD_ZbJbEYa4piukvqspKMpt8mA8zSVH_VrvY81Y-hCYmXB2E0qtLquuErVSiRW1zyWeiWcco714k4mmSpOiHn1ZGP-SPheI/s1600/DSC_0884.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDr6TRQz08u57yLIBarZHS4prRYvwrOIDQNLRnfrNGXVTROSD_ZbJbEYa4piukvqspKMpt8mA8zSVH_VrvY81Y-hCYmXB2E0qtLquuErVSiRW1zyWeiWcco714k4mmSpOiHn1ZGP-SPheI/s320/DSC_0884.jpg" alt="" id="BLOGGER_PHOTO_ID_5552301630495603938" border="0" /></a>കോളജ് പഠനകാലത്താണ് 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന കഥ വായിക്കുന്നത്. അതിനു പിന്നില്‍ ചെറുത്തുനില്‍ക്കാനാവാത്ത ഒരു പ്രേരണയുണ്ടായിരുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഇംഗ്ലീഷ് അധ്യാപകന് എ.സോമന്റെ നിര്‍ബന്ധം. അക്കാലത്ത് അപാരമ്പര്യത്തിന്റെ ഊര്‍ജപ്രവാഹങ്ങളുമായി മേതിലും മാധവനും നിര്‍മല്‍കുമാറും എന്നെ ആവേശിച്ചുകഴിഞ്ഞിരുന്നു. എം. നന്ദകുമാറിന്റെ കഥകളെക്കുറിച്ചു പറഞ്ഞ്, 'ഇവനെക്കൂടി വായിക്കുക, ഇവനിലാണ് എന്റെ പ്രതീക്ഷ'യെന്ന്, പുസ്തകമേള നടക്കുന്ന കോഴിക്കോട് സി.എസ്.ഐ കത്തീഡ്രല്‍ ഹാളിന്റെ മതിലിനോടു ചാരിനിന്ന് തന്റെ താടിയില്‍ വിരലോടിച്ച് സോമന് സര് പറഞ്ഞു. (തന്റെ പ്രതീക്ഷക്കനുസരിച്ച് നന്ദകുമാര്‍ ഉയരുമോ എന്നറിയാന്‍ സോമന് സാര്‍ കാത്തുനിന്നില്ല. രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അസുഖത്തിന് കീഴടങ്ങി അദ്ദേഹം പോയി).<br />പക്ഷേ ഈ കഥ കൈയില്‍ കിട്ടാന്‍ പിന്നെയും നേരമെടുത്തു. അന്നത്തെ ഏതൊരു മലയാളിയെയും പോലെ ഞാനും സൈബര്‍ലോകത്തിന്റെ ചിലന്തിവലയില്‍ കുരുങ്ങിയിരുന്നില്ല. കൃത്യം പത്തുവര്‍ഷം മുമ്പാണ് കലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയില്‍നിന്ന് വര്‍ഷത്തില്‍ 150 രൂപ മാത്രം ഈടാക്കുന്ന ഇന്റര്‍നെറ്റ്റൂമിന്റെ തണുപ്പിലിരുന്ന് ദീര്‍ഘതപസ്സിനുശേഷം വരദാനം പോലെ തെളിയുന്ന വെബ്സൈറ്റുകളില്‍ കയറിയിറങ്ങി സൈബര്‍സ്പേസില്‍ സിറ്റിസന്‍ഷിപ്പ് നേടിയത്. എം. നന്ദകുമാറിന്റെ കഥ കൈയില്‍ കിട്ടുന്നതും ഏതാണ്ട് ആ കാലത്തു തന്നെ. മലയാളിയുടെ അനുഭവമേഖലയിലേക്ക് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വ്യാപകമായ തോതില്‍ വന്നണയുന്നതിനു മുമ്പ് എഴുതപ്പെട്ടതാണ് ഈ കഥ.<br /><span style="font-style: italic;">സ്ഥലകാലങ്ങളെ ഒടിച്ചുമടക്കി അകലത്തേക്കു പൊട്ടിത്തെറിക്കുന്ന സൂപ്പര്‍നോവ കണക്കെ മൌസ് പോയിന്റര്‍ ഏറ്റവും</span> <span style="font-style: italic;">ആന്തരികമായ</span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7VvzSH1aDpkdzRGxPw-k8SVl7hFXIjJZjperZj3X9SN_Mb5mC0CiJoNT6fJ9bXkBCd6eA9zbWU9oGmCfNwl3ZHlxlAsh3vSWK02rBzzeA2QUpr4xDzMUguFHX510LQ4suxbb9kp70Fy7Z/s1600/photo++20.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 229px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7VvzSH1aDpkdzRGxPw-k8SVl7hFXIjJZjperZj3X9SN_Mb5mC0CiJoNT6fJ9bXkBCd6eA9zbWU9oGmCfNwl3ZHlxlAsh3vSWK02rBzzeA2QUpr4xDzMUguFHX510LQ4suxbb9kp70Fy7Z/s320/photo++20.jpg" alt="" id="BLOGGER_PHOTO_ID_5552301703981580178" border="0" /></a> <span style="font-style: italic;">ബിന്ദുവിലേക്കു കൂപ്പുകുത്തി.</span> <span style="font-style: italic;">അതിപൂരിത യാഥാര്‍ഥ്യത്തിന്റെ സൂപ്പര്‍ ഹൈവേകള്‍ ഹരിയെ മാടിവിളിച്ചു. സ്വപ്നാടനത്തിന്റെ അയഥാര്‍ഥഭൂമി. രമണി ഹൈപ്പര്‍ റിയാലിറ്റിയുടെ ഉള്ളറകളിലേക്കു മടങ്ങി. സൈബര്‍സ്പേസില്‍ ഏതേതു വീഥികളുടെ കെട്ടുപിണച്ചിലില്‍ അവര്‍ കണ്ടുമുട്ടി? പിന്നീട് ആലോചിച്ചപ്പോള്‍ അതെല്ലാം ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതയാണെന്ന് ഹരി സംശയിച്ചു.</span><br />ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതകളാണോ സൈബര്‍സ്പേസിലെ അനുഭവങ്ങളെല്ലാം? ഈ കഥയിലെ സന്ദേഹം ഇന്ന് ഒരു സമസ്യയായിത്തീര്‍ന്നിരിക്കുന്നു. വിചിത്രവും വിസ്മയകരവുമായ സാങ്കേതികാനുഭവത്തിലൂടെ നാം സഞ്ചരിക്കുന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേയിലെ വാഗ്ദത്തഭൂമിയിലേക്ക്, വിവിധ ജനസമൂഹങ്ങള്‍ നിറഞ്ഞ, അറിയപ്പെടാത്ത വന്കരകളിലേക്ക് തുഴഞ്ഞടുക്കുമ്പോള് നമുക്ക് അങ്ങനെ തോന്നും.<br />കാലം തെറ്റി അല്പം മുമ്പ് പിറന്ന കഥയായിരുന്നു അത്. മലയാള സാഹിത്യചരിത്രത്തിലെ ആദ്യത്തെ സൈബര്‍കഥ. കഥാകൃത്ത് പിന്നീട് കാര്യമായി ഒന്നും എഴുതിയില്ല. അയാള്‍ ടാന്‍സാനിയയിലും മറ്റും ജോലി ചെയ്തും ഉന്മാദിയായി അലഞ്ഞുനടന്നും ജീവിച്ചു. ലഹരിയില്‍ നുരഞ്ഞും പതഞ്ഞും അയാളുടെ ആത്മവേദനകള്‍ ഒഴുകിപ്പോയിരിക്കണം. രണ്ടു വര്‍ഷം മുമ്പാണ് അയാളെ ആദ്യമായി നേരില്‍ കാണുന്നത്. ഈ വിചിത്രജീവി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് പി.കെ. രാജശേഖരനാണ്. അയാള്‍ എഴുത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചുവരുകയായിരുന്നു അപ്പോള്‍. കവിതകളിലൂടെയാണ് അയാള്‍ തന്നെത്തന്നെ വീണ്ടെടുത്തുതുടങ്ങിയത്. അളകാപുരിയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ചിരപരിചിതനെപ്പോലെ നന്ദകുമാര്‍ ജീവിതം വെളിപ്പെടുത്തി. എന്റെ ബോധമണ്ഡലത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയ വാര്‍ത്താളിയെക്കുറിച്ച് ആവേശത്തോടെ സൂചിപ്പിച്ചപ്പോള്‍ നന്ദകുമാര്‍ ചിരിച്ചു. വിപിന്‍ വിജയ് അത് സിനിമയാക്കുന്ന കാര്യം പറഞ്ഞു. ആ സിനിമ കാണേണ്ടി വന്നത് ഇക്കഴിഞ്ഞ 15ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ്.<br />നന്ദകുമാറിന്റെ കഥയുടെ ആത്മാവു നശിപ്പിച്ച അസംബന്ധ സിനിമയാണ് 'ചിത്രസൂത്രം' എന്നു പറയാതിരിക്കാനാവില്ല. ബുദ്ധിജീവിജാടകള്‍ കൊണ്ട് അസഹ്യമായ ഒരനുഭവമായിരുന്നു മേളയിലെ ഈ വിവാദ ചിത്രം. പരീക്ഷണ സിനിമകള്‍ ഇതിനു മുമ്പും ഏറെ കണ്ടിട്ടുണ്ട്. ഗൊദാര്‍ദിനെപ്പോലുള്ളവരുടെ <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg10wITIa6TkNzGzNLlCz51uOipCFBKvogo6IuV_YhFpJIKgXKh_1VUTZNQGM7jznHwvcqQcV-rliGxZdp_GrS6Tfv6iv0WX9Rw9-UDT6J8wYGfmKtBUM7blLNSSb6rpiV-2J98bSsokE_i/s1600/DSC_0386.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 215px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg10wITIa6TkNzGzNLlCz51uOipCFBKvogo6IuV_YhFpJIKgXKh_1VUTZNQGM7jznHwvcqQcV-rliGxZdp_GrS6Tfv6iv0WX9Rw9-UDT6J8wYGfmKtBUM7blLNSSb6rpiV-2J98bSsokE_i/s320/DSC_0386.jpg" alt="" id="BLOGGER_PHOTO_ID_5552302038082431682" border="0" /></a>ധൈഷണികവ്യായാമങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ സിനിമ എന്ന മാധ്യമത്തോടുള്ള എല്ലാ അഭിനിവേശവും കെടുത്തിക്കളയുന്ന ദൃശ്യപരിചരണരീതിയാണ് ഈ ചിത്രത്തിന്റേത്. ആ കഥ വായിച്ചിട്ടുള്ളവരാരും മാപ്പുകൊടുക്കില്ല സംവിധായകന്. സൈബര്‍സ്പേസിലെ പ്രതീതിലോകങ്ങളും ആഭിചാരമന്ത്രങ്ങളുടെ വിശ്വാസലോകവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍, ഒരു നെറ്റിസന്റെ സ്വത്വപ്രതിസന്ധികള്‍, ലൈംഗികതയിലെ മോഹഭംഗങ്ങള്‍, തലമുറകള്‍ തമ്മിലുള്ള ആദാനപ്രദാനങ്ങള്‍ അങ്ങനെ വിഭിന്നമായ തലങ്ങളില്‍ വളര്‍ന്നുമുട്ടുന്ന പ്രമേയമായിരുന്നു കഥയുടേത്. സിനിമയിലോ? ശിഥിലമായ ചില ദൃശ്യബിംബങ്ങള്‍. വീണുടഞ്ഞുപോയ ഒരു ദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങള്‍. ശബ്ദപഥത്തില്‍ ചിത്രത്തിന് ആസ്പദമായ കഥ കഥാകൃത്തു തന്നെ വായിക്കുന്നു. വിരസമായ മുഴുനീള കഥാവായനയും ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളുമാണ് ചുരുക്കിപ്പറഞ്ഞാല്‍ 'ചിത്രസൂത്രം' എന്ന സിനിമ.<br />സായിപ്പിന് കണ്ടു വിസ്മയിക്കാന്‍ വേണ്ടുവോളമുണ്ട് സിനിമയില്‍. കോണകമുടുത്ത സന്ന്യാസി ശയനപ്രദക്ഷിണം നടത്തുന്നു. പടര്‍ന്നു പന്തലിച്ച ആല്‍മരത്തിനു നേരെ നടന്നടുക്കുന്നു. കത്തിപ്പടരുന്ന അഗ്നിയുടെ വൃത്തത്തിനു നടുവില്‍ നൃത്തം ചെയ്യുന്നു. വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നു. ഇന്ത്യന്‍ മിത്തോളജിയില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും ദൃശ്യബിംബങ്ങളും തെളിയുന്നു. എന്തിനധികം, സംഭാഷണങ്ങളിലുടനീളം നീഷേ, സ്പിനോസ... അങ്ങനെ ദാര്‍ശികരെ ആരെയും വിട്ടുകളയുന്നില്ല. കഥാപാത്രങ്ങളെല്ലാം ബുദ്ധിജീവികളായതിനാല്‍ നമ്മുടെ ഭാഷയറിയാത്തവര്‍ സബ്ടൈറ്റില്‍ വായിച്ച് വശംകെട്ടുപോവും. ഇന്ത്യന്‍ ആത്മീയതയും സൈബര്‍സ്വത്വപ്രതിസന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രമേയം സായിപ്പിനെ ഞെട്ടിക്കാതിരിക്കില്ല. അയാളുടെ എക്സോട്ടിക് സെന്സിബിലിറ്റിയെ തൃപ്തിപ്പെടുത്താന്‍, പരദേശക്കാഴ്ചകളില്‍ അയാള്‍ക്ക് ഭ്രമിച്ചു നടക്കാന്‍ വേണ്ടുവോളമു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4ct1-j_dgcf34UuDCBYPAUCfL_VchyQnO8_dF5z_QY8JK18PmDpYuUtzU3tTcyYvBesuXxHawA7p3w76S-v6DhMaz66rFyCQ4SzX5DE22OCcrQRY-wjfJZKaYF8VjJsjTDOGtzE5I0kyw/s1600/photo++1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 229px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4ct1-j_dgcf34UuDCBYPAUCfL_VchyQnO8_dF5z_QY8JK18PmDpYuUtzU3tTcyYvBesuXxHawA7p3w76S-v6DhMaz66rFyCQ4SzX5DE22OCcrQRY-wjfJZKaYF8VjJsjTDOGtzE5I0kyw/s320/photo++1.jpg" alt="" id="BLOGGER_PHOTO_ID_5552301778730733010" border="0" /></a>ണ്ട് ഈ സിനിമയില്‍. റോട്ടര്‍ഡാം ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രം.<br />കഴിഞ്ഞ കേരളചലച്ചിത്രമേളയില്‍ പ്രിവ്യവില്‍ പുറത്തായ 'പുകക്കണ്ണാടി'യാണ് ഇത്തവണ 'ചിത്രസൂത്ര'മായി പിന്‍വാതിലിലൂടെ വന്നത് എന്നതായിരുന്നു വിവാദം. പുകക്കണ്ണാടി എന്നുതന്നെയാണ് ഈ ചിത്രത്തിന് യോജിച്ച പേര്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒന്നും മനസ്സില്‍ അവശേഷിക്കുന്നില്ല. ആകെക്കൂടി ഒരു പുകമറയില്‍ പെട്ടതുപോലെ. ബുദ്ധിയോടോ വൈകാരികതയോടോ ഒരു തരത്തിലും സംവദിക്കാത്ത ഒരു സിനിമ.<br />അഞ്ചെട്ടു വര്‍ഷം മുമ്പ് കേരളത്തിലെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ദ സീ ദാറ്റ് തിങ്ക്സ്' എന്ന നെതര്‍ലാന്റ്സ് ചിത്രം ഓര്മ വരുന്നു. പരസ്പരബന്ധമില്ലാത്ത ശ്ലഥബിംബങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. We live in a circus of illusions we created ourselves എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ഒരാളുടെ യാഥാര്‍ഥ്യം എന്നു പറയുന്നത് അയാളുടെ വ്യക്തിവിഭ്രമം മാത്രമാണോ എന്ന ചോദ്യമാണ് ഈ ചിത്രം ഉയര്‍ത്തുന്നത്. 'ഞാന്‍' എന്നു പറയുന്ന വ്യക്തി വാസ്തവത്തില്‍ ആരാണ് എന്ന് ഈ ചിത്രം ചോദിക്കുന്നു. തിരക്കഥാകൃത്തായ ബാര്‍ത്ത് ആണ് ഗെര്‍ട്ട് ദെ ഗ്രാഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം. പരിചയിച്ചുപഴകിയ ആഖ്യാനസങ്കേതങ്ങളെ നിരാകരിച്ച് പുതിയ ദൃശ്യപരിചരണരീതി അവലംബിക്കുന്ന സുധീരമായ ചലച്ചിത്രസംരംഭമായിരുന്നു 'ദ സീ ദാറ്റ് തിങ്ക്സ്'. ഒരു ചലച്ചിത്രമേളയില്‍ ഗെര്‍ട്ട് ദെ ഗ്രാഫ് ഈ ചിത്രം കാണാനിരുന്ന കാണികളോട് ഇങ്ങനെ പറഞ്ഞുവത്രെ.'ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ട. Just watch and enjoy എന്ന്. നാം ചിന്തിക്കുന്നതിന്റെ പാരമ്പര്യ രീതികളെ തിരസ്കരിക്കാനാണ് ചിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഈ പരീക്ഷണ ചിത്രം നമ്മുടെ കാഴ്ചകളെ നവീകരിക്കുകയാണ് ചെയ്യുന്നത്. അത് ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും അഴിച്ചു പണിയുന്നു.<br />ചിത്രസൂത്രത്തെ പരീക്ഷണാത്മക സിനിമയായി വാഴ്ത്തുന്ന ബുദ്ധിജീവികള്‍ 'ദ സീ ദാറ്റ് തിങ്ക്സ്' പോലുള്ള സിനിമകള്‍ കണ്ടുനോക്കു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJb1P83qWmUXb7ZqaVcjH1kKhTV-4-dgI2TOBFr1MXuyi9kofa1yaIbWCAldEyLKYH5975olCSdnYlhX9aNbc85Z8PDz5fr3Z0cZ4EfrmW9K_cNQef-CyD-_orisO3ofqrtlk4qWxK0klf/s1600/Vipin+Vijay.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 240px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJb1P83qWmUXb7ZqaVcjH1kKhTV-4-dgI2TOBFr1MXuyi9kofa1yaIbWCAldEyLKYH5975olCSdnYlhX9aNbc85Z8PDz5fr3Z0cZ4EfrmW9K_cNQef-CyD-_orisO3ofqrtlk4qWxK0klf/s320/Vipin+Vijay.jpg" alt="" id="BLOGGER_PHOTO_ID_5552302111552612994" border="0" /></a>ക. കെട്ടുകാഴ്ചകള്‍ കുത്തിനിറച്ച ജാടപ്പടവും എക്സ്പിരിമെന്റല്‍ സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവും.<br />അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് ലഭിച്ചത് വിപിന്‍ വിജയിനാണ്. സങ്കീര്‍ണവും ദൂരൂഹവുമായ പ്രഹേളികപോലുള്ള ചലച്ചിത്രാഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള വിപിനിന്റെ കൈത്തഴക്കത്തിന് ഇതിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കേരളത്തെക്കുറിച്ചുള്ള ടൂറിസം ബ്രോഷറില്‍ കാണുന്ന ക്ലീഷേ ദൃശ്യങ്ങള്‍ പതിഞ്ഞുകിടക്കുന്ന സമാന്തര സിനിമകളാണല്ലോ പൊതുവെ മലയാളികള്‍ പടച്ചുവിടുന്നത്. അതില്‍ നിന്നും വേറിട്ടു നടക്കുന്നതിന്റെ പേരില്‍ വിജയിനെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ ജീവിതം ചോര്‍ന്നുപോയ ദൃശ്യബിംബങ്ങള്‍ മാത്രം തരുന്ന ചലച്ചിത്രകാരനെ എത്ര പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുനിര്‍ത്തും? ഈ ചിത്രമുയര്‍ത്തിയ പ്രതികരണങ്ങള്‍ അങ്ങനെയൊരു ആത്മപരിശോധനക്ക് വിപിന്‍ വിജയിനെ പ്രേരിപ്പിക്കട്ടെ.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com8tag:blogger.com,1999:blog-565038923600430929.post-76725248453687867332010-09-20T00:59:00.001-07:002010-09-20T01:06:18.264-07:00പുണ്യാളന്റെ ഇടപെടലുകള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3JjnJiK42npOjn8paaDqefBo324QGb6RpoVt7wuHX_IEYWIRrcaEf-CFvBnPGMe98S78OxRLLcxty6J10gFyHQLGbaA9vf-iRb6zzkZ2ml1GCYt-z9h9hN_DRYGHeiXwbqprzxW15g9wc/s1600/Pranchiyettan_saint+_44_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 201px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3JjnJiK42npOjn8paaDqefBo324QGb6RpoVt7wuHX_IEYWIRrcaEf-CFvBnPGMe98S78OxRLLcxty6J10gFyHQLGbaA9vf-iRb6zzkZ2ml1GCYt-z9h9hN_DRYGHeiXwbqprzxW15g9wc/s320/Pranchiyettan_saint+_44_.jpg" alt="" id="BLOGGER_PHOTO_ID_5518902863542061666" border="0" /></a>2002ലെ ചലച്ചിത്രമേളയില്‍ നിന്നാണ് The Posthumous Memoirs എന്ന ബ്രസീലിയന്‍ സിനിമ കണ്ടത്. 1881ല്‍ Joaquim Maria Machado De Assis എഴുതിയ The Posthumous Memoirs of Bras Cubas എന്ന നോവലിനെ ആസ്പദമാക്കി Andre Koltzel സംവിധാനം ചെയ്ത ചിത്രം. ബ്രാസ് ക്യൂബാസ് തന്റെ ശവകുടീരത്തില്‍നിന്ന് എഴുന്നേറ്റു വന്ന് ഓര്‍മകള്‍ അയവിറക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആരാലും സ്നേഹിക്കപ്പെടാതെ, വംശപരമ്പര നിലനിര്‍ത്താന്‍ പിന്‍ഗാമികളില്ലാതെ ഒടുങ്ങിപ്പോവുന്ന ഒരു ജീവിതം. കപടനാട്യങ്ങളുടെയും പ്രണയവഞ്ചനകളുടെയും ആത്മാര്‍ഥതയില്ലാത്ത സ്നേഹപ്രകടനങ്ങളുടെയും ഒരനുഭവലോകം അയാള്‍ ഓര്‍മകളില്‍നിന്ന് വീണ്ടെടുക്കുന്നു. ജീവിതത്തിന്റെ നിരാശയും ദുരിതങ്ങളും അനുഭവിക്കാന്‍ താന്‍ കുട്ടികള്‍ക്കു ജന്മം നല്‍കിയിട്ടില്ലെന്ന് ആശ്വസിക്കുന്നുണ്ട് ക്യൂബാസ്. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. പരാജയപ്പെട്ട അയാളുടെ പ്രണയങ്ങള്‍, ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങള്‍. അബദ്ധങ്ങള്‍, അസംബന്ധങ്ങള്‍.<br />Epitaph of a Small Winner എന്ന് ഒരു ഉപശീര്‍ഷകം കൂടിയുണ്ടായിരുന്നു അസ്സിസിന്റെ നോവലിന്. ഒരു ചെറിയ വിജയിയുടെ ശവകുടീരലിഖിതം. വാസ്തവത്തില്‍ ഒരു പരാജിതന്റെ ശിരോലിഖിതങ്ങളുടെ പുനര്‍വായനയായിരുന്നു അത്. ഇതേ ചലച്ചിത്രമേളയില്‍ തന്നെ ടി.വി. ചന്ദ്രന്റെ 'ഡാനി'യും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പ്രമേയപരമായ സാദൃശ്യം കൊണ്ട് ഞങ്ങള്‍ The Posthumous Memoirsനെ ബ്രസീലില്‍നിന്നുള്ള ഡാനി എന്നു വിളിച്ചു. കപടനാട്യങ്ങളുടെയും സ്നേഹാഭിനയങ്ങളുടെയും അവഗണനയുടെയും കയ്പുനിറഞ്ഞ ഒരു ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഡാനിക്കും ക്യൂബാസിനും തമ്മില്‍ പൊതുവായി എന്തൊക്കെയോ ഉണ്ടായിരുന്നു. രണ്ടു ദേശങ്ങളോട് ഒരേ വികാരത്തോടെ സംസാരിച്ച ഇരുവരും ഒരു ദേശത്തിന്റെ തിരശãീലയിലിരുന്ന് സ്വയം കളിയാക്കി ചിരിച്ചു.<br />ഈ രണ്ടു ചിത്രങ്ങളുടെയും ദൃശ്യപഥങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. അവ നമ്മുടെ ഹിപ്പോക്രിസിയെ നല്ലവണ്ണം കളിയാക്കി. ആരെ ബോധിപ്പിക്കാനാണ് നിങ്ങളിങ്ങനെ അഭിനയിക്കുന്നത് എന്ന് നമ്മോട് ചോദിച്ചു. നിങ്ങളുടെ പുഞ്ചിരിക്കു പിന്നില്‍ സ്വാര്‍ഥതയുടെ, വഞ്ചനയുടെ എത്ര ദംഷ്ട്രകള്‍ എന്ന് വിസ്മയംകൊണ്ടു. കപടലോകത്തില്‍ ആത്മാര്‍ഥമായ ഹൃദയമുള്ളതുകൊണ്ടു മാത്രം പരാജയപ്പെടുന്ന ചില മനുഷ്യരെ കാട്ടിത്തന്നു.<br />പുതിയ രഞ്ജിത്തിന്റെ ('തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിഷ്പ്രയാസം എഴുതിത്തള്ളാം) പ്രാഞ്ചിയേട്ടനും പുണ്യാളനും കണ്ടപ്പോള്‍ ഓര്മ വന്നത് ഈ രണ്ടു ചിത്രങ്ങള്‍. അനുകരണമോ അനുകല്പനമോ ചോരണമോ ആരോപിക്കാനല്ല ആ സിനിമകളെ ഇങ്ങനെ ഓര്‍ത്തത്. മൂന്നും മൂന്നു സിനിമകള്‍ തന്നെയാണ്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഭാവനയുടെ വിഭ്രാമകമായ ഏതോ സഞ്ചാരപഥങ്ങളില്‍ പ്രതിഭകള്‍ ഒരുമിച്ചു സഞ്ചരിക്കുന്നുണ്ടാവണം. എല്ലാ സാമ്യതകളും അങ്ങനെ വരുന്നതാണ്.<br />കപടലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹൃദയമുള്ളതുകൊണ്ട് പരാജയപ്പെടുന്ന പ്രാഞ്ചിയേട്ടന്റെ കഥ നിരാശപ്പെടുത്തിയില്ല. കാരണങ്ങ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiN5iu5SHmk1fT7vz70vnZdqAtVYQNjFVS0xvKtTxsHCb9ttTjC4zApmwDHB_yxEcc7DGw3hEjsaMKOFw1GE37DdzOecZ47Za5ehwzfM5w3vaD1STJ5etr_45RCg6KkXmyRNhq2g4Kn44EK/s1600/Pranchiyettan_saint+_28_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiN5iu5SHmk1fT7vz70vnZdqAtVYQNjFVS0xvKtTxsHCb9ttTjC4zApmwDHB_yxEcc7DGw3hEjsaMKOFw1GE37DdzOecZ47Za5ehwzfM5w3vaD1STJ5etr_45RCg6KkXmyRNhq2g4Kn44EK/s320/Pranchiyettan_saint+_28_.jpg" alt="" id="BLOGGER_PHOTO_ID_5518903001050156482" border="0" /></a>ള്‍ പലതാണ്. പഞ്ചവടിപ്പാലം, സന്ദേശം, ശ്...ശ്...സയലന്‍സ് പ്ലീസ് തുടങ്ങി ഒറ്റപ്പെട്ട സറ്റയര്‍ സിനിമകള്‍ മാത്രം എടുത്തുകാട്ടാനുള്ള മലയാളത്തില്‍ ഈ ചിത്രം വേറിട്ട ഒരു സംരംഭം തന്നെയാണ്. പാളിച്ചകള്‍ ഉണ്ടാവാം. അതു പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. പ്രമേയദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് മുടിഞ്ഞുപോയ മലയാള സിനിമയുടെ ദുരിതവര്‍ത്തമാനത്തില്‍ പ്രത്യേകിച്ചും.<br />ലോകസിനിമയില്‍ നിന്ന് ഒട്ടേറെ സങ്കേതങ്ങള്‍ നാം കടംകൊണ്ടിട്ടുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍ സിനിമയിലെ മാജിക്കല്‍ റിയലിസം, യൂറോപ്യന്‍ സിനിമയിലെ അസംബന്ധ ആഖ്യാനങ്ങള്‍ (absurd narrative), ബ്ലാക്ക് ഹ്യൂമര്‍, സറ്റയര്‍ തുടങ്ങി നര്‍മരസമാര്‍ന്ന രചനാസങ്കേതങ്ങളുടെ സാധ്യതകള്‍ നാമിനിയും സ്വാംശീകരിച്ചെടുത്തിട്ടില്ല. സാത്വിക, സൌമ്യഭാവങ്ങളും വിഷാദം, വിലാപം എന്നീ സ്ഥായീഭാവങ്ങളും നിലനിറുത്തുന്ന ഏകമാനമായ ഒരു ചലച്ചിത്ര സങ്കല്പമാണ് മലയാള സിനിമ പിന്തുടരുന്നത്. ശുദ്ധകലാസിനിമയായാലും മുഖ്യധാരാ സിനിമയായാലും അതുതന്നെ സ്ഥിതി. അനുഭവങ്ങളുടെ നേരെ കുറ്റകരമായ ആന്ധ്യം പുലര്‍ത്തുന്നതുകൊണ്ടാവണം ഭാവുകത്വപരമായ വിച്ഛേദങ്ങള്‍ ഒരാകസ്മികതയായിപ്പോലും സംഭവിക്കുന്നില്ല. ഈ സാംസ്കാരികാലസ്യത്തില്‍ നിന്ന് മുക്തമാവുമ്പോഴേ വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവേദനശേഷിയുള്ള പ്രേക്ഷകസമൂഹത്തെ സാധ്യമാക്കാനും കഴിയൂ. ആ ദിശയിലെ ഊക്കുള്ള ഒരു ചുവടുതന്നെയാണ് പ്രാഞ്ചിയേട്ടനും പുണ്യാളനും.<br />ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ വേണമെന്ന നിര്‍ബന്ധമുണ്ട് മലയാള സിനിമക്ക്. ഒരു തുടക്കം, ഒരു ഇന്‍ര്‍വെല്‍ പഞ്ച്, പിന്നെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും നിരക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സ്. ഒരു നായകന്, അയാള്‍ക്ക് നെഞ്ചില്‍ തൊഴിക്കാന്‍ പാകത്തില്‍ ഒരു വില്ലന്‍, അയാള്‍ക്ക് പ്രേമിക്കാനും പാട്ടുപാടാനും ഒരു കാമുകി, ഒടുവില്‍ ഫാന്‍സുകാരുടെ ആര്‍പ്പുവിളിക്കു കാതോര്‍ത്തുകൊണ്ട് നായകന്റെ ചില ഡയലോഗ് ഗീര്‍വാണങ്ങള്‍. അങ്ങനെയുള്ള ചില പതിവു ഫോര്‍മുലകളെ പ്രാഞ്ചിയേട്ടനും രഞ്ജിയേട്ടനും നിരാകരിക്കുന്നു എന്നതു തന്നെ വലിയ കാര്യം. ഈ ചിത്രത്തില്‍ ഒരു കഥയില്ല എന്നതു തന്നെ ഇതിനെ വേറിട്ട ഒരു സിനിമയാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണിതില്‍. പല ഖണ്ഡങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുകയാണ് ഇവിടെ. പക്ഷേ അതുകൊണ്ട് പ്രമേയപരമായ ഏകാഗ്രത നഷ്ടമാവുന്നുമില്ല.<br />നമ്മെ നോക്കി ചിരിക്കാനുള്ള ഒരു അവസരം തരുന്നുണ്ട് പ്രാഞ്ചിയേട്ടന്. മലയാളിക്ക് മലയാളിയെ നോക്കി ചിരിക്കാനുള്ള ചില അവസരങ്ങള്‍. ഒരു സുഹൃത്ത് ജി^മെയില്‍ ചാറ്റില്‍ വന്നു പറഞ്ഞതുപോലെ എവിടെയൊക്കെയോ ചിലതുകൊള്ളുന്നുണ്ട്. അപ്സര തിയറ്ററില്‍ രണ്ടു മണിക്കൂറോളം മുഴങ്ങിയ നിലയ്ക്കാത്ത പൊട്ടിച്ചിരികള്‍ തന്നെ അതിന്റെ സാക്ഷ്യം.<br />(സസ്പെന്‍സ് എലിമെന്റുള്ള സിനിമയല്ലെങ്കിലും കഥയുടെ ചില വിശദാംശങ്ങള്‍ തുടര്‍ന്നുവരുന്ന രണ്ടു ഖണ്ഡികകളില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജിജ്ഞാസ നിലനിര്‍ത്തി സിനിമ കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അവ സ്കിപ് ചെയ്യാം.)<br />അരിക്കച്ചവടക്കാരന്റെ മകന് അരിപ്രാഞ്ചി എന്നറിയപ്പെടുന്നു. ആ പേര് അയാള്‍ക്ക് ഒരു പ്രശ്നമാവുന്നു. പേരു മാറ്റാന്‍ ജ്വല്ലറി തുടങ്ങി സ്വര്‍ണവില്‍പ്പനക്കാരനായപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് അരിപ്രാഞ്ചി ജ്വല്ലറി തുടങ്ങി എന്ന്. പ്രാഞ്ചി പള്ളിയില്‍ വെച്ച് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പുണ്യാളനോട് തന്റെ സങ്കടം പറയുന്നു. ഒരു പേരില്ല എന്നതു തന്നെയാണ് എന്റെ പ്രശ്നം എന്ന് പ്രാഞ്ചി പറയുമ്പോള്‍ പുണ്യാളന് ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്സിപിരിയന്‍ ഡയലോഗടിക്കുന്നു. അങ്ങനെ പറയരുത് പുണ്യാളാ, ഒരു പേരിലാണ് ഞാനിരുന്നുപോയത് എന്ന് പ്രാഞ്ചി. ഇറ്റാലിയന്‍ ഭാഷയിലാണ് ആദ്യം പുണ്യാളന് സംസാരിക്കുന്നത്. അതുകേട്ട് ഇക്കണ്ട കാലമത്രയും ഞങ്ങള്‍ സത്യവേദപുസ്തകം മലയാളത്തില്‍ വായിച്ചതു വെറുതെയായി അല്ലേ എന്ന് പ്രാഞ്ചി. പിന്നീട് പുണ്യാളന്റെ മുന്നിലിരുന്ന് തന്റെ സങ്കടങ്ങള്‍ പറയുകയാണ് അയാള്‍. പ്രണയപരാജയങ്ങള്‍, പത്മശ്രീ നേടാന്‍ നടത്തിയ നീക്കങ്ങള്‍ അങ്ങനെ എല്ലാം. ഇങ്ങനെ ഒപ്പിച്ചെടുക്കുന്ന പത്മശ്രീയും ശരിക്കു കിട്ടുന പത്മശ്രീയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ട് അയാളുടെ അനുചരവൃന്ദം. പത്മശ്രീ സി.എ. ഫ്രാന്‍സിസ് എന്ന് എഴുതിയ ശവപേടകത്തിനുള്ളില്‍ ധന്യനായി മരിച്ചുകിടക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആചാരവെടി മുഴങ്ങുന്നതും ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കരിക്കുന്നതും അയാള്‍ മനസ്സില്‍ കാണുന്നുണ്ട്. ഒന്നരക്കോടി മുടക്കിയ അയാള്‍ ഛത്തിസ്ഗഢ് ലിസ്റ്റിലാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.<br />പത്മശ്രീ എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ മോഹങ്ങളിലേക്കു കടന്നുവരുന്നു. അവളും അയാളുടെ തൃഷ്ണകള്‍ക്ക് മുറിവേല്‍പ്പിക്കുന്നു. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaesyRGe5lEr_VqV8B1FLd8fRPHrNxQoLDn8glCQ_inQVCj2bQTrAsOkOL0ICU1fqaHPwVd9cqhqr7WuRtSIGE_J5vousyKNAHCgMpx877gHs4-k0ybfR7SmbJSnpntv2JpxZxGL3vSCZJ/s1600/Pranchiyettan_saint+_61_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 199px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaesyRGe5lEr_VqV8B1FLd8fRPHrNxQoLDn8glCQ_inQVCj2bQTrAsOkOL0ICU1fqaHPwVd9cqhqr7WuRtSIGE_J5vousyKNAHCgMpx877gHs4-k0ybfR7SmbJSnpntv2JpxZxGL3vSCZJ/s320/Pranchiyettan_saint+_61_.jpg" alt="" id="BLOGGER_PHOTO_ID_5518903092967663922" border="0" /></a>ഒരു സ്കൂളിന് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു വേണ്ടി ഒരു കുട്ടിയെ ജയിപ്പിച്ചെടുക്കാന്‍ താന്‍ പെട്ട പാടുകള്‍ അയാള്‍ പുണ്യാളനോടു വിവരിക്കുന്നു. ഈ കുട്ടിയുടെ ഭൂതകാലം ഇത്രയും പരത്തി പറയേണ്ടതില്ലായിരുന്നു. ചിത്രത്തിന്റെ ആക്ഷേപഹാസ്യസ്വഭാവത്തിന് ചെറുതല്ലാത്ത പോറലേല്‍പ്പിക്കുന്നുണ്ട് ആ ദൃശ്യങ്ങളും പ്രാഞ്ചി ഓടിക്കുന്ന കാറിലിരുന്നുകൊണ്ടുള്ള കുട്ടിയുടെ നിലയ്ക്കാത്ത കരച്ചിലുമൊക്കെ. കുട്ടിയുടെ അച്ഛനായി വരുന്ന ബിജു മേനോന്റെ കഥാപാത്രത്തിന്റെ തന്നെ ആവശ്യമില്ലായിരുന്നു. ലക്ഷണമൊത്ത ഒരു കണ്ണീര്‍ച്ചിത്രമോ സെന്റിമെന്റല്‍ മെലോഡ്രാമയോ അല്ല, തികഞ്ഞ ഒരു സറ്റയര്‍ ആണ് താന്‍ എടുക്കുന്നതെന്ന് ഈ സീക്വന്‍സുകളില്‍ രഞ്ജിത്ത് മറന്നുപോയതുപോലെ തോന്നി. രണ്ടാംപകുതിയില്‍ എവിടെയൊക്കെയോ ചിത്രത്തിന്റെ ഒഴുക്കു നിലയ്ക്കുന്നുണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു തിരക്കഥ എന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍. പ്രാഞ്ചി തന്റെ ബാല്യവും ഈ കുട്ടിയുടെ ബാല്യവും തമ്മില്‍ എന്തൊക്കെയോ ചില സാമ്യതകള്‍ കണ്ട് അവനെ സ്നേഹിക്കുകയാണെന്നൊക്കെ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നിടത്തുനിന്നും പ്രമേയം വേറെ ഒരു വഴിയിലേക്കു തിരിയുന്നു. പ്രമേയപരമായ ഏകാഗ്രത നഷ്ടപ്പെട്ട് കഥ എവിടേക്കൊക്കെയോ പോവുന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും ഇതിവൃത്തത്തിന്റെ ഗാത്രത്തിലേക്ക് അത് തിരിച്ചുവരുന്നു. കുട്ടി തന്നെ ഏകാഗ്രത ശീലിപ്പിക്കുന്ന ട്യൂഷന് മാഷെക്കൊണ്ട് ഒരേ സമയം കാലു കറക്കി കൈ കൊണ്ട് ആറ് എന്നെഴുതിക്കുന്നുണ്ട്. അവിടെയും തന്റെ പരാജയത്തെപ്പറ്റി പ്രാഞ്ചി സങ്കടം പറയുമ്പോള്‍ പുണ്യാളന് വായുവിലേക്ക് കാലുയര്‍ത്തി കറക്കിക്കൊണ്ട് കൈ കൊണ്ട് ആറ് എന്നെഴുതുന്ന രംഗം സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നാണ്. ആ ഒരൊറ്റ ദൃശ്യത്തില്‍ ഈ സിനിമ The Posthumous Memoirs എന്ന ക്ലാസിക് ദൃശ്യശില്‍പത്തിന് ഒപ്പമെത്തുന്നു. ആഴമേറിയ നര്‍മത്തിന്റെ നാനാര്‍ഥങ്ങള്‍ നിറഞ്ഞ ആ ദൃശ്യം ചിത്രത്തെ സവിശേഷമായ ഒരു സംവേദനതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.<br />എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട് ഇനി ഇതിലെങ്കിലും ഞാന്‍ വിജയിക്കുമോ എന്ന് പ്രാഞ്ചി ചോദിക്കുമ്പോള്‍ പുണ്യാളന് മൂന്നു ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നു. വിജയിച്ചു എന്നു നീ കരുതുന്നവരെല്ലാം വാസ്തവത്തില്‍ വിജയിച്ചവരാണോ, നഷ്ടപ്പെട്ടു എന്നു നീ കരുതുന്നതെല്ലാം വാസ്തവത്തില്‍ നിനക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് പുണ്യാളന് ഈ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നത്. സിനിമയുടെ പാതിവഴിയില്‍ സംവിധായകന് ഇട്ടേച്ചുപോയി എന്നു നാം കരുതിയ കഥാപാത്രങ്ങളുടെ അവസ്ഥകള്‍ ആ ദൃശ്യങ്ങളിലൂടെ അദ്ദേഹം കാട്ടിത്തരുന്നു. പതിവു മലയാളസിനിമയുടെ ശില്‍പരൂപത്തില്‍നിന്നും ചിലതൊക്കെ ബോധപുര്‍വം വെട്ടിമാറ്റാനും ഇങ്ങനെ ചിലത് കൂട്ടിച്ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ.<br />'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന് ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂരിന്റെ പ്രാദേശികഭാഷാഭേദം രസകരമായി അവതരിപ്പിച്ചിരുന്നു. ''യേശുക്രിസ്തൂനെ റോട്ടിന്മേല് കണ്ടാലും യേശൂട്ടാ എന്നു വിളിക്കണ ടീമാ'' എന്ന് തൃശൂര്‍ക്കാരെ തന്നെ കളിയാക്കിക്കൊണ്ട് മമ്മൂട്ടി ഈ ചിത്രത്തില്‍ ആ ഭാഷയും പരീക്ഷിക്കുന്നു. മലബാര്‍ മുസ്ലിമിന്റെയും തിരുവിതാംകൂര്‍ കൃസ്ത്യാനിയുടെയും വള്ളുവനാടന്‍ ഹിന്ദുവിന്റെയും തിരുവനന്തപുരത്തുകാരന്റെയും മലയാളം പഠിച്ച കന്നടക്കാരന്റെയും ഭാഷാഭേദങ്ങള്‍ക്കു ശേഷം മറ്റൊരു ദേശത്തിന്റെ വാമൊഴിവഴക്കങ്ങള്‍ കൂടി.<br />ഓസ്കര് കിട്ടിയ ഗഫൂ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2P2xrIeIZulO9PIwAqm-Dzq4sbQGBeuCSwVEJU23qNHyFYdeTAa30FcMjqaZGy8hCoV3WaF6quQHsk-3X9MNaJAL9oIf2jTlZOJT9gpJ8tjdB8CW01hy3uDaFmpCEtULtT4DP7IXQMkRj/s1600/Pranchiyettan_saint+_6_.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 220px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2P2xrIeIZulO9PIwAqm-Dzq4sbQGBeuCSwVEJU23qNHyFYdeTAa30FcMjqaZGy8hCoV3WaF6quQHsk-3X9MNaJAL9oIf2jTlZOJT9gpJ8tjdB8CW01hy3uDaFmpCEtULtT4DP7IXQMkRj/s320/Pranchiyettan_saint+_6_.jpg" alt="" id="BLOGGER_PHOTO_ID_5518903163281862642" border="0" /></a>ര്‍ ചേക്കുട്ടി, പ്രഭാഷണകലയിലെ അന്തിമവാക്കായ പ്രഭാകരന് അന്തിക്കോട് തുടങ്ങിയ കാര്‍ട്ടൂണ്‍ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍, പത്മപുരസ്കാരങ്ങള്‍ ഗാന്ധിയന്മാര്ക്കും കഥകളിനടന്മാര്ക്കും വീതിച്ചുനല്കുന്ന പതിവിനെ കളിയാക്കുന്ന വിധമുള്ള ടി.വി വാര്‍ത്ത, അനുഗ്രഹമായാലും വെറുതെ കിട്ടിയാല്‍ നല്ലതെന്നു വിചാരിക്കുന്നവരല്ലേ നിങ്ങള്‍ മലയാളികള്‍ എന്ന പുണ്യാളന്റെ വിമര്‍ശനം തുടങ്ങി ആക്ഷേപഹാസ്യത്തിന്റെ സ്പര്‍ശമുള്ള ദൃശ്യശകലങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്.<br />രഞ്ജിത്തിനെപ്പോലെ മുഖ്യധാരാ സിനിമയില്‍ കൃത്യമായ മേല്‍വിലാസമുള്ള ഒരു സംവിധായകനു മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമാവുകയുള്ളൂ. ഇങ്ങനെയൊരു പരീക്ഷണസംരംഭം നടത്താന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ശില്പഭദ്രതയിലും ദൃശ്യപരിചരണത്തിലും എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും വേറിട്ട വഴിയില്‍ സഞ്ചരിക്കാനുള്ള രഞ്ജിത്തിന്റെ ആര്‍ജവം പ്രോല്സാഹിപ്പിക്കപ്പെടുക തന്നെ വേണം.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com33tag:blogger.com,1999:blog-565038923600430929.post-13577465189215551952010-08-29T05:26:00.000-07:002010-08-29T09:10:07.920-07:00കൊമാല കേവലം ഒരു കഥയുടെ പേരല്ല<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVDcsk171QRbEvn1D_SNOqJV-7kMKex0r0LP9dP8bBqf0K1M2RrGFpdQxKmiMQUT4J34G6U50bktJPFL9dQgUapE8kcRWlb4EfbtZ36KXX1r5i5hBrxf6-neq4qw-6-17t6x3dr07WJTjv/s1600/Peepli_Live_Stills_1.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVDcsk171QRbEvn1D_SNOqJV-7kMKex0r0LP9dP8bBqf0K1M2RrGFpdQxKmiMQUT4J34G6U50bktJPFL9dQgUapE8kcRWlb4EfbtZ36KXX1r5i5hBrxf6-neq4qw-6-17t6x3dr07WJTjv/s320/Peepli_Live_Stills_1.jpg" alt="" id="BLOGGER_PHOTO_ID_5510809066413577906" border="0" /></a>''കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന് സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന് ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന് നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന് അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന് കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''<br />നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.<br />മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍<br />ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്<br />''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന് കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''<br />(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)<br />ഹുവാന്‍ റുള്‍ഫോവിന്റെ 'പെഡ്രോ പരാമോ' വായിക്കാത്ത നീയെന്ത് വായനക്കാരനാ എന്ന, സുഹൃത്തിന്റെ പുച്ഛം കലര്‍ന്ന പ്രചോദനത്തെ തുടര്‍ന്നാണ് കോളജ് പഠനകാലത്ത് കൊമാലയിലേക്ക് യാത്ര തിരിച്ചത്. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ ഇടങ്ങളിലേക്കു വന്ന് മുറിവുകള്‍ കഴുകുന്ന മാര്‍ക്വേസിന്റെ മക്കെന്‍ഡോവിലേക്കുള്ള വിഭ്രാമകമായ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. റുള്‍ഫോവിന്റെ കൊമാല മാര്‍ക്വേസിന്റെ മക്കെന്‍ഡോ പോലെ വിസ്മയഭാവനയുടെ ഭൂമിക മാത്രമായിരുന്നില്ല. ഭൂമി വിട്ടകന്ന ആത്മാക്കളുടെ വിഹാരമേഖലയും ഒടുങ്ങാത്ത ജീവിതാസക്തികളുമായി ശരീരത്തിന്റെയും മനസ്സിന്റെയും ശാദ്വലങ്ങളില്‍ സുഖം തേടിയലയുന്നവരുടെ മേച്ചില്പുറങ്ങളും ഒരേ സമയം കൊമാലയില്‍ ഉണ്ടായിരുന്നു. മിഥ്യയും യാഥാര്‍ഥ്യവും അതിവിദഗ്ധമായി സമന്വയിക്കുന്ന ഭ്രമഭാവന.<br />റുള്‍ഫോവിന്റെ കൊമാലയില്‍നിന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയിലേക്ക് അധികം ദൂരമില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയുന്നവരുടെ കൊമാലയായി കടംപെരുകി മനുഷ്യര്‍ ജീവനൊടുക്കുന്ന കേരളത്തെ അവതരിപ്പിക്കുകയാണ് സന്തോഷ്. മാധ്യമങ്ങളുടെ നിരാര്‍ദ്രവും നിര്‍വികാരവുമായ സമീപനത്തെ നിശിതമായി വിചാരണ ചെയ്യുകയായിരുന്നു അദ്ദേഹം ഈ കഥയിലൂടെ. എത്ര ക്രൂരമായ നിസ്സംഗതയോടെയാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ ഇരയായി മരണം വരിക്കാനൊരുങ്ങുന്ന ഒരു മനുഷ്യനെ നമ്മുടെ മാധ്യമങ്ങള്‍ സമീപിക്കുന്നതെന്ന് ഈ കഥ ഓര്‍മപ്പെടുത്തി. കൊമാല കേവലം ഒരു കഥയുടെ പേരല്ല. ഒരു സാങ്കല്പികദേശത്തിന്റെ, ഭാവനാഭൂമിയുടെ പേരുമല്ല. അത് മനുഷ്യര്‍ പലകാലങ്ങളില്‍, പല ദേശങ്ങളില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍ ചെന്നുപെടുന്ന ഒരവസ്ഥയുടെ സൂചകമാണ്.<br />ആമിര്ഖാന് നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര് ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.<br />ഗൌരവമുള്ള ഒരു വിഷ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjImP6VU8RBecwJ1AU3dLbc3Cgh9LyVlMN96rXuJlJXrPIIPs0EGvdAhnEFXIdUfjWCJs-9-YVeFureC92n4bLhGE6Q4nbwDWySgrJZDohouW5I_N0SUVadiDlXmIsmjYlqfXihSe5Jo-da/s1600/Peepli-Live-16865.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 211px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjImP6VU8RBecwJ1AU3dLbc3Cgh9LyVlMN96rXuJlJXrPIIPs0EGvdAhnEFXIdUfjWCJs-9-YVeFureC92n4bLhGE6Q4nbwDWySgrJZDohouW5I_N0SUVadiDlXmIsmjYlqfXihSe5Jo-da/s320/Peepli-Live-16865.jpg" alt="" id="BLOGGER_PHOTO_ID_5510809693748125090" border="0" /></a>യം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന് നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.<br />സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.<br />ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള് കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. <a href="http://www.youtube.com/watch?v=brMUwHfQfUo&feature=related.">http://www.youtube.com/watch?v=brMUwHfQfUo&feature=related.</a> നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjS-CpGf9i5yNFZkJJMZAZ9A7pMqipQuvHWQLavctp1TaE5_jPIAoSB8XpwmDIcnVAL_wyJi6cbizdR9I3Y6k19yeC5dmBPKRBRV83ClCWSYuxY8SB5LlIOWwU2zlBKy7X0xQtH6o5Z2Ji6/s1600/Peepli_Live_Stills_2.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 211px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjS-CpGf9i5yNFZkJJMZAZ9A7pMqipQuvHWQLavctp1TaE5_jPIAoSB8XpwmDIcnVAL_wyJi6cbizdR9I3Y6k19yeC5dmBPKRBRV83ClCWSYuxY8SB5LlIOWwU2zlBKy7X0xQtH6o5Z2Ji6/s320/Peepli_Live_Stills_2.jpg" alt="" id="BLOGGER_PHOTO_ID_5510809448873561922" border="0" /></a><br />ആമിര്ഖാന് ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര് കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന് മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക?N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com18tag:blogger.com,1999:blog-565038923600430929.post-59834898151567404892010-07-26T03:55:00.001-07:002010-07-26T05:40:11.465-07:00അപൂര്‍വരാഗം: ഇനി ആത്മപരിശോധനയുടെ കാലം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfo31ODDQZPXuluiQ0nee-k4_EB7Fl0LqU-nQjCKzD5v1Klje_GyvbJO3QkXh6OE5cVgXtwqPGuPcesiMZ6JkLuz7CaVfqOFSx-QaTExqkgHjwBhrOinf3d2-50V_27KDDUKXRK6T9nfCK/s1600/Apoorvaraagam+wallpapers5.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 194px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfo31ODDQZPXuluiQ0nee-k4_EB7Fl0LqU-nQjCKzD5v1Klje_GyvbJO3QkXh6OE5cVgXtwqPGuPcesiMZ6JkLuz7CaVfqOFSx-QaTExqkgHjwBhrOinf3d2-50V_27KDDUKXRK6T9nfCK/s320/Apoorvaraagam+wallpapers5.jpg" alt="" id="BLOGGER_PHOTO_ID_5498167879967651746" border="0" /></a>സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 'തനിയാവര്‍ത്തനം' കാണുന്നത്. ഇപ്പോഴുമുണ്ട് നെഞ്ചിലൊരു വിങ്ങലായി ബാലന് മാഷിന്റെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. നാവിലുണ്ട് വാല്സല്യത്തില് പൊതിഞ്ഞ് വെച്ചുനീട്ടിയ വിഷച്ചോറിന്റെ ചവര്‍പ്പ്.<br />നല്ല സിനിമയിലേക്ക് കൈപിടിച്ച് വഴി നടത്തിച്ച ആദ്യചിത്രമായിരുന്നു അത്. ജീവിതം മുന്നില്‍ കാണിച്ചു തന്ന് അനുഭവിപ്പിക്കാന്‍ കഴിയുന്ന മൂന്നാംകണ്ണിന്റെ കലയാണ് സിനിമ എന്ന് അന്ന് ബോധ്യമായി. അടൂരിനെയും അരവിന്ദനെയും സത്യജിത്റേയെയും കുറസോവയെയും പരിചയപ്പെടാന്‍ പിന്നെയും കുറേക്കാലം കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രസാക്ഷരതയുടെ ആദ്യാക്ഷരം കുറിക്കുന്ന കാലത്ത് 'തനിയാവര്‍ത്തനം' കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് ഇവരെയൊന്നും വേണ്ടവിധം മനസ്സിലാവുമായിരുന്നില്ല. പിന്നീട് 'പഥേര്‍ പാഞ്ചാലി' കണ്ടപ്പോള്‍ സത്യജിത്ത് റേ ഒരു അപരിചിതനാണെന്ന് തോന്നിയില്ല. ചായം തേക്കാത്ത ജീവിതമുഖങ്ങള്‍ കണ്ടു പരിചയിക്കാനുള്ള ദൃശ്യശിക്ഷണം അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു.<br />ഉറഞ്ഞു തുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അടുത്ത തലമുറയുടെ ഇരയായി പകച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ അന്ധവിശ്വാസം എന്ന ഭ്രാന്തിന്റെ തനിയാവര്‍ത്തനം തെളിയുന്നിടത്ത് ആ ചിത്രം അവസാനിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരുകളാണ് സിബിയുടെയും ലോഹിതദാസിന്റെയും. അതിഭാവുകത്വം കലരാത്ത ഗാര്‍ഹിക വ്യവഹാരങ്ങളുടെ യഥാതഥമായ ചിത്രണത്തിലൂടെ കേരളത്തിലെ കുടുംബജീവിതത്തിന്റെ വൈകാരികലോകം വരച്ചിട്ടുകൊണ്ട് അവര്‍ പിന്നെയും നല്ല സിനിമകള്‍ തന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം വഴിനടക്കുമ്പോഴും ജനപ്രിയ സിനിമകളെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അവര്‍ ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞു.<br />വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കിരീടം', മൂന്നു സ്ത്രീകളുടെ സഹനങ്ങളിലൂടെ കടന്നുപോവുന്ന 'എഴുതാപ്പുറങ്ങള്‍', ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം വരുന്ന ഇക്കാലത്ത് മാത്രം നമുക്ക് മനസ്സിലാവുന്ന, കാലം തെറ്റി മുമ്പേ പിറന്ന 'ദശരഥം', തടവറയുടെ ഇരുള്‍മുറിയില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥവും നിശãബ്ദതകൊണ്ടും അറുത്തു മുറിച്ച വാക്കുകള്‍ കൊണ്ടും ധ്വനിപ്പിക്കുന്ന 'സദയം' എന്നിവ അതിനാടകീയതയിലേക്ക് വഴുതിവീഴാത്ത വൈകാരികതയുടെ വിവേകപൂര്‍ണമായ ആവിഷ്കാരത്തിലൂടെ നമ്മെ അനുഭവിപ്പിച്ച ചിത്രങ്ങളായിരുന്നു. സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsvLstjy9pINza9GVmdVAe9Hi8tKAhTwZvRFje0dfzRFmosHuTxpSdlDp5s-d2m5hXaegxupmNhLY2zv0tXTieA5Qq4kt559sGnn6rhQNBe9i6K-tQ66Bt48z7tGQnWJcqoCg9u0vZihFk/s1600/Apoorva%2520Ragam7248.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 215px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsvLstjy9pINza9GVmdVAe9Hi8tKAhTwZvRFje0dfzRFmosHuTxpSdlDp5s-d2m5hXaegxupmNhLY2zv0tXTieA5Qq4kt559sGnn6rhQNBe9i6K-tQ66Bt48z7tGQnWJcqoCg9u0vZihFk/s320/Apoorva%2520Ragam7248.jpg" alt="" id="BLOGGER_PHOTO_ID_5498192918532646450" border="0" /></a>എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ അക്ഷരങ്ങളില്‍ തീര്‍ത്ത വൈകാരികലോകം ശില്പഭദ്രതയുള്ള ഒരു ക്രാഫ്റ്റ്സ്മാന്റെ കൈയൊതുക്കത്തോടെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തി. മൂന്നാംകിട മെലോഡ്രാമകളായി അവ നശിച്ചുപോവാതിരിക്കാന്‍ സിബിയുടെ വിവേകങ്ങള്‍ സഹായിച്ചു.<br />ആ സിബി ഇപ്പോള്‍ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല്പതോളം സിനിമകള്‍. 1985ല്‍ 'മുത്താരംകുന്ന് പി.ഒ'യിലൂടെ അരങ്ങേറ്റം. പില്ക്കാലത്ത് നല്ല ചിത്രമെടുക്കാന്‍ സാധ്യതയുള്ള ആളാണ് എന്ന ഒരു സൂചനയും തന്നില്ല ആദ്യചിത്രം. എന്നാല്‍ തുടര്‍ന്ന് ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ കിട്ടിയപ്പോള്‍ ഭാഗ്യജാതകം തെളിഞ്ഞു. ലോഹി സംവിധായകനായപ്പോള്‍ മറ്റുള്ള എഴുത്തുകാരെ വെച്ച് എടുത്ത സിനിമകളൊന്നും സിബി സ്പര്‍ശമില്ലാത്ത, ഉള്ളുപൊള്ളയായ കെട്ടുകാഴ്ചകളായി. 'ഉസ്താദ്' പോലെയുള്ള അതിക്രമങ്ങളും നാം കാണേണ്ടിവന്നു. (ഷാജികൈലാസിന്റെ പരകായപ്രവേശമായിരുന്നു അതെന്ന് ഉപശാലാസംസാരം). ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം, ജലോല്‍സവം എന്നിവ സിബിചിത്രങ്ങള്‍ തന്നെയോ എന്ന് നാം സംശയിച്ചു. ജീവിതമറിയുന്ന എഴുത്തുകാരന്റെ അഭാവത്തില്‍ കഴിവുകള്‍ പാഴായി പോവുന്ന ഹതാശനായ സംവിധായകപ്രതിഭയെ നോക്കി മലയാളിപ്രേക്ഷകന് സഹതപിച്ചു.<br />ഒടുവില്‍ കരിയറിന്റെ 25ാംവര്‍ഷത്തില്‍ സിബി ഒരു സിനിമയുമായി വന്നിരിക്കുന്നു. താരങ്ങളില്ലാത്ത 'അപൂര്‍വരാഗം'. മുതിര്‍ന്ന സംവിധായകരും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ ശവപ്പെട്ടിക്ക് ആണി ആഞ്ഞടിക്കുമ്പോഴാണ് സ്വാഗതാര്‍ഹമായ ഒരു സംരംഭവുമായി സിബി വരുന്നത്. മുഖ്യധാരാ സിനിമയുടെ നാണംകെട്ട അപചയത്തില്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പോലെ പ്രസക്തമായ ഒരു ചിത്രമാണ് 'അപൂര്‍വരാഗം'. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചില പതിവുകളെ രസകരമായി അട്ടിമറിക്കുന്നുണ്ട് ഈ ചിത്രം. ബോളിവുഡിലെ മള്‍ട്ടിപ്ലക്സ് പരീക്ഷണചിത്രങ്ങളെ പോലെ പ്രമേയത്തിലും അവതരണത്തിലും നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകളെ കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട് ഇതില്‍. വസന്തബാലനും ശശികുമാറും സമുദ്രക്കനിയും മറ്റും തമിഴിലും വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ബോളിവുഡിലും ചെറുപ്പക്കാരായ താരങ്ങളെ വെച്ച് വിസ്മയദൃശ്യങ്ങള്‍ തീര്‍ക്കുമ്പോള്‍ 'പോക്കിരിരാജ'യും 'ചട്ടമ്പിനാടും' കളിക്കുന്ന തിയറ്ററുകള്‍ ലജ്ജിച്ച് ലജ്ജിച്ച് പൂട്ടിപ്പോയ സമകാലിക കേ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikcpMXYwkVoTUgtbSpeIexcapumsoF5477UbSUf0eNVL09BCRjoz-UrbCFwtsVWchL8QqzjOPVH-BroDYkYU42PcbTQmp7lLksvG43JEKru2NKLeQmdlgi8cOy485BbOWh4PsFYEdwpcPf/s1600/4.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 231px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikcpMXYwkVoTUgtbSpeIexcapumsoF5477UbSUf0eNVL09BCRjoz-UrbCFwtsVWchL8QqzjOPVH-BroDYkYU42PcbTQmp7lLksvG43JEKru2NKLeQmdlgi8cOy485BbOWh4PsFYEdwpcPf/s320/4.jpg" alt="" id="BLOGGER_PHOTO_ID_5498191776258058114" border="0" /></a>രളീയ സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ പ്രേക്ഷകര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നത് പ്രത്യാശ പകരുന്ന കാഴ്ച തന്നെയാണ്.<br />സിബിയെ പോലുള്ള സംവിധായകരെല്ലാം താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കുന്ന കാലത്ത് പ്രമേയത്തിന്റെ ബലത്തില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നത് എന്തുകൊണ്ടും നന്നായി. താരങ്ങളുടെ പ്രതിച്ഛായകള്‍ക്കനുസരിച്ച് തുന്നിച്ചെടുക്കുന്ന റെഡിമെയ്ഡ് കഥാപാത്രങ്ങളെയാണ് നാം ഇപ്പോള്‍ പൊതുവെ കണ്ടുപോരുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ത്യാഗരാജന്മാരായ കഥാപാത്രങ്ങള്‍, വായുവില്‍ നാലും അഞ്ചുംപേരെ പുഴക്കിയെറിയുന്നവര്‍, നാല്പതുകള് കടന്നിട്ടും നായികക്കു ചുറ്റും ചില്ലറ വേലകളുമായി നടക്കുന്നവര്‍(പാപ്പീ അപ്പച്ചാ എന്നു വിളിച്ച് കരഞ്ഞുപോവും പല വേലകളും കണ്ടാല്‍) വേറിട്ട ഒരു ചിന്ത, വേറിട്ട ഒരു കാഴ്ച അവിടെ അസാധ്യമാവുന്നു. ഒരു നല്ല ചിത്രം ആസ്വദിക്കാനുള്ള മലയാളിപ്രേക്ഷകന്റെ സംവേദനക്ഷമതയെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാണ് ഇവിടെ മുഖ്യധാരാ സിനിമകള്‍ പിറവിയെടുക്കുന്നത്. അതിനിടയില്‍ ഒരാശ്വാസമായി 'അപൂര്‍വരാഗം'. കുറ്റങ്ങളും കുറവുകളുമില്ലാത്ത സിനിമയാണ് ഇതെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ഒരു ദോഷൈകദൃക്കിന്റെ കണ്ണുകള്‍ ഈ സിനിമ കാണുമ്പോള്‍ ഞാന്‍ അടച്ചുവെക്കുന്നത് ഇത്തരം പല കാരണങ്ങളാലാണ്. അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമുള്ള കഥ 'എഡ്ജ് ഓഫ് ദ സീറ്റ് സസ്പെന്‍സ് ' നിലനിര്‍ത്തി പറഞ്ഞുപോവുന്നുണ്ട്. അകാലത്തില്‍ ജീവിതം വിട്ടിറങ്ങിപ്പോയ സന്തോഷ് ജോഗി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. എന്നാല്‍ നിത്യാമേനോന്റേതായി നാം കേള്‍ക്കുന്ന ശബ്ദം ആ കഥാപാത്രത്തിന്റെ വ്യക്തിത്വ പ്രകാശനത്തിന് ഉതകുന്നില്ല. 'ഭ്രമര'ത്തിനും 'ആഗതനും' ശേഷം അജയന് വിന്‍സെന്റിന്റെ ക്യാമറ അദ്ഭുതങ്ങളൊന്നും കാട്ടിത്തരുന്നില്ല. മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി.<br />പൊതുവെ വൈകാരികത<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCvTxD95Q5_kxvfzMf7gnjwcZZOYri2ErVwViVzRVfMBDZF3y4ZRH68YKgx0mxxKTsvTJFj8DSDloSnm6uUF-013MR5FqXvHNYmAAlXwu-3IadL7Oto3mS2WEM2bQJblp76IVJExv1XIpN/s1600/7.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCvTxD95Q5_kxvfzMf7gnjwcZZOYri2ErVwViVzRVfMBDZF3y4ZRH68YKgx0mxxKTsvTJFj8DSDloSnm6uUF-013MR5FqXvHNYmAAlXwu-3IadL7Oto3mS2WEM2bQJblp76IVJExv1XIpN/s320/7.jpg" alt="" id="BLOGGER_PHOTO_ID_5498190356362388786" border="0" /></a>ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇമോഷണല്‍ ഡ്രാമകള്‍ ആണല്ലോ സിബിചിത്രങ്ങള്‍. തന്റെ പതിവുകളില്‍ നിന്നും വിട്ടുമാറി ഒരു സ്വയം അഴിച്ചുപണിക്ക് അദ്ദേഹം മുതിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 'അപൂര്‍വരാഗ'ത്തില്‍ മനസ്സിന്റെ വിലോലതലങ്ങളെ സ്പര്‍ശിക്കുന്ന വൈകാരികതക്ക് അല്ല പ്രാമുഖ്യം. ഭ്രാന്തമായ സ്വപ്നങ്ങളുമായി ഉപരിപ്ലവമായി ജീവിതത്തെ കാണുന്ന യുവജനതയുടെ ആത്മനശീകരണപ്രവണതകളിലാണ്. സത്യന് അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ് സിബിയുടെ ഈ ചുവടുമാറ്റം എന്നോര്‍ക്കുക. തികച്ചും സാത്വികം എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത സിബി താരങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രമേയസ്വീകരണത്തിലും പാലിച്ച ഈ പുതുമ മുതിര്‍ന്ന മറ്റുള്ള സംവിധായകരെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത്. പുതിയവര്‍ കടന്നുവരാതിരിക്കാന്‍ തലമുതിര്‍ന്ന സിനിമക്കാര്‍ വാതില്‍ അകത്തുനിന്ന് തള്ളിപ്പിടിച്ചിരിക്കുന്ന ഈ കാലത്ത് മുഖ്യധാരാ സിനിമയുടെ ജാതകം മാറ്റിയെഴുതാന്‍ 'അപൂര്‍വരാഗ'വും 'മലര്‍വാടി'യും അവ പരിചയപ്പെടുത്തിയ താരങ്ങളും ഉതകുമെങ്കില്‍ കാലത്തിന്റെ അനിവാര്യമായ നിയോഗം പോലെ നല്ല സിനിമയുടെ യുഗം കറങ്ങിത്തിരിഞ്ഞുവരാനിടയുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com21tag:blogger.com,1999:blog-565038923600430929.post-90905903781474796202010-07-18T13:24:00.000-07:002010-07-18T13:38:30.283-07:00മലയാള സിനിമയില്‍ പുതിയ ആര്‍ട്സ് ക്ലബ്?<div> <div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXHz8TURR70ZJelVxbmH0NGJhsPGDUIQoEkF09YFxOcIfCcwZlnGDWBQeETnVgB3thu2h9oDZ4okqE-R5DZRqaIvsNzL0aLrOOyKAvG1iakN8c8H0kqy54htvWqzqSBufe_G43O_YOzdjr/s1600/main.jpg"><img id="BLOGGER_PHOTO_ID_5495346068206775970" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 179px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXHz8TURR70ZJelVxbmH0NGJhsPGDUIQoEkF09YFxOcIfCcwZlnGDWBQeETnVgB3thu2h9oDZ4okqE-R5DZRqaIvsNzL0aLrOOyKAvG1iakN8c8H0kqy54htvWqzqSBufe_G43O_YOzdjr/s320/main.jpg" border="0" /></a> ചരിത്രത്തിന്റെ ചലിക്കുന്ന ചിത്രമാണ് ചലച്ചിത്രം എന്നു പറയാമോ? ഒരു സവിശേഷ കാലഘട്ടത്തില്‍ മലയാളി എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ ചരിത്രരേഖയായി പില്ക്കാലത്ത് സിനിമയെ വായിച്ചെടുക്കാമോ? സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളത്തെ വായിച്ചെടുക്കാവുന്നതുപോലെ, ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുമ്പോള്‍ മുപ്പതുകള്‍ മുതല്‍ അറുപതുകള്‍ വരെയുള്ള ഏറനാടന്‍, വള്ളുവനാടന്‍ മലയാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ അതതു കാലത്തിന്റെ കണ്ണീരും വിയര്‍പ്പും ചോരയും പതിഞ്ഞു നില്പ്പുണ്ടാവുമോ സെല്ലുലോയ്ഡില്‍? അങ്ങനെയാണെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലത്തെ കേരളീയ യുവത്വത്തിന്റെ വേദനകളും വിചാരങ്ങളും എങ്ങനെയാവും പില്ക്കാലത്ത് വായിച്ചെടുക്കുക? ഈ കാലയളവില്‍ കേരളത്തില്‍ യുവത്വം ഇല്ലായിരുന്നു എന്നു വിധിക്കുമോ ചരിത്രകാരന്മാര്? അതിനാണ് സാധ്യത കൂടുതല്‍.</div><div>ഏതാണ്ട് ഈ കാലത്താണ് മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഹൈടെക് നഗരങ്ങളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ ഒരു പുതിയ ജീവിതത്തെ നേരിട്ടു. ചെന്നുപെട്ട ലോകത്തിന്റെ വിസ്തൃതിയില്‍ വിസ്മയിച്ചു. കടുത്ത മാനസികസമ്മര്‍ദങ്ങളുള്ള ബി.പി.ഒ ജോലികള്‍ക്കിടയില്‍ അവര്‍ ജീവിതം അതിന്റെ വിചിത്രമായ അര്‍ഥങ്ങളില്‍ ആഘോഷിച്ചു. നാട്ടില്‍ തന്നെ നിന്നവര്‍ കൂടുതല്‍ കൂടുതല്‍ കരിയറിസ്റ്റുകളായി. പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളാവേണ്ടിയിരുന്ന ഒരു ബഹുഭൂരിപക്ഷം, ലോകത്തെ പുറത്താക്കി <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1U-1GT3xeRX9YBBihTVt035ds8pvrIbSSnJgTToGuZTjRONfD3a8GyX76Lp0exskrhDuYvi08qcFImFffnayuJJ35badskO-ouX8IzS5Kz7JxfaUKdVegunXhZpLR-SwJaqPRK2j6HRlH/s1600/3.bmp"><img id="BLOGGER_PHOTO_ID_5495346935742925602" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 178px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1U-1GT3xeRX9YBBihTVt035ds8pvrIbSSnJgTToGuZTjRONfD3a8GyX76Lp0exskrhDuYvi08qcFImFffnayuJJ35badskO-ouX8IzS5Kz7JxfaUKdVegunXhZpLR-SwJaqPRK2j6HRlH/s320/3.bmp" border="0" /></a>വാതിലടച്ച് വീട്ടിലോ ഓഫീസിലോ ഇരുന്ന് ഞാനും കെട്ട്യോളും കുട്ട്യേളും എന്ന് പരാധീനത പറഞ്ഞു. ഒരു വിഭാഗം ചെറുപ്പക്കാരെ വിധ്വംസകര്‍ വലവീശിപ്പിടിച്ചു. അവര്‍ വെറുതെ കിട്ടിയ ബൈക്കിനും പോക്കറ്റ്മണിക്കും വേണ്ടി നാടൊട്ടുക്ക് ബോംബ് നിര്‍മിച്ചും അന്യന്റെ കൈയും തലയും വെട്ടിയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ന്യൂനപക്ഷ യുവതയുടെ പ്രതിനിധികളായി. ഇങ്ങനെ പല വിഭാഗങ്ങളില്‍ പെട്ട കേരളീയ യുവാക്കളുടെ കണ്ണീരും പുഞ്ചിരിയും പ്രണയവും കാമവും പകയും പ്രതികാരവും പ്രതിഫലിക്കാതെ കണ്ണടച്ചിരിക്കുകയായിരുന്നു നമ്മുടെ സെല്ലുലോയ്ഡ്. </div><div>ഈ തലമുറയുടെ വികാരപ്രപഞ്ചത്തിലേക്ക് മലയാള സിനിമ ഒരു വാതിലും തുറന്നിട്ടില്ല. പകരം നാല്പതുകളും അമ്പതുകളും പിന്നിട്ട താരങ്ങളുടെ പലവിധത്തിലുള്ള പ്രകടനങ്ങള്‍ അവിടെ നിറഞ്ഞു. യുവാക്കളായ സര്‍ഗാത്മക, സാങ്കേതിക പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മലയാള സിനിമ എല്ലാ വാതിലുകളും കൊട്ടിയടച്ചു. സിനിമയിലേക്കു പ്രവേശിക്കാന്‍ സംഘടനകള്‍ ചെറുപ്പക്കാരില്‍നിന്ന് ലക്ഷങ്ങളുടെ ഹഫ്ത പിരിച്ചു. അങ്ങനെ ഒരു തലമുറയുടെ വൈകാരിക ചരിത്രം മലയാളത്തിന്റെ അഭ്രശരീരത്തില്‍ അടയാളപ്പെടാതെ കിടന്നു. ചരിത്രപരമായ ആ പാപത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല, ഇന്നും ഉടയാതെ എഴുന്നുനില്ക്കുന്ന നമ്മുടെ വിഗ്രഹങ്ങള്‍ക്കൊന്നും.</div><div>ഇവിടത്തെ പ്രേക്ഷകര്‍ ആ സമയത്ത് തമിഴ് സിനിമയിലെ യുവത്വത്തിന്റെ പ്രകടനങ്ങള്‍ക്കായി കണ്‍പാര്‍ത്തുനിന്നു. അയല്പക്കത്തെ യുവപരീക്ഷണങ്ങള്‍ ഇവിടെ നാം കൈയടിച്ച് വിജയിപ്പിച്ചു. പ്രണയമോ യൌവനത്തിന്റെ ഊര്‍ജസ്വലതയുള്ള മറ്റു വികാരങ്ങളോ മിന്നിമറിയുന്ന മുഖങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു നാം. അതുകൊണ്ടായിരിക്കണം ഒരു മലയാളിപ്പയ്യന് ഒരു പെണ്‍കുട്ടിയുടെ മുഖം കണ്ട് പ്രണയാതുരനായി ചിരിക്കുന്നത് കണ്ട് കോഴിക്കോട് അപ്സര തിയറ്ററിലെ ആയിരത്തോളം വരുന്ന പ്രേക്ഷകരില്‍നിന്ന് ഒരാരവമുയര്‍ന്നത്. ചിരി വിരിയുന്ന അവളുടെ കവിളിന്റെ ക്ലോസപ് ദൃശ്യവും അവന്റെ നോട്ടവും ആ പ്രേക്ഷകര്‍ ആസ്വദിച്ചുവെന്ന് വ്യക്തം.</div><div>പ്രമേയത്തിലോ ദൃശ്യപരിചരണത്തിലോ പുതുമയൊന്നുമില്ലെങ്കിലും 'മലര്‍വാടി ആര്‍ട്സ് ക്ലബ്'മലയാള മുഖ്യധാരാ സിനിമയുടെ അഭിശപ്തമായ വര്‍ത്തമാനത്തില്‍ സവിശേഷമായ പ്രാധാന്യമുള്ള ചിത്രമാണ്. അമ്പതുകള്‍ കടന്ന അണിയറശില്പികളും താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച കാമ്പസ് സിനിമകള്‍ പോലും അവരറിയാത്ത ഒരനുഭവലോകത്തിന്റെ അപരിചിതമായ ആവിഷ്കാരങ്ങളായിരുന്നു. ആ പരിമിതി അത്തരം സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പുതുമുഖങ്ങളായ താരങ്ങളെ വെച്ച് ഒരു കഥ പറഞ്ഞ് ചിത്രം വിജയിപ്പിക്കാമെന്ന് വിനീത് ശ്രീനിവാസന് തെളിയിച്ചിരിക്കുന്നു. ഇത് ഒരു ശുഭസൂചനയാണ്. ഒരു പക്ഷേ വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ തുടക്കമായിരിക്കും മലര്‍വാടി. പുതിയവര്‍ വരുന്നില്ല, ഇവിടെ ഞങ്ങളേയുള്ളൂ എന്നാണ് നമ്മുടെ സിനിമക്കാര്‍ പറഞ്ഞു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi73qCRaSijGJvPoi-Pz6mjWG6dJZK6_MQ_9Wabx_5p2anle28gD7TwimALm-BeDIqOFn9b08uxBozxps9s37Hxr6X5hzq0R6v_7jUWrmdVaAh1oTVCFJID5ApmsUlqE9faECh_bsMKGnTd/s1600/2.jpg"><img id="BLOGGER_PHOTO_ID_5495346402146308642" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 182px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi73qCRaSijGJvPoi-Pz6mjWG6dJZK6_MQ_9Wabx_5p2anle28gD7TwimALm-BeDIqOFn9b08uxBozxps9s37Hxr6X5hzq0R6v_7jUWrmdVaAh1oTVCFJID5ApmsUlqE9faECh_bsMKGnTd/s320/2.jpg" border="0" /></a>കൊണ്ടിരുന്നത്. സൂപ്പര്‍താരങ്ങള്‍ പൊയ്ക്കാലുകളില്‍ കെട്ടിപ്പൊക്കിയ ഗോപുരാകാരങ്ങള്‍ക്ക് ചെറിയ ഇളക്കം തട്ടിക്കാന്‍ ഇതുപോലുള്ള ചെറുസംരംഭങ്ങള്‍ക്കു കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഗതി മാറും. മുതിര്‍ന്ന നടന് മധു ഇന്നലത്തെ മാതൃഭൂമിയില്‍ പറഞ്ഞതുപോലെ ഇതിനെയൊരു ചക്രമായി കാണുക. അത് കറങ്ങിത്തിരിഞ്ഞു വരും. അതുവരെ കാത്തിരിക്കുക. നല്ല സിനിമയുടെ മലയാളക്കാലം മടങ്ങിവരുക തന്നെ ചെയ്യും. പുനലൂര്‍ ബാലന് പാടിയതുപോലെ ''എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല, വീണ്ടുമുല്‍ഫുല്ലമാം....''</div><div>തമിഴിലെ ചില ആണ്കൂട്ട് സിനിമകളുടെ നിഴല്‍ വീണുകിടപ്പുണ്ട് ചിത്രത്തിന്റെ പല ഫ്രെയിമുകളിലും. പ്രത്യേകിച്ചും സുബ്രഹ്മണ്യപുരം, ബോയ്സ് തുടങ്ങിയ ചിത്രങ്ങള്‍ നമുക്ക് ഓര്മ വരും. എങ്കിലും വടക്കേ മലബാറിലെ ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും സ്വാഭാവികത ചോരാതെ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സിനിമക്ക് ഇതുവരെ പരിചയമില്ലാതിരുന്ന മുഖങ്ങളാണ് ഈ ചിത്രത്തില്‍. അഹ്മദ് ജലാലുദ്ദീന്‍, ജോണ്‍ ഡ്യുക്മാന്‍, രമേഷ് കൃഷ്ണന് തുടങ്ങിയ പുതുതാരങ്ങള്‍ തുടക്കക്കാരുടെ പതര്‍ച്ചകളില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. പുതിയ ഒരു ആര്‍ട്സ് ക്ലബിന്റെയും കൂട്ടായ്മയുടെയും തുടക്കമാവട്ടെ ഈ ചിത്രം. </div><div>ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നല്ല ഒരു പ്രമേയം വളര്‍ത്തിയെടുക്കാമായിരുന്നു. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ അഞ്ചു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. പഠനം കഴിഞ്ഞ് ജോലി നോക്കേണ്ട പ്രായത്തില്‍ അവര്‍ ഇടത്താവളമായി കാണുന്നത് തങ്ങളുടെ ചില്‍ഡ്രന്‍സ് ക്ലബ് ആയ മലര്‍വാടിയാണ്. ക്ലബിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. പുതുതലമുറയില്‍പെട്ട കുട്ടികള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കുന്നില്ല. അവരെ ഒരു രാഷ്ട്രീയകക്ഷി വാടകക്കെടുത്ത് തങ്ങളുടെ താല്പര്യങ്ങള്ക്ക് ഉപയോഗിക്കുകയാണ്. ചെഗുവേരയുടെയും സ്റ്റാലിന്റെയും ചിത്രം പതിച്ച ഓഫീസ് സി.പി.എമ്മിന്റേതു തന്നെയായിരിക്കും. പാര്‍ട്ടിക്കുവേണ്ടി സ്കൂള്‍ അടപ്പിക്കാനും സ്കൂട്ടര്‍ കത്തിക്കാനും ഹര്‍ത്താല്‍ വിജയിപ്പിക്കാനും പോകുന്നുണ്ട് അവര്‍. (അതുകൊണ്ടുതന്നെ വലിയ ചിന്താശേഷിയോ രാഷ്ട്രീയബോധമോ ഒന്നുമുള്ളവരല്ല അവരെന്ന് പ്രേക്ഷകന് നിശ്ചയമായും അനുമാനിക്കാം. )''അരിയും പച്ചക്കറീം തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്നതുപോലെ പാര്‍ട്ടിക്ക് അണികളെയും അവിടെ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ'' എന്ന് ആശങ്കപ്പെടുന്നുണ്ട് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ്. അതില്‍ ഒരു ശ്രീനിവാസന് ടച്ച് ഉണ്ട്. ഒരിടത്ത് നോക്കുകൂലി ചോദിക്കാനെത്തുന്ന ട്രേഡ് യൂണിയന് പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അവരുമായുള്ള വാഗ്വാദത്തിനിടെ അവരെ നിയന്ത്രിക്കുന്ന ഹൈക്കമാന്‍ഡിനെപ്പറ്റി നാം കേള്‍ക്കുന്നു. നോക്കുകൂലി വാങ്ങരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ടല്ലോ എന്ന്. സൂചിപ്പിക്കുന്നത് സി.ഐ.ടി.യുവിനെ ആണെങ്കില്‍ എന്തുകൊണ്ട് ഹൈക്കമാന്‍ഡ്? ഒരു പക്ഷേ ബാലന്‍സിംഗ് ആയിരിക്കും. കാഴ്ചയിലെ കല്ലുകടികള്‍ അങ്ങനെ പലതുണ്ടെങ്കിലും ഇത്തരമൊരു സംരംഭം മലയാള സിനിമയില്‍ നവ്യമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുവെങ്കില്‍ അത്രയും നന്ന്.</div><div>കണ്ട സിനിമകളുടെ ഛായയില്ലാത്ത പ്രമേയങ്ങളും പുതിയ ദൃശ്യപരിചരണരീതിയും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിനീത് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രകാരന്മാരില് ഒരാളായി മാറുമെന്ന സൂചന ഈ ചിത്രത്തിലുണ്ട്. at the age of 25, I've got my vein and blood full of cinema എന്ന് സ്വന്തം ബ്ലോഗില്‍ (<a onclick="return top.js.OpenExtLink(window,event,this)" href="http://vineethsreenivasan.wordpress.com/" target="_blank">http://vineethsreenivasan.wordpress.com/</a> )വിനീത് പ്രഖ്യാപിക്കുന്നുണ്ട്. യുവത്വത്തിന്റെ തുടിപ്പുകളില്ലാതെ ജരാനരകള്‍ ബാധിച്ച് മൃതപ്രായമായി കഴിയുന്ന മലയാള സിനിമക്ക് ഈ 25കാരന്റെ വരവ് എന്താണ് നല്‍കുക എന്ന് കാത്തിരുന്നു തന്നെ കാണാം. ബ്ലോഗും ഫേസ്ബുക്കും ഉപയോഗിക്കുന്ന, പ്രേക്ഷകരുമായി സംവദിക്കാന്‍ സൈബര്‍സ്പേസിനെ കൂടി ഉപയോഗപ്പെടുത്തുന്ന നവതലമുറചലച്ചിത്രകാരന്മാര്‍ മലയാളത്തില്‍ ഇല്ലെങ്കിലും ബോളിവുഡില്‍ ഇഷ്ടം പോലെ ഉണ്ട്. (<a onclick="return top.js.OpenExtLink(window,event,this)" href="http://passionforcinema.com/" target="_blank">http://passionforcinema.com/</a>) ഡയറിപോലെ വേഡ്പ്രസ് ബ്ലോഗ് എഴുതി എല്ലാ കമന്റ്സിനും മറുപടി പറഞ്ഞ് സൈബര്‍സ്പേസില്‍ സജീവസാന്നിധ്യമാണ് വിനീത്. സ്വന്തം രക്തത്തിലും സിരയിലും നിറയെ സിനിമയുള്ള കേരളീയയൌവനത്തിന്റെ ഒറ്റപ്പെട്ട ഒരു ഉദാഹരണമാവരുത് വിനീത് എന്നാണ് വിനീതനായ ഈ പ്രേക്ഷകന്റെ ആഗ്രഹം.</div></div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com13tag:blogger.com,1999:blog-565038923600430929.post-60223103041448363682010-07-09T06:44:00.001-07:002010-07-11T22:55:14.717-07:00ദിസ് ടൈം ഫോര്‍ ജാഫര്‍ക്ക<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAXhPut1tBk48wEB6_mizC95UvVVyjGVDCmLM63my6UQG8L7kbwOWE-vp5TZtXSb-lXbkeWgCqr_QPJmM11XWCWqV_KF1hKwn3gwJ0SUcarwanY1CmHwFkitCgDA0rpWtwgGMMVAkUQyiA/s1600/jafar2.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 213px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAXhPut1tBk48wEB6_mizC95UvVVyjGVDCmLM63my6UQG8L7kbwOWE-vp5TZtXSb-lXbkeWgCqr_QPJmM11XWCWqV_KF1hKwn3gwJ0SUcarwanY1CmHwFkitCgDA0rpWtwgGMMVAkUQyiA/s320/jafar2.jpg" alt="" id="BLOGGER_PHOTO_ID_5491902279313611986" border="0" /></a>ഷക്കീരയുടെ വക്കാ വക്കായുടെ മലപ്പുറം പാരഡി ഇ-മെയിലായി കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. ആമിനാമിനാ ബെക്കം ബെക്കം വാ വാ എന്ന വിളി കേട്ട് ദിസ് ടൈം ഫോര്‍ ജാഫര്‍ക്കാ എന്ന് പ്രഖ്യാപിക്കുകയാണ് ആമിന. ആഫ്രിക്ക എന്ന പദത്തിന്റെ ശബ്ദത്തിനു സമാനമായ പേരു കണ്ടെത്തിയ പാരഡിക്കാരന്റെ രസികത്വത്തില്‍ നമുക്ക് അല്പനേരം ചിരിച്ചു മറിയാം. പക്ഷേ ഫുട്ബാള്‍ ലഹരി നെഞ്ചില്‍ നിറയുന്ന ലോകകപ്പ് കാലത്ത് ജാഫര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ചിരിയല്ല വരുന്നത്. സിരകളിലൂടെ സോക്കര്‍ കുതറിനീങ്ങുന്ന കളിരാവുകളില്‍ ശരീരത്തിലെ ഇന്ദ്രിയങ്ങളെല്ലാം പ്രകൃതിയിലേക്ക് തുറന്നിട്ട് കിടിലം കൊള്ളിക്കുന്ന ആരവം മുഴക്കാന്‍ സ്വാതന്ത്ര്യമുള്ള മലയാളിക്ക്, ജാഫറിന്റെ വേദന അതിന്റെ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഫുട്ബാള്‍ ആയാലും സിനിമയായാലും അവ നാം ശ്വസിക്കുന്നത് തുറന്നിട്ട ഒരു ലോകത്തിന്റെ വിശാലമായ ആകാശത്തിനു ചുവട്ടില്‍ ഇരുന്നുകൊണ്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്, മനസ്സിലാവില്ല നമുക്ക് ജാഫര്‍ പനാഹിയുടെ വിഹ്വലതകള്‍. അടഞ്ഞ സമൂഹത്തിന്റെ കട്ടിയിരുട്ടില്‍ കഴിയുന്നതിനെപ്പറ്റി അയാള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ മനസ്സിലാവില്ല നമുക്ക്.<br />രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ള ചലച്ചിത്രമേളയില്‍ തിരുവനന്തപുരം കൃപ തിയറ്ററിന്റെ ബാല്‍ക്കണിയില്‍നിന്ന് 'ഓഫ്സൈഡ്'കണ്ടിറങ്ങുമ്പോള്‍ രസികനായ ഒരു ഡെലിഗേറ്റ് അഭിപ്രായം പറഞ്ഞത് ജാഫര്‍ക്കാന്റെ പടങ്ങള്‍ ഇനി വിടാതെ കാണണം എന്നായിരുന്നു. ദ വൈറ്റ് ബലൂണ്‍, ദ മിറര്‍, ദ സര്‍ക്കിള്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ഇറാനിയന്‍ നവതരംഗത്തിന്റെ ശക്തനായ പ്രയോക്താവായ ജാഫര്‍ പനാഹിയെ അയാള്‍ ആദ്യമായി അറിയുകയായിരുന്നിരിക്കണം. മേളയുടെ ഒടുവിലത്തെ ദിനം വീണുകിട്ടിയ സിനിമയായിരുന്നു അത്. ഡോക്യുമെന്ററിയാണോ ഫിക്ഷന്‍ ആണോ എന്ന തീര്‍പ്പില്ലായ്മയായിരുന്നു 'ഓഫ്സൈഡ്' കാണുമ്പോള്‍ എല്ലാവരിലും. ഇറാനില്‍ ചിത്രീകരിച്ച ഈ സിനിമക്ക് അവിടെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും ഫുട്ബാള്‍ കാണണമെന്ന് ആഗ്രഹിച്ച മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജാഫര്‍ ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. മകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം പാസാക്കപ്പെട്ട നിയമപ്രകാരം സ്ത്രീകളെ ലൈവ് ഫുട്ബാള്‍ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.<br />2006ലെ ഫിഫ ലോകകപ്പിലേക്കുള്ള ക്വാളിഫയിംഗ് മാച്ച് കളിക്കുകയാണ് ഇറാനും ബഹ്റൈനും. സ്ത്രീകളെ തെഹ്റാനിലെ സ്റ്റേഡിയത്തില്‍ വന്ന് കളി കാണാന്‍ ഇറാന് ഭരണകൂടം അനുവദിക്കുന്നില്ല. ഒരു പെണ്‍കുട്ടി ആണ്‍വേഷം കെട്ടി കളി കാണാന്‍ ഇറങ്ങിത്തിരിക്കുന്നു. ആണുങ്ങളായ ഫുട്ബാള്‍ ആരാധകര്‍ക്കൊപ്പം അവള് ബസില്‍ യാത്ര ചെയ്യുന്നു. അവള് പെണ്ണാണെന്ന് ചിലര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ അത് ആരോടും പറയുന്നില്ല. എന്നാല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനത്തിനടുത്തെത്തിയപ്പോള്‍ അവള് പിടിക്കപ്പെടുന്നു. അറസ്റ്റു ചെയ്യപ്പെട്ട മറ്റ് സ്ത്രീകള്‍ക്കൊപ്പം സൈനികരുടെ കാവലില്‍ ആരവങ്ങളുയരുന്ന സ്റ്റേഡിയത്തിനരികെ അടച്ചിട്ട കവാടത്തിനിപ്പുറം നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സൈനികരില്‍ ചിലര്‍ സ്ത്രീകള്‍ക്ക് കളിയുടെ തല്‍സമയ വിവരണം നല്‍കുന്നുണ്ട്. അതിനിടെ ഒരു പെണ്‍കുട്ടിക്ക് ടോയ്ലറ്റില് പോവണം. എന്നാല്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റ് സൗകര്യമില്ല. അവര്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണല്ലോ അത്. (ലിംഗനീതിയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ മൂത്രപ്പുരകളുടെ അവസ്ഥയും മറ്റൊന്നല്ലെന്ന് മിഠായിത്തെരുവിലെ പെണ്‍കൂട്ട് സമരത്തിലൂടെയാണ് നാലുപേരറിഞ്ഞത്. ഇടക്കിടെ മൂത്രമൊഴിക്കാന്‍ പോവാതെ, ചായ കുടിക്കാതെ പണിയെടുക്കുന്ന യന്ത്രങ്ങളായതുകൊണ്ടാണ് ഇവിടെ പെണ്ണുങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്നത്.) ഒരു ഫുട്ബാള്‍ താരത്തിന്റെ പോസ്റ്റര്‍ കൊണ്ട് മുഖം മറച്ച് അവളെ ഒരു സൈനികന് ആണുങ്ങളുടെ മൂത്രപ്പുരയില്‍ എത്തിക്കുന്നു. അവിടെയുള്ളവരെ പുറത്താക്കിയും ആരും കടന്നുവരാതിരിക്കാന്‍ വഴിയടച്ചും അയാള്‍ അവള്‍ക്കു കാവല്‍ നില്ക്കുന്നു. മൂത്രപ്പുരയില്‍ നടന്ന ബഹളത്തിനിടെ അവള് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്നെ സഹായിച്ച സൈനികന് പ്രശ്നത്തിലാവുമെന്ന് പേടിച്ച് തിരിച്ചുവരുകയാണ്.<br />കളിയുടെ രണ്ടാം പകുതിയില്‍ സ്ത്രീകളെ ബസില്‍ കയറ്റി വൈസ് സ്ക്വാഡ് ആസ്ഥാനത്തേക്കു കൊണ്ടുപോവുന്നതിനിടെ റേഡിയോവില്‍ കമന്ററി കേള്‍ക്കുന്നു. ഇറാന് ബഹ്റൈന്‍ എതിരെ ഒരു ഗോളിന് ജയിച്ചുവെന്നറിയുമ്പോള്‍ ബസില്‍ ആഹ്ലാദം തിരയടിച്ചുയരുന്നു. സ്ത്രീകളും സൈനികരും പാട്ടുപാടി ഉല്ലസിക്കുമ്പോള്‍ ആണ്‍വേഷം കെട്ടി നാം ആദ്യം കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കാര്യം തിരക്കുമ്പോള്‍ അവള് പറയുന്നു, ഇറാന്-ജപ്പാന് മാച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച സുഹൃത്തിന്റെ ഓര്മക്കു വേണ്ടിയാണ് താന്‍ ഈ മല്‍സരം കാണാന്‍ ഇറങ്ങിത്തിരിച്ചതെന്ന്.<br />സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്ന രാഷ്ട്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണിവിടെ ജാഫര്‍ പനാഹി. അതുകൊണ്ടുതന്നെയാണ് ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടത്. കഥ അവിടം കൊണ്ട് തീരുന്നില്ല. സംവിധായകന്റെ സഹനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. സത്യം പറയുന്ന ഏതു കലാകാരനോടും ഒരു സമഗ്രാധിപത്യഭരണകൂടം ചെയ്യുന്നതെല്ലാം ഇറാന് ജാഫറിനോട് ചെയ്തു. തിയോക്രസിയില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് ആ ചലച്ചിത്രകാരന് അനുഭവിച്ചറിഞ്ഞു.<br />കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിന് ജാഫര്‍ അറസ്റ്റു ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട വിരുദ്ധ സിനിമയെടുക്കാന്‍ തുനിയുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പാസ്പോര്‍ട്ട് റദ്ദാക്കി വിദേശയാത്രാനുമതി നിഷേധിച്ചുകൊണ്ട് പിന്നീട് വിട്ടയച്ചു. അറുപതാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറാനിയന്‍ സിനിമയെപ്പറ്റിയുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നിഷേധിക്കപ്പെട്ടു. മാര്‍ച്ചില്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെട്ടു. ഭാര്യയും മകളും പതിനഞ്ച് സു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJQKJZSmBnmg1utnpKFO_yW81jMVuPh8N1CYyRyp3SvyGkd5gCsKuXhDVG9jsYacFlCPQjCMVg5ujPQmbTEnbQOL0PrHcrs_AcysSyIxO-n6i85jSv2BRbkUuKQK_BBuGkS2153QbMC8dv/s1600/offside_06.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 320px; height: 174px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJQKJZSmBnmg1utnpKFO_yW81jMVuPh8N1CYyRyp3SvyGkd5gCsKuXhDVG9jsYacFlCPQjCMVg5ujPQmbTEnbQOL0PrHcrs_AcysSyIxO-n6i85jSv2BRbkUuKQK_BBuGkS2153QbMC8dv/s320/offside_06.jpg" alt="" id="BLOGGER_PHOTO_ID_5491903100172694226" border="0" /></a>ഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. മറ്റുള്ളവരെ രണ്ടു ദിവസത്തിനകം വിട്ടയച്ചെങ്കിലും ഇവിന്‍ ജയിലിന്റെ 209ാം നമ്പര്‍ മുറിയില്‍ കഴിയാനായിരുന്നു ജാഫറിന്റെ നിയോഗം. ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നു പോലും ജനതയോട് വിശദീകരിക്കാന്‍ ഭരണകൂടം തയാറായില്ല. വാള്‍ട്ടര്‍ സാലസ്, അബ്ബാസ് കിറസ്താമി, തമീമ മിലാനി, അസ്ഗര്‍ ഫര്‍ഹാദി (ഇക്കഴിഞ്ഞ തിരുവനന്തപുരം മേളയിലെ ജനപ്രിയചിത്രം 'എബൗട്ട് എല്ലി'യുടെ സംവിധായകന്) തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ഒരാഴ്ചക്കു ശേഷമാണ് വീട്ടിലേക്ക് ഒന്നു വിളിക്കാന്‍ ജാഫറിന് അനുമതി കിട്ടിയത്. മാര്‍ച്ച് മധ്യത്തോടെ അമ്പത് ഇറാനിയന്‍ സംവിധായകര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനമയച്ചു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റോബര്‍ട്ട് ഡി നീറോ, മാര്ട്ടിന് സ്കോര്‍സെസി, ഒലിവര്‍ സ്റ്റോണ്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്മാര് കത്തയച്ചു. ഈ വര്‍ഷത്തെ കാന്‍ മേളയിലെ ജൂറിയായിരുന്നു ജാഫര്‍. പക്ഷേ തടവിലായിരുന്നതിനാല്‍ അദ്ദേഹത്തിന് അവിടെയെത്താന്‍ കഴിഞ്ഞില്ല. പ്രതീകാത്മകമായി അദ്ദേഹത്തിനുള്ള ഇരിപ്പിടം അവിടെ ഒഴിച്ചിടപ്പെട്ടു.<br />ജയിലധികൃതര്‍ വളരെ മോശമായാണ് അദ്ദേത്തോട് പെരുമാറിയത്. കുടുംബത്തെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാഫറിന് ജയിലില്‍ നിരാഹാരം അനുഷ്ഠിക്കേണ്ടി വന്നു. ഒടുവില്‍ രണ്ടു ലക്ഷം ഡോളര്‍ തുകയുടെ ജാമ്യത്തിനാണ് കഴിഞ്ഞ മെയ് 25ന് അദ്ദേഹത്തെ വിട്ടയച്ചത്. ആരുടെ മുന്നിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സിനിമയെ എങ്ങനെയാണ് ഒരു കുറ്റകൃത്യമായി കാണാന്‍ കഴിയുക എന്ന് കാന്മേളയില് വിതരണം ചെയ്ത തുറന്ന കത്തില്‍ അബ്ബാസ് കിറസ്താമി ചോദിച്ചു. ജാഫറിനുവേണ്ടി ഏറെ ശബ്ദമുയര്‍ത്തിയത് 'ടേസ്റ്റ് ഓഫ് ചെറി'യുടെയും 'ത്രൂ ദ ഒലിവ് ട്രീസി'ന്റെയും ദൃശ്യശില്‍പിയായ അബ്ബാസ് തന്നെയാണ്.<br />ഇത്തവണ ജാഫര്‍ പനാഹി എങ്ങനെയായിരിക്കും ലോകകപ്പ് കണ്ടത്.? രണ്ടു മാസമായതേയുള്ളൂ തുറന്ന ആകാശത്തിനു ചുവട്ടിലേക്ക് തിരിച്ചുവന്നിട്ട്. കലയുടെയും കായിക വിനോദങ്ങളുടെയും സ്വതന്ത്രമായ ആസ്വാദനത്തിനുവേണ്ടി, സര്‍വോപരി ലിംഗനീതിക്കുവേണ്ടി ഒരു ദൃശ്യപ്രസ്താവന നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഇറാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തോട് എന്താവും പറയാന്‍ ഉദ്ദേശിച്ചിരുന്നത്?. അറിയില്ല. 'ഓഫ്സൈഡ്'ഇറാനില്‍ ആരും കണ്ടില്ലെങ്കിലും നാം കണ്ടു. ജാഫറിനെപ്പോലുള്ളവര്‍ ഇരുള്‍നിലങ്ങളില്‍ നിന്ന് വെളിച്ചത്തിനായി വിളിച്ചുപറയുമ്പോള്‍ കണ്ണടക്കുന്ന ഇറാന് ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെപേരില്‍ മൂന്നാംലോകം വെള്ളപൂശിക്കാണിക്കേണ്ടതുണ്ടോ?<br />കൃപ തിയറ്ററിന്റെ പടിയിറങ്ങുമ്പോള്‍ സംവിധായകനോട് അടുപ്പം തോന്നി ജാഫര്‍ക്ക എന്നു വിളിച്ച ഡെലിഗേറ്റിന് ഈ കഥ അറിയുമോ ആവോ? അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും.?N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com7tag:blogger.com,1999:blog-565038923600430929.post-42979426981065036392010-06-28T06:40:00.000-07:002010-06-28T09:19:19.965-07:00മണിരത്നത്തിന്റെ രാമനും രാവണനും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7NfcB4984tx6mrPKaWkIHR97k0QSoG-ihruqjgRL2GvgrlqnzHVvwxSO9L6iVvV7bPFBuGclExROgGgtmXLz__4-nYe3lLctGhDF4S31cOzoz83YOx-DmVZxBu5lmCC2_hIfGW8NtPYle/s1600/image003.jpg"><img id="BLOGGER_PHOTO_ID_5487858861109380802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 318px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7NfcB4984tx6mrPKaWkIHR97k0QSoG-ihruqjgRL2GvgrlqnzHVvwxSO9L6iVvV7bPFBuGclExROgGgtmXLz__4-nYe3lLctGhDF4S31cOzoz83YOx-DmVZxBu5lmCC2_hIfGW8NtPYle/s320/image003.jpg" border="0" /></a> <div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-Xfh7MKmHkdcDqlJGjVUwxccrjHU9KbzDPxm0wUEc3OolqfjOYh1aLGBnv46-etJfUpJSuLyWNj681uW0SoYViXjA4Z_jQcnKA8C6S1go0t0k8DXjcfFWLfl4ex0tVtla0cq61LZioXxI/s1600/image003.jpg"></a><div>കുട്ടിക്കാലത്തു വായിച്ച മാലിരാമായണം ആരുടെയും ഓര്‍മയില്‍നിന്ന് എളുപ്പം മായില്ല. മനുഷ്യന് എന്ന ദുരൂഹമായ രാവണന്‍കോട്ടയിലേക്ക്, ആ ജീവിയുടെ അനന്തമായ സ്വഭാവവൈചിത്യ്രങ്ങളിലേക്ക് ഏതൊരു കുട്ടിയുടെയും ജിജ്ഞാസ നിറഞ്ഞ മനസ്സിനെ, ചുവടുതെറ്റാതെ വഴിനടത്തിക്കാന്‍ മാലിക്കു കഴിഞ്ഞു. രാമന്റെയും രാവണന്റെയും കൃഷ്ണന്റെയും ദുര്യോധനന്റെയും രൂപങ്ങള്‍ വാക്കുകളില്‍ വരച്ച മാലി, ഇതിഹാസത്തിന്റെ വിശാലമായ ഭൂമിക വിട്ടിറങ്ങി ഏതു മനുഷ്യന്റെയും സ്വഭാവവിശേഷങ്ങളുടെ വൈവിധ്യങ്ങളായി അതിനെ വ്യാഖ്യാനിച്ചു. </div><div>അത് വായനയുടെ വിസ്മയകാലം. പിന്നീടിങ്ങോട്ട് ഇതിഹാസങ്ങളിലെ മൌനങ്ങള്‍ക്ക് വിഷ്ണു സഖാറാം ഖാണ്ഡേക്കറും ശിവാജി സാവന്തും എം.ടിയും പി.കെ. ബാലകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന് നായരും നല്കിയ വാക്കുകള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞത് മാലി പണിതിട്ട അടിത്തറയില്‍ ചവിട്ടിനിന്നതുകൊണ്ടാണ്. വ്യാസനും വല്മീകിയും വിട്ടുപോയ ഇടങ്ങള്‍ പൂരിപ്പിച്ച നമ്മുടെ സ്വന്തം എഴുത്തുകാരില്‍ ശ്രീകണ്ഠന് നായരുടെ വാക്കുകള്‍ക്ക് മുഴങ്ങുന്ന ആഴമുണ്ടായിരുന്നു. വ്യാസനേക്കാള്‍ ദ്രൌപദിയുടെ നെടുവീര്‍പ്പുകള്‍ കേട്ടത് പി.കെ.ബാലകൃഷ്ണന് ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. എല്ലാവരും ഭീമന്റെ ശരീരം കണ്ടപ്പോള്‍ എം.ടി ആ മനസ്സുകണ്ടു. മൂവുലകങ്ങളില്‍ അമൂല്യമായി ഏതൊന്നുണ്ടോ, അത് ലങ്കയില്‍ വേണമെന്ന് പറഞ്ഞ് സീതയെ തട്ടിക്കൊണ്ടുപോയതിന് ന്യായീകരണം ചമച്ച 'ലങ്കാലക്ഷ്മി'യിലെ രാവണന് പാത്രസൃഷ്ടിയിലെ അപൂര്‍വതയായി.<br />മണിരത്നത്തിന്റെ 'രാവണന്' കണ്ടപ്പോഴാണ് ഭാവനാസമ്പന്നരായ എഴുത്തുകാര്‍ രാവണനെ കണ്ടവിധം ഓര്‍ത്തുപോയത്. മണിരത്നത്തിന്റെ പ്രതിഭാദാരിദ്യ്രത്തിന് ഈ ചിത്രം മികച്ച ഒരു ഉദാഹരണമാവുന്നുണ്ട്. രാമായണകഥയുടെ പുതിയ കാലത്തിലുള്ള വ്യാഖ്യാനം എന്ന മട്ടിലാണ് കഥ അവതരിപ്പിക്കുന്നത്. ഹനുമാന് പോലും ഫോറസ്റ്റ് ഗാര്‍ഡ് ആയി രംഗത്തു വരുന്നുണ്ട്. (ആഞ്ജനേയാ, ത്രേതായുഗത്തില്‍ അങ്ങ് കളിച്ചതിനേക്കാള്‍ വലിയ കുരങ്ങന്‍കളി കളിക്കുന്നുണ്ടല്ലോ കാര്‍ത്തിക്ക്. ആ വനപാലകന് ഈ കലികാലത്തില്‍ എന്തിനാണ് ഇങ്ങനെ ആകാശത്തിലുടെ പറക്കുന്നത് എന്നു പറഞ്ഞു തരൂ, വായുപുത്രാ..) വര്‍ത്തമാനത്തിലോ ഭൂതത്തിലോ വേരുകളില്ലാതെ എവിടെ നിന്നോ പൊട്ടിവീഴുന്ന കഥാപാത്രങ്ങളാണ് ഇതിലെ രാമനും രാവണനും സീതയുമൊക്കെ. ആര്‍ക്കുമില്ല വ്യക്തിത്വം. വീരപ്പനോടൊക്കെ സാമ്യം തോന്നുന്ന വീരയ്യയാണ് ഇതിലെ രാവണന്. പത്തു തലയുള്ള തന്റെ അസാമാന്യമായ വീറിനെക്കുറിച്ച് ഗണ്‍പോയിന്റില്‍ നിന്ന് അലറുന്നുണ്ട് വീരയ്യ. പ്രിയാമണിയുടെ രൂപത്തില്‍ കമ്പരാമായണത്തിലെ സുന്ദരിയായ ശൂര്‍പണഖയും വന്നുപോകുന്നുണ്ട് സിനിമയില്‍. നമ്മുടെ സീത രാവണനില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ലോമോഷനില്‍ കൊക്കയിലേക്ക് ചാടുന്നുണ്ട്. (അതെന്തിനാണാവോ? സന്തോഷ് ശിവന് ദൃശ്യഭംഗിയുള്ള ഒരു ഫ്രെയിം ഒരുക്കാന്‍ വേണ്ടിയോ?. രാമനോടുള്ള സ്നേഹം കൊണ്ടാവാന്‍ ഏതായാലും വഴിയില്ല. അങ്ങനെ ഒരടുപ്പം ഇതില്‍ രാമനും സീതയും തമ്മിലില്ല. അല്ലെങ്കില്‍ ഉള്ളതായി തോന്നുന്നില്ല) അങ്ങനെ കഥാപാത്രങ്ങളൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളുമായി അകന്ന ചാര്‍ച്ച അവകാശപ്പെടുന്നു. കൊക്കയിലേക്കുള്ള ചാട്ടങ്ങള്‍, വലിയ തൂക്കുപാലത്തിലെ സംഘട്ടനം എന്നിങ്ങനെ എ.എക്സ് എന്‍ ചാനലിലെ സാഹസികമായ കായികക്കാഴ്ചകള്‍ പോലെ ചിലതെല്ലാം കാണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ അധ്വാനം, നൂറുകോടിയോളം രൂപ. എന്നിട്ടും പുതിയ ഒരു രാമായണ ചിന്തയോ ഒരു പുതിയ വ്യാഖ്യാനമോ മുന്നോട്ടുവെക്കാന്‍ മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. സര്‍ഗാത്മകതക്കു വേണ്ടിയുള്ള ധൂര്‍ത്ത് ആയിരുന്നെങ്കില്‍ അംഗീകരിക്കാമായിരുന്നു. ഇത് ദുര്‍വ്യയമാണ് സര്. ചലച്ചിത്ര ചരിത്രത്തില്‍ എവിടെയും കോടികള്‍ മുടക്കിയെടുത്ത ഈ സാധനത്തിന് ഇടമുണ്ടാവില്ല. 20 സിനിമകളോളം എടുത്തിട്ടുണ്ട് മണിരത്നം. അതിലെ മികച്ച പത്തെണ്ണത്തില്‍ പെടില്ല 'രാവണന്.'<br />രാമന് ഇന്ത്യയില്‍ പലവിധ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ഉതകിയ രൂപകമാണ്. ഗാന്ധിജിയുടെ സാത്വികമായ രാമരാജ്യസങ്കല്പം മുതല്‍ ആയിരങ്ങളുടെ ജീവനൊടുക്കിയ രാമക്ഷേത്ര നിര്‍മാണം വരെയുള്ള ധനാത്മകവും ഋണാത്മകവുമായ നിരവധി രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ആ മിത്ത് ഒരു നിമിത്തമായിരുന്നിട്ടുണ്ട്. അത്തരം വായനകള്‍ അസാധ്യമാക്കുന്ന ഒരു സേഫ്പ്ലേ കളിക്കുകയാണ് മണിരത്നം ഈ ചിത്രത്തില്‍. പുതിയ കാലത്തിലെ ഒരു രാമനെയും രാവണനെയും അവതരിപ്പിക്കുമ്പോള്‍ അതിന് വിശാലമായ ചില മാനങ്ങള്‍ വേണ്ടേ?. ഇതിഹാസത്തില്‍ അയോധ്യയുടെയും ലങ്കയുടെയും അധിപരായിരുന്നവരാണ് അവര്‍. ഒരു കാട്ടുകൊള്ളക്കാരനും തുപ്പാക്കി തൂക്കി നടക്കുന്ന ഒരു പൊലീസുകാരനുമായി വെട്ടിയൊതുക്കണമായിരുന്നോ ആ കഥാപാത്രങ്ങളെ? അല്ലെങ്കില്‍ എന്തുകൊണ്ട് രാവണന്? പ്രമുഖമായ രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിക്കപ്പെടുകയും ലണ്ടനില്‍ ആദ്യപ്രദര്‍ശനം നടത്തുകയും ലോകമെമ്പാടുമുള്ള 375 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന രാമായണകഥയുടെ ഒരു പുനരാഖ്യാനം സമകാലിക ഇന്ത്യയെ അഭിസംബോധന ചെയ്യുമ്പോള്‍ അതിന് ഗൌരവമുള്ള ഒരു ഉള്ളടക്കം ഉണ്ടായിരിക്കേണ്ടേ? ഒരു എലിയും പൂച്ചയും കളിയുടെ ലാഘവമുള്ള ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ഷോ പോലെ അത് അധഃപതിക്കുന്നതില്‍ മണിരത്നം എന്ന ബ്രാന്‍ഡ് നെയിമിന്റെ നാണംകെട്ട തകര്‍ച്ചയില്ലേ?<br />അല്ലെങ്കിലും എന്നാണ് മണിരത്നത്തിന് രാഷ്ട്രീയം ഒരു വിഷയമായിരുന്നിട്ടുള്ളത്? രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയും ഉപരിപ്ലവമായ മധ്യവര്‍ഗ ആകുലതകളിലൂടെ കശ്മീര്‍ തീവ്രവാദത്തെയും ബോംബെ കലാപത്തെയും മറ്റും അവതരിപ്പിച്ചുകൊണ്ട് പ്രമേയത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കത്തെ നിര്‍വീര്യമാക്കുകയും ചെയ്യുക എന്ന ദൌത്യമാണല്ലോ പൊതുവെ മണിരത്നം സിനിമകള്‍ നിര്‍വഹിച്ചുപോന്നത്. ശ്രീലങ്കന്‍ വംശീയപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'കന്നത്തില്‍ മുത്തമിട്ടാല്‍' ഒഴികെയുള്ള മണിരത്നം സിനിമകള്‍ക്ക് രാഷ്ട്രീയം മസാല സിനിമക്കുള്ള ഒരു മേമ്പൊടി മാത്രമായിരുന്നു. അരയാലിന്നിലയോ അണിവയറോ, നാഭീതട വനനീലിമയോ എന്നൊക്കെ സംശയിപ്പിക്കുന്ന സോണാലി ബേന്ദ്രയുടെ മേനിപ്രദര്‍ശനം ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തില്‍ ഉണ്ടായിരുന്നല്ലോ. അങ്ങനെ പല വിധ മസാലകളില്‍ ഒന്നുമാത്രമായിരുന്നു മണിരത്നത്തിന് രാഷ്ട്രീയം. എന്നാല്‍ ഭാഗ്യത്തിന് 'രാവണനി'ല്‍ പൊടി പോലുമില്ല അത് കണ്ടെടുക്കാന്‍.<br />തന്നെ തന്നെ അനുകരിച്ച് മടുപ്പിക്കുന്നുണ്ട് എ.ആര്. റഹ്മാന്. അതുകൊണ്ട് പാട്ടുകള്‍ പോലും ആശ്വാസമാവുന്നില്ല. അഭിനയത്തില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. വിക്രം, പൃഥ്വിരാജ് എന്നീ പ്രതിഭകളെ ചൂഷണം ചെയ്യാനും മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. വെറുതെ കുറേ കോടികള്‍ കൊണ്ടുപോയി ചാലക്കുടിപ്പുഴയിലും അതിരപ്പിള്ളിയിലും കര്‍ണാടകക്കാട്ടിലും കളഞ്ഞതുപോലെ അവരുടെ അഭിനയശേഷിയും അധ്വാനവും ദുരുപയോഗം ചെയ്തിരിക്കുന്നു. എല്ലാം കൂടി വെച്ചുനോക്കുമ്പോള്‍ ഈ സിനിമയെ സമീപകാലത്തെ എറ്റവും വലിയ സര്‍ഗാത്മക ദുര്‍വ്യയമായി കാണാം. രാജീവ് മസന്ദ് അഞ്ചില്‍ ഒന്നര മാര്‍ക്കാണ് ചിത്രത്തിന് കൊടുത്തത്. ചില ദൃശ്യങ്ങളുടെ പേരില്‍ വേണമെങ്കില്‍ ഒരു മാര്‍ക്കു കൊടുക്കാം.</div></div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com9tag:blogger.com,1999:blog-565038923600430929.post-84666911295648236182010-05-16T22:13:00.000-07:002010-05-16T22:46:20.790-07:00അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCxihXjZeVIBl6ISqKX7lQGpGdOOTo7ToG-5hyBeAgJN1YCUWG_PB78E2TdzxCJcEZmN1rkTluFigNkGIrmRquoDZRg2NzViwUT1m-CI4dfgv5Kx9zh26TfnmpN0BGZhFq9f464ifAenDx/s1600/3.jpg"><img id="BLOGGER_PHOTO_ID_5472109815218922562" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 229px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCxihXjZeVIBl6ISqKX7lQGpGdOOTo7ToG-5hyBeAgJN1YCUWG_PB78E2TdzxCJcEZmN1rkTluFigNkGIrmRquoDZRg2NzViwUT1m-CI4dfgv5Kx9zh26TfnmpN0BGZhFq9f464ifAenDx/s320/3.jpg" border="0" /></a><br /><div>ശോഭന പരമേശ്വരന് നായര്‍ പറഞ്ഞ കഥയാണ്. പത്തമ്പതുകൊല്ലം മുമ്പ് 'നീലക്കുയില്‍' ചിത്രീകരിക്കുന്ന കാലം. ടി.കെ പരീക്കുട്ടി സാഹീബാണ് നിര്‍മാതാവ്. ഭാസ്കരന് മാഷിന്റെ 'കായലരികത്ത്....'എന്ന പാട്ട് ചിത്രീകരിക്കുകയാണ്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയോട് ഒടുവില്‍ തന്നെ സങ്കടപ്പുഴ നടുവിലാക്കരുതെന്ന് കേണു പറയുകയാണ് കാതരനായ കാമുകന്. മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടവും വെള്ളവും വെച്ച് കടന്നുപോവുന്ന രംഗമുണ്ട് ഗാനത്തില്‍. അതു കണ്ട് പരീക്കുട്ടി സാഹിബ് പ്രശ്നമുണ്ടാക്കി.</div><div>''നിങ്ങളെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്? ഞാന്‍ കൊച്ചിയില്‍ ജീവിക്കേണ്ടതാണ്. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ സ്ക്രീന്‍ കുത്തിക്കീറും.''</div><div>ഭാസ്കരന് മാഷും രാമു കാര്യാട്ടും ചാടീയെണീറ്റ് പറഞ്ഞു: </div><div>''കീറുന്നെങ്കില്‍ കീറട്ടെ. നമുക്ക് കാണാമല്ലോ.''</div><div>സംവിധായകരുടെ ധൈര്യം നിര്‍മാതാവിന് ഉണ്ടായിരുന്നില്ല. </div><div>''നിങ്ങളുടെ വീടല്ല എന്റെ വീടാ അവര്‍ തകര്‍ക്കുക. ഞാനീ കൊച്ചിയില്‍ വഞ്ചിക്കാരുടെ ഇടയില്‍ ജീവിക്കണം.''''എന്റെ പരീക്കുട്ടി സായ്വേ, ഒന്നും സംഭവിക്കുകയില്ല. സമാധാനമായിട്ടിരിക്ക്.''</div><div>അവസാനം സാഹിബ് കീഴടങ്ങി. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസം ഈ പാട്ടിന്റെ സീന്‍ വരുമ്പോള്‍ ജനങ്ങള്‍ ഹസ്താരവം മുഴക്കി. പരീക്കുട്ടി സാഹിബിന് സന്തോഷമായി. അതിനു ശേഷമാണ് കുട്ടിക്കുപ്പായം, ഉമ്മ, അയിഷ തുടങ്ങിയ സിനിമകളെല്ലാം വരുന്നത്. മാപ്പിളപ്പാട്ട് സിനിമയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. പല ആശങ്കകളും വെറുതെയാണെന്ന് 'നീലക്കുയിലി'ലെ ഈ ഒരൊറ്റ ഷോട്ട് ബോധ്യപ്പെടുത്തിയതായി ശോഭനാ പരമേശ്വരന് നായര്‍ പറഞ്ഞിട്ടുണ്ട്.</div><div>പിന്നീടിങ്ങോട്ട് മുസ്ലിം സാമൂഹിക ജീവിതം പ്രമേയമായി നിരവധി സിനിമകള്‍ വന്നു. പരീക്കുട്ടി സാഹീബും പരമേശ്വരന് നായരും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല സിനിമകള്‍ ഉണ്ടാക്കിയതുപോലെ വേലിക്കരികില്‍ വന്ന് ചോറും കറിയും ഉപ്പും മുളകും കൈമാറി ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജീവിച്ചുപോന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ 'സൂര്യനും ഭയങ്കര സന്തോഷത്തോടെ ഉദിച്ചു.' അതിനിടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ പ്രേംനസീറായി. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്ത അത്രയും മാധുര്യമുള്ള മാപ്പിളപ്പാട്ടുകള്‍ ഭാസ്കരന് മാഷ് എഴുതി. രാഘവന് മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട മാപ്പിളപ്പാട്ടുകള്‍ യേശുദാസും ജാനകിയും സുശീലയും പാടി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. പാലാക്കാരന് അച്ചായനായും വടക്കന്‍പാട്ടിലെ ചന്തുവായും മുഹമ്മദ് കുട്ടി വേഷങ്ങള്‍ മാറിമാറിയണിഞ്ഞു. ആരും അതില്‍ അപാകത കണ്ടില്ല. എന്നാല്‍ ഇടക്കാലത്ത് മലയാള സിനിമ മുസ്ലിമിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അദ്വാനി എയര്‍കണ്ടീഷന്‍ ചെയ്ത ടാറ്റാ സുമോയില്‍ രഥയാത്ര തുടങ്ങിയ കാലത്തു തന്നെ അത് തുടങ്ങി. ഓരോ ഹിന്ദുവിന്റെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന ഫാഷിസ്റ്റിനെ ഈ സിനിമകള്‍ തൊട്ടുണര്‍ത്തി. പല കലാകാരന്മാരും കുഴലൂതി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആവര്‍ത്തന വിരസത കാരണം മലയാള സിനിമയുടെ വിശുദ്ധയുദ്ധത്തിന് വീര്യം കുറഞ്ഞു.</div><div>തീര്‍ന്നുവെന്നു കരുതിയ വിശുദ്ധയുദ്ധം അന്തിക്കാടു നിന്നും വീണ്ടും പൊട്ടിപ്പുറപ്പെടുകയാണ്. ലൌ ജിഹാദിന്റെ കാലമാണല്ലോ എന്ന് സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കോടതി വരാന്തയില്‍ നിന്ന് മനുജോസ് പറയുന്നു. ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കുന്ന ചാരുകസേര ജേണലിസത്തിന്റെ ഉപോല്‍പ്പന്നമായ ഒരു സംജ്ഞ കേട്ടപ്പോള്‍ അതു തന്നെയാവാം അമ്പതാമത്തെ സിനിമയുടെ പ്രമേയം എന്ന് സത്യന് സര് തീരുമാനിച്ചു. അങ്ങനെ ഉണ്ടായതാണ് 'കഥ തുടരുന്നു' എന്ന കഥ. കേരളീയ സാമൂഹിക ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച സംവിധായകനാണ്. സ്വന്തമായി എഴുത്തു തുടങ്ങിയപ്പോള്‍ അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയായി. സ്വന്തം പച്ചക്കറിക്കട എപ്പോള്‍ തുറന്നാലും ആളുകൂടും എന്ന തിരിച്ചറിവുണ്ട്. അതുകൊണ്ട് സ്വയം എഴുതുന്നു, സിനിമയുണ്ടാക്കുന്നു. മസാലകള്‍ നിറഞ്ഞ പോക്കിരിരാജകള്‍ കണ്ട് വശംകെട്ട് പരവശരായ കാണികള്‍ ഹതാശരായി പച്ചക്കറിപ്പീടികയിലേക്കു തന്നെ തിരിച്ചെത്തുന്നു. </div><div>ആദ്യത്തെ കുറച്ചു സീനുകള്‍ കണ്ടാല്‍ വ്യത്യസ്തമായ ഒരു സത്യന്‍സിനിമയാണെന്നൊക്കെ തോന്നിപ്പോവും. പിന്നെ ഓരോ സീന്‍ വരുമ്പോഴും ഇന്നസെന്റ് വരുന്നു, കെ.പി.എ.സി ലളിത വരുന്നു, മാമുക്കോയ വരുന്നു, അങ്ങനെ ഒരു ടിപ്പിക്കല്‍ സത്യന് സിനിമയായി മാറുന്നു.</div><div>പറഞ്ഞു വന്നത് അന്തിക്കാട്ടുകാരനും വിശുദ്ധയുദ്ധം തുടങ്ങി എന്നാണ്. 'വിനോദയാത്ര'യില്‍ പച്ച അരപ്പട്ട കെട്ടിയ മാപ്പിള(ഏതു കാലത്തെ കഥയാണാവോ? ആ അരപ്പട്ട അവര്‍ അഴിച്ചെറിഞ്ഞിട്ട് കാലമെത്രയായി?) വര്‍ഗീയലഹളക്കിടെ അച്ഛനെ കുത്തിയതാണ് മീരാ ജാസ്മിന്റെ വേദന. ഇവിടെ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ലാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷ നേടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടോ സര് ഈ കേരളത്തില്‍?) ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള് അവളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്തുകളയും എന്നൊരു മുന്നറിയിപ്പു തന്നത് ടി.വി ചന്ദ്രനും ആര്യാടന് ഷൌക്കത്തും ചേര്‍ന്നാണ്. സത്യന്‍സര്‍ ഇത്ര പെട്ടെന്ന് ലൌജിഹാദ് വിഷയമാക്കിയത് ഷൌക്കത്തിന് അടിയായി. ഹൈന്ദവകേരളം വെബ്സൈറ്റിലും മറ്റും കാണുന്ന കേരളീയ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ അന്നന്നേരം കലാകൌമുദിയും മനോരമപ്പത്രവും ഫീച്ചറാക്കുന്നുണ്ടല്ലോ.</div><div>പ്രിയപ്പെട്ട സത്യന് സര്, ഒരു മുസ്ലിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാവുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. അതില്‍ ആര്‍ക്കുമില്ല തര്‍ക്കും. പക്ഷേ പ്രശ്നം അതല്ല. താങ്കളുടെ സിനിമ കേരളത്തില്‍നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല. സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ഥ്യത്തെ കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്നു കരുതിയിരിക്കേണ്ടേ സര്? പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധിക ജിഹാദികള്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ട കാലത്ത്.? </div><div>തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവന കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കണം സര്. ചാനല്‍ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത്, അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ വെറുതെ ഒന്ന് ചിന്തിച്ചുനോക്കണം സര്.</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com22tag:blogger.com,1999:blog-565038923600430929.post-70848833743326801222010-03-22T23:40:00.000-07:002010-03-22T23:43:18.473-07:00പുതിയ നായകന്റെ അരങ്ങേറ്റം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6LUsGdrFw54q1Upxf0RZoCAx7X4stt9PcCTxEpOKsQidLTr0ohZQkDiJE_nmkONaURSnqY3yPW2lW3eJNvPMeSugcqeu1sR2O2solv7-NQQ2vPpWUBYyZMvbiX1P06mMlUGmqkKHoB9Gd/s1600-h/indra.jpg"><img id="BLOGGER_PHOTO_ID_5451715752266939922" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 263px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6LUsGdrFw54q1Upxf0RZoCAx7X4stt9PcCTxEpOKsQidLTr0ohZQkDiJE_nmkONaURSnqY3yPW2lW3eJNvPMeSugcqeu1sR2O2solv7-NQQ2vPpWUBYyZMvbiX1P06mMlUGmqkKHoB9Gd/s320/indra.jpg" border="0" /></a><br /><div>കൊച്ചി അത്ര കച്ചറ പിടിച്ച ഇടമാണോ എന്നു തോന്നിപ്പോവും നമ്മുടെ ഗ്യാങ്സ്റ്റര്‍ സിനിമകള്‍ കണ്ടാല്‍. പല പാതിരാവിലും നടന്നുപോയിട്ടുള്ള വഴികളിലൊന്നും കണ്ടിട്ടില്ല കൊച്ചിയുടെ ഇത്രയും ഇരുണ്ട മുഖം. ശരിയായിരിക്കാം, ചോരക്കറ പിടിച്ച മിനുസമുള്ള ഒരു കത്തിയുടെ വായ്ത്തല ഇരുട്ടില്‍ ഇര വീഴുന്നതും കാത്ത് പതിയിരിപ്പുണ്ടാവാം. കുടലു കീറുന്നതിന്റെ ഒരു കരച്ചില് ക്ലോസ് റേഞ്ചില്‍ കേട്ട് ഉന്മത്തനായി കൊലനിലങ്ങളില്‍ മറയുന്നുണ്ടാവാം. എന്തായാലും വരിക്കാശേãരി മനയെയും ചാരുപടിയുള്ള നാലുകെട്ടുകളെയും തുളസിത്തറകളെയും ഓട്ടുരുളിയെയും മാടമ്പു കുഞ്ഞുക്കുട്ടനെയും ഉണ്ണികൃഷ്ണന് നമ്പൂതിരിയെയും അരിപ്പൊടിക്കോലമെഴുതുന്ന അഗ്രഹാരത്തെരുവുകളെയും വെങ്കിടേശ സുപ്രഭാതത്തെയും കൈവിട്ട് മരണത്തിന്റെ ചോരമണം തങ്ങിനില്ക്കുന്ന നഗരത്തിന്റെ ഇരുണ്ട മറുപുറങ്ങളിലേക്ക് മലയാള സിനിമ കണ്ണയക്കുന്നത് ഒരര്‍ഥത്തില്‍ നല്ലതാണ്. തൈരുസാദവും സാമ്പാറും കൂട്ടി മടുത്തു. സാത്വികഭാവങ്ങള്‍ മാത്രമല്ലല്ലോ മലയാളിക്കുള്ളത്. സംഹാരഭാവങ്ങള്‍, പകയും പ്രതികാരവുമൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമാണല്ലോ. മലയാളിക്ക് ആര്‍ദ്രമായ പ്രണയവും വിരഹവും മാത്രമല്ല, അരക്കെട്ടില്‍ അഗ്നിയാളുന്ന കാമവും എരിഞ്ഞടങ്ങാത്ത പകയുടെ തീക്കനലുകളുമുണ്ടെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തിയത് ഭരതനും പത്മരാജനും ചേര്‍ന്നായിരുന്നു. നമ്മുടെ മഹാനഗരങ്ങളുടെ ഇരുണ്ട മറുപുറങ്ങള്‍ കാണിക്കുന്ന സിനിമകള്‍ അത്തരമൊരു ദൌത്യം യാഥാര്‍ഥ്യബോധത്തോടെ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. (എ.കെ. സാജന്റെ 'വയലന്‍സ്' അത്തരത്തില്‍ ഒരു ശ്രമമായിരുന്നു. നഗരനടുവില്‍ വാഹനപ്പുഴയെ മുറിച്ചുനീന്തുന്ന കാറിലിരിക്കുമ്പോള്‍ വിന്‍ഡ്സ്ക്രീനില്‍ മുഖമടിച്ചു വീഴുന്നവന്റെ ചോരയില്‍തൊട്ട് പകച്ചുപോയ മുഖത്തോടെ ലോഹിതദാസ് പറഞ്ഞു: ''ഈ ചോരയില്‍ ഒരമ്മയുടെ കണ്ണീരുണ്ട്, ഒരച്ഛന്റെ പിഴച്ചുപോയ കണക്കുകൂട്ടലുകളുണ്ട്'')</div><div>ലിജോ ജോസ് പല്ലിശേãരിയുടെ 'നായകന്' ഒരു പുതിയ സംവിധായകന്റെ വരവ് വിളിച്ചറിയിക്കുന്നു. ചിത്രത്തിന്റെ കഥക്ക് ഒരു പുതുമയുമില്ല. നാം കണ്ടുമടുത്ത ഗ്യാങ്വാര് കഥ തന്നെ. കൊച്ചിയില്‍ രണ്ടു സംഘങ്ങളായി ചേരി തിരിഞ്ഞു നില്ക്കുന്ന ഗുണ്ടാപ്പടകള്‍. അവരില്‍ ചിലര്‍ കൂറുമാറുന്നു, പരസ്പരം വെടിവെച്ചു വീഴ്ത്തുന്നു. പക്ഷേ, ഒരു സംവിധായകന്റെ കടുംനിറത്തിലുള്ള കൈയൊപ്പ് പതിഞ്ഞ നിരവധി ദൃശ്യങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ക്വിന്റിന് ടരന്റിനോ കേരളത്തില്‍ വരുകയാണെങ്കില്‍ ആദ്യം വഴി ചോദിക്കുക ലിജോ ജോസിനോടായിരിക്കുമെന്ന് തീര്‍ച്ച. </div><div>അപ്രതീക്ഷിതമായി ഞെട്ടാന്‍ ഒന്നും കരുതിവെക്കാത്ത സിനിമകള്‍ കണ്ടു മടുത്തവര്‍ക്ക് ചില ഫ്രെയിമുകളെങ്കിലും നല്‍കുന്നുണ്ട് ലിജോ. വ്യത്യസ്തമായ ഒരു ലൈറ്റിംഗ് പാറ്റേണില്‍ ഇരുണ്ട ചില ജീവിതങ്ങളെ അയാള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. സിദ്ദിഖിന്റെ ആ ചെകുത്താന് മജീഷ്യന്‍ ആല്‍ബട്രോസിനെപ്പോലെ ചിറകുവിരിച്ച് മുകളില്‍ പറന്നിരിക്കുന്ന ആ ദൃശ്യം എന്നെ ചെറുതായൊന്നു ഞെട്ടിച്ചു. ബാത്ത്ടബില്‍ ചോരയുടെ ചെറുജലാശയത്തില്‍ മുഖം കുനിച്ചുകിടക്കുന്ന അവളും വല്ലാത്തൊരു കാഴ്ചയായി. ഭ്രാന്തമായ മോഹാവേശത്തില്‍ സിദ്ദിഖ് അവളെ ചുറ്റിപ്പിടിച്ച് കഴുത്തില്‍ മുഖമമര്‍ത്തുമ്പോള്‍ ക്യാമറ തിരഞ്ഞുചെല്ലുന്ന വിദേശപെയിന്റിംഗുകളുടെ ആ ഫ്രെയിമും തീര്‍ച്ചയായും ഭാവിയുള്ള ഒരു സംവിധായകന്റേതു തന്നെ. പിളര്‍ന്ന ശിരസ്സിന്റെ ദ്വാരത്തിലൂടെയുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് കാഴ്ചക്കുമുണ്ട് ഒരു പുതുമ. ഈ ചിത്രം ഒരുപക്ഷേ ഇന്ദ്രജിത്തിനെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കാം. നല്ല അഭിനയശേഷിയുള്ള ഒരു നടനുണ്ട് അയാളില്‍. അത് ഒരു മിന്നായം പോലെ പ്രകടമാവുന്ന റോളുകളേ ഇന്നുവരെ ഇന്ദ്രജിത്തിനു കിട്ടിയിട്ടുള്ളൂ. </div><div>ആര്‍ട്ടും ആക്ഷനും സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങളുണ്ട് കഥയില്‍. തോടയം, കേളിക്കൈ, ആട്ടം, കലാശം എന്നീ ഖണ്ഡങ്ങളിലൂടെയാണ് കഥ പൂര്‍ത്തിയാവുന്നത്. അത്യാവശ്യം ഗൃഹപാഠം ചെയ്തെടുത്ത ഒരു പുതുതലമുറ സംവിധായകന്റെ സിനിമ എന്ന് ഒറ്റവാചകത്തില്‍ പറയാം.സ്റ്റോപ് വയലന്‍സ്, ബിഗ് ബി, ഇവര്‍, ഛോട്ടാ മുംബൈ, ക്വട്ടേഷന്‍, ബഡാ ദോസ്ത്, ബ്ലാക്ക്, സാഗര്‍ ഏലിയാസ് ജാക്കി (കര്‍ത്താവേ, അവസാനം പറഞ്ഞ ചിത്രത്തിന്റെ പേര് ഇനിയുമെന്നെ ഓര്‍മപ്പെടുത്തരുതേ...) തുടങ്ങിയ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍നിന്ന് ചില ദൃശ്യങ്ങളുടെ വ്യത്യസ്തതകൊണ്ട് വേറിട്ടുനില്ക്കുന്നു ഈ ചിത്രം.മലയാളത്തിലെ ഗാങ്സ്റ്റര്‍ സിനിമയില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു നടനുണ്ട്. വിനായകന്. കൊച്ചി അധോലോകത്തിലെ തമ്മനം ഷാജി, വെട്ടില്‍ സുരേഷ്, കില്ലര്‍ ജെയ്മി, ചാത്തന് ഗോപി, മിലിട്ടറി കണ്ണന്, മലയാറ്റൂര്‍ സന്തോഷ്, മകുടി കുട്ടന്, വേട്ടാളന്‍ ബിജു തുടങ്ങിയ ഗുണ്ടകളുടെ രൂപസാമ്യമുള്ളതുകൊണ്ടാണ് വിനായകന് ഇത്തരം ചിത്രങ്ങളിലെ നിത്യസാന്നിധ്യമായത്. നായകനില്‍ പക്ഷേ അത്തരം രൂപങ്ങളില്ല. കേരളീയ സമൂഹത്തിലെ ക്രിമിനല്‍വത്കരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉസ്മാനിയ സര്‍വകലാശാലയിലെ ഡോ.ബാബു ജോസഫ് പറയുന്നത് ഇത് ഗുണ്ടകളുടെ നാലാംതലമുറയാണെന്നാണ്. ശരീരഭാഷയുടെ പ്രത്യേകത കൊണ്ടോ വേഷവിധാനം കൊണ്ടോ വേര്‍തിരിക്കാന്‍ കഴിയാതെ പൊതുസമൂഹത്തില്‍ ലയിച്ചുചേര്‍ന്ന അപകടകാരികളുടെ തലമുറ. ഇന്ദ്രജിത്തിനെപ്പോലുള്ള സുമുഖന്മാരാണ് ഇവരില്‍ കൂടുതലും. സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ഗ്ലാമര്‍ ഇല്ലേ പോള്‍വധക്കേസില്‍ അകത്തായ ഓംപ്രകാശിന്? പ്രണയമോ ആര്‍ദ്രഭാവങ്ങളോ കുടുംബജീവിതക്കാഴ്ചകളോ ഇല്ലാത്ത ഈ വരണ്ട സിനിമ തിയറ്ററില്‍ രക്ഷപ്പെട്ടാല്‍ ദൃശ്യങ്ങളില്‍ പരീക്ഷണം നടത്തുന്ന ഒരു സംവിധായകനെ കൂടി കിട്ടുമായിരുന്നു നമുക്ക്.</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com8tag:blogger.com,1999:blog-565038923600430929.post-15113651207996718682010-03-08T00:59:00.000-08:002010-03-08T01:25:31.657-08:00ഖാന് എന്നത് വെറുമൊരു പേരല്ല<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHhDetOnkDXJ247HkqO6Qx-0x4tzBNGY3CRFJ6i0sClIdKFn1lvLjPSpw2ukFqMnIWERmJyRUHY1CxU_Bqt68OMlIHSHjd8SmRz9jI-h27yO7sbdWclmK2wE6ROYjFroaYVWEjq9KcSbFA/s1600-h/my-name-is-khan-5h.jpg"><img id="BLOGGER_PHOTO_ID_5446189911087388770" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 256px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHhDetOnkDXJ247HkqO6Qx-0x4tzBNGY3CRFJ6i0sClIdKFn1lvLjPSpw2ukFqMnIWERmJyRUHY1CxU_Bqt68OMlIHSHjd8SmRz9jI-h27yO7sbdWclmK2wE6ROYjFroaYVWEjq9KcSbFA/s320/my-name-is-khan-5h.jpg" border="0" /></a><br /><div>കരണ്‍ ജോഹറിന്റെ സിനിമകളോട് ഒരു കാലത്തും എനിക്ക് താല്പര്യം തോന്നിയിട്ടില്ല. 'കുഛ് കുഛ് ഹോത്താ ഹെ' കാണുന്നത് പി.ജിക്കു പഠിക്കുമ്പോഴാണ്. റാണി മുഖര്‍ജി നഴ്സറിക്കുട്ടിയുടെ ഉടുപ്പിട്ട് നിഷ്കളങ്കയായി നിന്നു തുള്ളുന്ന ആ ഗാനരംഗമല്ലാതെ മറ്റൊന്നുകൊണ്ടും ആ സിനിമ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പിന്നീടുവന്ന കരണ്‍ ജോഹര്‍ സിനിമകള്‍ കാണാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ശിവസേനക്കാര്‍ക്കു നന്ദി പറയണം. ആ സ്റ്റുപിഡ് ഹൂളിഗന്‍സ് കാരണം ഞാന്‍ ജോഹറിന്റെ ഏറ്റവും പുതിയ സിനിമ കണ്ടു. ഒരു കാര്യം ഉറപ്പിച്ചു പറയാം. 'മൈ നെയിം ഈസ് ഖാന്' ഒരു സൂചനയാണ്. മള്‍ട്ടിപ്ലക്സ് തിയറ്ററിലെ കാണിയെ മുന്നില്‍ കണ്ട് പരീക്ഷണാത്മക സിനിമ ഒരുക്കുന്ന അനുരാഗ് കശ്യപും വിശാല്‍ ഭരദ്വാജും മധുര് ഭണ്ഡാര്‍ക്കറും മാത്രമല്ല ബോളിവുഡിനെ മാറ്റി മറിക്കുന്നത്. വര്‍ണാഭമായ സെറ്റുകളും വിദേശ ലൊക്കേഷനുകളിലെ ഒറ്റപ്പീസ് സ്വിംസ്യൂട്ട് ഡാന്‍സുകളും നടീനടന്മാരെല്ലാം ക്യാമറയെ നോക്കിച്ചിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സും കണ്ട് നാമെന്നും കളിയാക്കിച്ചിരിച്ച ബോളിവുഡിന്റെ മുഖ്യധാരയും മാറുകയാണ്. ഗൌരവമുള്ള ഒരു പ്രമേയം ടിപ്പിക്കല്‍ ബോളിവുഡ് മസാലകളില്ലാതെ അവതരിപ്പിച്ച കരണ്‍ ജോഹര്‍ അതിന്റെ സൂചനയാണ്.</div><div>സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം മുസ്ലിംകള് അമേരിക്കയില്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ചുള്ള തികഞ്ഞ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് ഈ സിനിമ. ഒറ്റവായനയില്‍ പ്രോ അമേരിക്കന്‍ സിനിമ എന്ന തോന്നല്‍ ഉണ്ടാക്കുമെങ്കിലും ചിത്രത്തിലെ പോസിറ്റിവ് ആയ കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ജി.പി. രാമചന്ദ്രന് പറഞ്ഞത് ശരിയാണ്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട കുടുംബത്തെ രക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനം നടത്തി ടെലിവിഷന്‍ ചാനലുകളിലൂടെ ശ്രദ്ധ നേടിയ റിസ്വാന് ഖാന് താനൊരു മനുഷ്യ സ്നേഹിയാണ്, ഭീകരനല്ല എന്ന് അമേരിക്കയെ സ്വന്തം ജീവിതം കൊണ്ട് ധരിപ്പിക്കുന്നു എന്നിടത്താണ് പ്രമേയം പാളിപ്പോവുന്നത്. താന്‍ രാജ്യസ്നേഹിയാണ് എന്ന് തെളിയിക്കാന്‍ ഇന്ത്യയിലെ ഓരോ മുസ്ലിമും ബാധ്യസ്ഥരാവുന്നതുപോലെ അമേരിക്കയില്‍ താന്‍ മനുഷ്യസ്നേഹിയാണെന്ന് തെളിയിച്ചാല്‍ മാത്രമേ മുസ്ലിമിനും കറുത്ത വര്‍ഗക്കാരനും രക്ഷയുള്ളൂ?</div><div>ഖാന് എന്നതു വെറുമൊരു പേരല്ല. ബോളിവുഡിലെ വിനോദവ്യവസായത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ ബ്രാന്‍ഡ് നെയിം ആണത്. മഹ്ബൂബ് ഖാന് എന്ന സംവിധായകനില്‍ തുടങ്ങുന്നു ആ ഇതിഹാസത്തിന്റെ ചരിത്രം. യൂസുഫ് ഖാന് എന്ന ദിലീപ്കുമാറിലൂടെ അത് വളര്‍ന്നു. ബോളിവുഡിന്റെ ചരിത്രത്തില്‍ ഓരോ ദശകത്തെയും ആഴത്തില്‍ സ്വാധീനിച്ച ഖാന്മാര് നിരവധി. സലിംഖാന്, ഫിറോസ് ഖാന്, സഞ്ജയ് ഖാന്, അംജദ് ഖാന് എന്നിവരില്‍ തുടങ്ങി അതിപ്പോള്‍ ആമിര്ഖാന്, ഷാറൂഖ് ഖാന്, സല്മാന് ഖാന്, സൈഫ് അലി ഖാന്, ഇര്ഫാന് ഖാന്, ഇമ്രാന് ഖാന്, അര്‍ബാസ് ഖാന്, ഫറാ ഖാന്, സുഹൈല്‍ ഖാന് എന്നിവരില്‍ എത്തി നില്ക്കുന്നു. കപൂര്‍മാരെയും ഖന്നമാരെയും പോലെ ബോളിവുഡിന്റെ ചരിത്രത്തില്‍ അവര്‍ തങ്ങളുടെ പേര് കടുംനിറത്തില്‍ എഴുതിച്ചേര്‍ത്തു. അപ്പോള്‍ ഖാന് വെറുമൊരു പേരല്ല. കലയിലും സംസ്കാരത്തിലും തങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഒരു സാമുദായികസ്വത്വത്തിന്റെ അടിവേരുകള്‍ അതില്‍ പടര്‍ന്നുകിടപ്പുണ്ട്. തുര്‍ക്കികളുടെയും മുഗളരുടെയും വംശപരമ്പരയില്‍നിന്നു വന്ന പേര്. ഖാന് എന്ന സര്‍നെയിമുള്ളവരെ പേടിക്കുന്ന ഒരു രാജ്യത്ത് ഒരു ഖാന് വന്നുപെട്ടാല്‍ എന്തു സംഭവിക്കും? അതിനുള്ള ഉത്തരമാണ് 'മൈ നെയിം ഈസ് ഖാന്'. അതില്‍ പേടി കൊണ്ട് നിലതെറ്റിയ ഒരു നാടിന്റെ ദയനീയമായ ചിത്രമുണ്ട്. മതാതീതമായ മനുഷ്യസ്നേഹത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്. പലരുടെയും കയ്പേറിയ അനുഭവങ്ങളുടെ കറയുണ്ട്. ഖാന് എന്ന പേരു മൂലം അമേരിക്കയില്‍ ഒരാള്‍ നേരിടുന്ന പ്രയാസങ്ങള്‍ പറയുന്ന സിനിമ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ അവിടെ അതേ അനുഭവം ഷാറൂഖിന് നേരിടേണ്ടി വന്നിരുന്നു.</div><div>'അമേരിക്ക ഒരു കാര്യം മനസ്സിലാക്കണം. ഇരുനൂറോളം രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലോകം. അതില്‍ അമേരിക്ക സമാന്തരമായി നില്ക്കുന്ന ഒരു പ്രപഞ്ചമല്ല. ലോകത്തു നടക്കുന്ന നന്മ തിന്മകള് സൃഷ്ടിക്കുന്നതില്‍ ലോകത്തിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ട്. ഭീകരവാദത്തെയും അക്രമത്തെയും ഭയക്കുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ലോകം മുഴുവനുമാണ്. അതില്‍ അമേരിക്ക മാത്രമായി നിറവേറ്റേണ്ട പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ല. അമേരിക്കയില്‍ വരുന്നവര്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കണമെന്ന വസ്തുത അംഗീകരിക്കുന്നു. എന്നാല്‍, കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയും ശ്രമിക്കുന്നത് നന്നായിരിക്കും' വില്ലനു നേരെ തോക്കു ചൂണ്ടി ഡയലോഗടിച്ചതല്ല. സഹികെട്ട ഷാറൂഖ് ഖാന് സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ മുമ്പാകെ പറഞ്ഞുപോയതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം. നെവാര്‍ക് വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ ഒരു തീവ്രവാദിപ്പട്ടികയുണ്ട്. അതില്‍ കുറേ ഖാന്‍മാരുണ്ട്. പട്ടികയിലെ പേരുമായി സാമ്യമുണ്ടെന്നു തോന്നി ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ ചോദ്യംചെയ്തു. അമേരിക്കയിലെ ന്യൂസ് വീക്ക് എന്ന വാരിക ലോകത്തെ ശക്തരായ അമ്പതുപേരില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ്. അവിടത്തെ മള്‍ട്ടിപ്ലക്സുകളില്‍ മാസങ്ങളോളം നിറഞ്ഞോടുന്ന ബോളിവുഡ് മസാലകളിലെ ചിരപരിചിതമായ രൂപം. അങ്ങനെയുള്ളവര്‍ക്കുപോലും അമേരിക്കയില്‍ രക്ഷയില്ല.</div><div>കമല്‍ഹാസനിലെ ഹാസന് ഹസനാണോ എന്നൊക്കെ പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേകം സ്ക്വാഡിനെ ഏര്‍പ്പാടാക്കിയിട്ടുള്ള രാജ്യമാണ് അത്. മമ്മൂട്ടി എന്ന പേര് പൊതുവെ തീവ്രവാദികള്‍ക്കാണ് എന്ന് ഏതാണ്ടൊരു തീര്‍പ്പുള്ളതുകൊണ്ട് മലയാളത്തിന്റെ മെഗാതാരത്തിനും അവിടെ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു കുറേ നേരം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ അമേരിക്കയിലേക്കുള്ള യാത്രക്കു മുമ്പുതന്നെ യു.എസ് വിമാനക്കമ്പനി ന്യൂദല്‍ഹിയില്‍ ദേഹപരിശോധന നടത്തി, ലോകവ്യാപാരകേന്ദ്രം തകര്‍ക്കാന്‍ തക്ക വീര്യമുള്ള ബോംബൊന്നും ആ വന്ദ്യവയോധികന് അരയില്‍ കരുതിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇസ്ലാമോ ഫോബിയ തൊലി വെളുത്ത സായിപ്പിനു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങ് ഇന്ത്യയില്‍ ശിവസൈനികര്‍ പോസ്റ്ററുകള്‍ കീറിയും കോലം കത്തിച്ചും നേരം കളഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്താന് കളിക്കാര്‍ക്കു കൂടി ഇടം നല്‍കണമെന്നു പറഞ്ഞതാണ് പ്രശ്നം. അപ്പോള്‍തന്നെ അവര്‍ക്ക് കിംഗ് ഖാന്റെ രാജ്യസ്നേഹത്തില്‍ സംശയം തോന്നി. ഒരു ആശയത്തെയും ആശയംകൊണ്ട് നേരിടാന്‍ അറിയാത്തതുകൊണ്ട് ശിവസേന അണികള്‍ക്ക് കുന്തവും ത്രിശൂലവും പെട്രോളും തീപ്പെട്ടിയുംകൊടുത്ത് നെറ്റിയില്‍ നീട്ടി കുറി വരച്ച് ആരതിയുഴിഞ്ഞ് വിട്ടു. അത്രയുമാണ് സംഭവിച്ചത്. 'മൈ നെയിം ഈസ് ഖാന്' അര്‍ഹിക്കുന്ന പ്രീ പബ്ലിസിറ്റി അവര്‍ കൊടുത്തു. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു ഹിന്ദി സിനിമ കൂടുതല്‍ പേര് കണ്ടു. അമേരിക്കയുടെ വംശീയ മുന്‍വിധിയെപ്പറ്റിയുള്ള സിനിമ കണ്ടപ്പോള്‍ കരണ്‍ ജോഹറെക്കുറിച്ചുള്ള എന്റെ മുന്‍വിധി മാറിക്കിട്ടി.</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com6tag:blogger.com,1999:blog-565038923600430929.post-26053657453784282522010-02-20T02:14:00.000-08:002010-02-20T03:02:12.026-08:00ഒരു നോവുപാട്ടിന്റെ നേര്‍ത്തരാഗങ്ങളോര്‍ത്തുപോവുന്നു ഞാന്‍...<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEMUmTyQupQMOYRSqCqm1QeblckTA_1KPqpywRv-T90d3o2pQpT-3dMrsiEHeHoqC53VNfgG8syS-8SuoX0msociNLNybjKpEtalxjpg6vGTJU74K0LJpIRuRldUoYB6u-McovXGgsGrTz/s1600-h/girish+puthencheri2.jpg"><img id="BLOGGER_PHOTO_ID_5440267744142979474" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 218px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEMUmTyQupQMOYRSqCqm1QeblckTA_1KPqpywRv-T90d3o2pQpT-3dMrsiEHeHoqC53VNfgG8syS-8SuoX0msociNLNybjKpEtalxjpg6vGTJU74K0LJpIRuRldUoYB6u-McovXGgsGrTz/s320/girish+puthencheri2.jpg" border="0" /></a><br /><div>തെളിമലയാളം ആര്‍ക്കെങ്കിലും വല്ലാതെ വഴങ്ങിക്കൊടുക്കുന്നതു കാണുമ്പോള്‍ എനിക്ക് അവരോട് കടുത്ത അസൂയ തോന്നും. അങ്ങനെ എന്നില്‍ കുശുമ്പു ജനിപ്പിച്ച ഒരാള്‍ ഈയിടെ മലയാളത്തെ വിട്ടുപോയി. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടുകേട്ടുവോ എന്ന് ചോദിച്ചുകൊണ്ടേയിരുന്ന ഒരാള്‍.എന്റെ തലമുറയുടെ വികാരങ്ങളോടും വിഹ്വലതകളോടും കാവ്യഭംഗിയാര്‍ന്ന വരികളിലൂടെ അയാള്‍ സംസാരിച്ചിട്ടുണ്ട്. പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴി വാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ എന്ന് ഉത്തരം നോക്കി നശിച്ചു കിടന്ന ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്കും തോന്നിയിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിന്റെ ഗാനശാഖ ശുഷ്കമാവുമായിരുന്നു. അനര്‍ഗളമായി പ്രവഹിച്ചിരുന്ന ഗംഗയായിരുന്നു അദ്ദേഹത്തിന്റെ കാവ്യഭാവന. </div><div>കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍ </div><div>അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു</div><div>അന്നത്തെയന്തിയില്‍ അത്താഴപ്പാത്രത്തില്‍ </div><div>അമ്മ തന് കണ്ണീരോ തിളച്ചിരുന്നു എന്നു കേട്ടപ്പോള്‍ മഹത്തായ ഏതു കവിതക്കും ഒപ്പം നില്ക്കും ഈ ഗാനം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആഭിജാത്യത്തിന്റെ പൂണൂലും പാളത്താറും കൊണ്ടുനടക്കുന്ന വരേണ്യനിരൂപകര്ക്കു ആ വരികളിലെ വിങ്ങല്‍ മനസ്സിലാവില്ല. ഗിരീഷ് പുത്തഞ്ചേരി അനുഭവിച്ച ബാല്യം ഞാനറിഞ്ഞത് ആ വരികളിലാണ്. കോഴിക്കോടു നിന്ന് എന്റെ വീട്ടിലേക്കുപോവുന്ന വഴിയിലാണ് ഉള്ള്യേരി. ഉള്ള്യേരി പഞ്ചായത്ത് ഓഫീസില്‍ ആകെയുണ്ടായിരുന്ന മര്‍ഫി റേഡിയോവില്‍നിന്നാണ് ആദ്യമായി യേശുദാസിന്റെ ശബ്ദം കേള്‍ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കണികാണാന്‍ ഒരു റേഡിയോപോലുമില്ലാതിരുന്ന കുഗ്രാമത്തില്‍ നിന്നും വന്ന് തിരക്കിട്ട് കുറേ ജോലികള്‍ തീര്‍ത്തുവെച്ച് അയാള്‍ പോയി. </div><div>മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍, അകലെ...അകലെ ആരോ പാടുന്നു ഒരു നോവുപാട്ടിന്റെ നേര്‍ത്തരാഗങ്ങള്‍, നീ ജനുവരിയില്‍ വിരിയുമോ? ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ, കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍, കൈക്കുടന്ന നിറയെ തിരുമധുരം തരും, മുള്ളുള്ള മുരിക്കിന്മേല് മൂവന്തി പടര്‍ത്തുന്ന, കണ്ണുനട്ടു കാത്തിരുന്നിട്ടും, ആരോ വിരല്‍ മീട്ടി തുടങ്ങിയ ആര്‍ദ്രമധുരമായ നിരവധി ഗാനങ്ങള്‍ തന്നിട്ടാണ് അദ്ദേഹം മടങ്ങിയത്. നമുക്കറിയാം ഗിരീഷ് എഴുതിയ 1500 ഗാനങ്ങളില്‍ പകുതിയും പതിരായിപ്പോയി. നിലവാരം കുറഞ്ഞ സിനിമക്ക് നിലവാരം കുറഞ്ഞ ഗാനങ്ങള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതിന് കുറ്റം പറയേണ്ടത് ഗിരീഷിനെയല്ല. ഗിരീഷിലെ കവിയെ ആവശ്യമില്ലാതിരുന്ന കെട്ട കാലത്തെയും പൊട്ടപ്പടങ്ങളെയുമാണ്. സിനിമാഗാനങ്ങള്‍ ഒരര്‍ഥത്തില്‍ അപ്ലൈഡ് പോയട്രി ആണ്. ഒരവസരത്തിനുവേണ്ടി കൃത്യമായ ഈണത്തിനനുസരിച്ച് എഴുതേണ്ടത്. അതിലേക്ക് കവിതയെ വഴിനടത്തിക്കുക അത്ര എളുപ്പമല്ല. എന്നിട്ടും പലപ്പോഴും അത് ഗിരീഷിന് നിഷ്പ്രയാസം കഴിഞ്ഞു. ഭാഷ അയാള്‍ക്ക് ഒരു ചെറിയ പ്രതിരോധം പോലുമില്ലാതെ വഴങ്ങിക്കൊടുത്തു. പത്തുവയസ്സുള്ളപ്പോള്‍ ഇറയിലെ ചൂരല്‍ കാട്ടി ഭീഷണിപ്പെടുത്തി അച്ഛന് പഠിപ്പിച്ച 'കുമാരസംഭവ'വും 'മാളവികാഗ്നിമിത്ര'വും 'വിക്രമോര്‍വശീയ'വും ഒക്കെ ആ മനസ്സില്‍ കിടന്നിരുന്നു. മുലപ്പാലിനൊപ്പം അമ്മയില്‍നിന്നു കിട്ടിയത് 'കല്യാണി'യും 'സിന്ധുഭൈരവി'യും 'സിംഹേന്ദ്രമധ്യമ'വും, 'യദുകുലകാംബോജി'യും, 'ഹംസനാദ'വും. പദസമ്പത്തും സംഗീതബോധവും അങ്ങനെ വന്നതാണ്.</div><div>കേരളീയ ജീവിതത്തില്‍ നിന്ന് കാവ്യബിംബങ്ങള്‍ കുടിയൊഴിഞ്ഞുപോയ കാലത്താണ് ഗിരീഷ് ഗാനരചനാരംഗത്ത് പ്രവേശിക്കുന്നത്. മലയാളിപ്പെണ്ണിന് കുടമുല്ലപ്പൂ ചൂടി നടക്കണമെങ്കില്‍ കോയമ്പത്തൂരില്‍നിന്നോ മേട്ടുപ്പാളയത്തില്നിന്നോ പാളയം മാര്‍ക്കറ്റില്‍ കൊണ്ടിറക്കുന്ന പൂക്കള്‍ വേണ്ടിവരുന്ന കാലം. നാരായണക്കിളി കൂടുപോലുള്ള നാലുകാലോലപ്പുരക്കു പകരം പത്തുനില ഫ്ളാറ്റ്സമുച്ചയങ്ങള്‍ ഉയര്‍ന്ന കാലം. നീരാടുവാന്‍ നിളയില്‍ ഓളങ്ങള്‍ക്കു പകരം മണല്‍ലോറികള്‍ മാത്രമുള്ള കാലം. ഈ അനുഭവ പ്രതിസന്ധി തന്നെ ആഴത്തില്‍ ബാധിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും കാവ്യഭംഗിയാര്‍ന്ന കല്പനകളിലൂടെ അദ്ദേഹം നമ്മുടെ കാലത്തിന്റെ പ്രണയവും വിരഹവും ശോകഭാവങ്ങളും പകര്‍ത്തിവെച്ചു. തെളിയാതെ പൊലിയുന്ന തിരിനാളമേ, നിള പോലെ വരളുന്ന മമമോഹമേ എന്ന് അയാള്‍ വേദനയോടെ നമ്മുടെ കാലത്തെ നിളയെ എഴുതി.</div><div>1997ലെ ഏറ്റവും നല്ല ചലച്ചിത്രഗാന രചനക്കുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ച 'പുനരധിവാസത്തിലെ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നുകുനു ചിറകുമായ് വരിക ശലഭമേ..എന്ന ഗാനം രചന കൊണ്ടും ലൂയിസ് ബാങ്ക്സിന്റെ സംഗീതംകൊണ്ടും മനസ്സിന്റെ വിലോലമായ തലങ്ങളില്‍ ചെന്നുതൊടുന്നു. ശ്യാമപ്രസാദിന്റെ 'അകലെ' ടെന്നസി വില്യംസിന്റെ ഗ്ലാസ് മെനാജറിയുടെ അനുകല്പനമായിരുന്നു. അതിനു വേണ്ടത് തനി നാടന്‍ മലയാളത്തിന്റെ ഗ്രാമ്യഭാവങ്ങളല്ല എന്നറിയാമായിരുന്ന ഗിരീഷ് എഴുതിയ മനോഹരമായ ആ പ്രണയ ഗാനം ഇങ്ങനെ. </div><div>നീ... ജനുവരിയില്‍ വിരിയുമോ</div><div>ഹിമമഴയില്‍ നനയുമോ</div><div>മെഴുകുപോല്‍ ഉരുകുമോ</div><div>ശിശിരമായ് പടരുമോ...?</div><div>മായാമയൂരത്തില്‍ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് സിബി മലയിലും രഞ്ജിത്തും ചേര്‍ന്നു പറഞ്ഞത്. അതില്‍ രഘുകുമാര്‍ ഈണം നല്കിയ </div><div>കൈക്കുടന്ന നിറയെ തിരുമധുരം തരും</div><div>കുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായ്</div><div>ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം എന്ന ഗാനത്തിന്റെ വരികളില്‍ പ്രണയത്തിന്റെ മനോഹരമായ ഒരു വര്ണനയുണ്ട്.</div><div>ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ</div><div>രാത്തിങ്കളായ് നീയുദിക്കേ</div><div>കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ</div><div>അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം?</div><div>എന്തിലും ലേശം ശൃംഗാരം കണ്ടിരുന്ന വയലാറിന് വെണ്‍ചന്ദ്രലേഖ വിപ്രലംഭശൃംഗാര നൃത്തമാടാന്‍ വരുന്ന അപ്സരസ്ത്രീയായിരുന്നു. നാടന്പ്രണയഭാവങ്ങള് മാത്രം നോക്കിക്കണ്ട ഭാസ്കരന്മാഷിന് അത്, പതിവായി പൌര്‍ണമി തോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെക്കുന്ന കനകനിലാപ്പെണ്കൊടിയായിരുന്നു. ഗിരീഷിന് അത് മനസ്സിനെ തപിപ്പിച്ച വേദനകളുടെ വേനല്‍ കടന്നുവന്ന് രാത്തിങ്കളായി മുന്നിലുദിച്ച പ്രണയിനി കനിവാര്‍ന്ന വിരല്‍ കൊണ്ടുതൊട്ടപ്പോള് മനസ്സില്‍ കുളിര്‍നിറച്ച ഹരിചന്ദനമായിരുന്നു.</div><div>തൊണ്ണൂറുകളിലെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങള്‍ പലതും ഗിരീഷിന്റേതാണ്.</div><div>മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ </div><div>ചിറകുകള് മെല്ലെപ്പിടഞ്ഞതാവാം</div><div>താനേ തുറക്കുന്ന ജാലകച്ചില്ലില്‍ </div><div>നിന്തെളിനിഴല്ച്ചിത്രം തെളിഞ്ഞതാവാം എന്ന 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാല'ത്തിലെ ഗാനം ഓര്‍ക്കുക.</div><div>നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിന് </div><div>മഴവില്ലു മെനഞ്ഞു തരാം </div><div>മിഴിക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിന്‍ </div><div>ഒരു തുള്ളി കവര്‍ന്നു തരാം (ഗ്രാമഫോണ്‍)</div><div>താരാംബരം പൂക്കും തളിര്‍മിഴിയില്‍</div><div>നിന്റെ താരണിവേണി തന് ചുരുളിഴയില്</div><div>മേടനിലാവിന്റെ പൂമ്പീലിയണിയിക്കും</div><div>മാരചന്ദ്രോദയം കണികണ്ടു ഞാന്‍(കിന്നരിപ്പുഴയോരം)</div><div>പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ</div><div>പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ് </div><div>നോവുകള്‍ മാറാല മൂടും മനസ്സിന്റെ</div><div>മച്ചിലെ ശ്രീദേവിയായീ(ഈ പുഴയും കടന്ന്)</div><div>ഒരു മുളം തണ്ടായ് നിന് ചുണ്ടത്തെ നോവുന്ന പാട്ടിന്റെ</div><div>ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം(കന്മദം)</div><div>കാവിനകത്തൊരു കാര്ത്തികസന്ധ്യയി</div><div>ലന്നൊരു കൈത്തിരിവെച്ചു മടങ്ങിവരുംവഴി</div><div>പിന്നിമെടഞ്ഞിടുമാ മുടി, ഒന്നു തലോടി</div><div>യൊരുമ്മ കൊടുത്തു കടന്നുകളഞ്ഞൊരു</div><div>കള്ളനെ നുള്ളിയതിന്നലെയെന്നതുപോലെ</div><div>മനസ്സില്‍ തെളിയുന്നു</div><div>കൈവള ചാര്‍ത്തിയ കന്നിനിലാവിന് </div><div>കോടികൊടുത്തൊരു രാത്രിയിലന്നൊരി</div><div>ലഞ്ഞിമരത്തണലത്തു കിടന്നൊരു പാട് </div><div>കടംകഥ ചൊല്ലിയ നമ്മുടെ കൊച്ചുപിണക്കവു</div><div>മെത്രയിണക്കവുമിന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു(മേഘം)</div><div>പാട്ടുകേട്ടിട്ടല്ല സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായത്. വയലാറിന്റെയും ഭാസ്കരന് മാഷിന്റെയും പാട്ടുകള്‍ ഓര്‍ത്തുപാടി അവയിലെ കാവ്യകല്പനകളെ അസാമാന്യമായ ഭാഷാബോധമുള്ള അധ്യാപകനെപ്പോലെ ഇഴപിരിച്ചു പറയുന്ന 'പാട്ടിന്റെ പൂവരങ്ങ്'എന്ന കൈരളി ടി.വിയിലെ പരിപാടി മുടങ്ങാതെ കണ്ടപ്പോഴാണ്.പൂര്‍വസൂരികളുടെ കാല്പാടുകള് ആദരവോടെ അദ്ദേഹം പിന്തുടര്ന്നു. രാത്രിലില്ലികള്‍ പൂത്ത പോലൊരു മാത്രയീ മിഴി മിന്നിയോ എന്ന വരിയിലെവിടെയോ ഇറങ്ങിനിന്ന് ഭാസ്കരന് മാഷ് ഗിരീഷിന്റെ നെറുകയില്‍ തൊടുന്നത് ഞാന്‍ കണ്ടു. മുണ്ടകപ്പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ്, വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കണ കണ്ണാടിപ്പുഴച്ചേലാണ് എന്ന 'മനസ്സിനക്കരെ'യിലെ വരികള്‍ കേട്ടപ്പോള്‍ നാട്ടുമൊഴികളുടെ വഴക്കം മാഷ് ഗിരീഷിനെ പാടിപ്പഠിപ്പിക്കുന്നത് കടുത്ത അസൂയയോടെ ഞാന്‍ നോക്കിനിന്നു. കനകമണിക്കാപ്പണിയും കന്നിനിലാവേ നിന്റെ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട്, ആറ്റിറനമ്പിലൂടെ മന്ദം നടന്നടുക്കും ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ എന്നൊക്കെ ഗിരീഷ് എഴുതുമ്പോള്‍ പാട്ടില്‍ തനിമലയാളത്തിന്റെ തെളിച്ചം. അക്ഷരങ്ങളുടെ മഹാഗുരുക്കന്മാരെ പ്രണമിച്ച് ഭാഷയുടെ ആരൂഢം പിഴക്കാതെ ഉറപ്പിച്ച ഇളമുറക്കാരന്റെ ആത്മവിശ്വാസം.</div><div>വയലാറിനെ ഓര്‍മിപ്പിക്കുന്ന വിധം ശൃംഗാരഭാവമുള്ള പ്രണയവര്‍ണനകള്‍ പുത്തഞ്ചേരിയുടെ രചനകളിലും കാണാം. അവിടെ മാംസനിബദ്ധം തന്നെയാണ് രാഗം പലപ്പോഴും. കാമുകന് പ്രണയിനിയുടെ ചുണ്ടിലെ പനനൊങ്കില്നിന്ന് പാല് കറന്നെടുക്കുന്നു, മുടിച്ചുരുളില്‍ മൂടിപ്പുതച്ചിരിക്കുന്നു, മാറിലെ മറുകിലും മാറിലെ മായാചന്ദനപ്പൊട്ടിലും വിവശനായി തൊടുന്നു. മഴത്തഴപ്പായ നീര്‍ത്തി വിളിക്കാത്തതില്‍ അവള് പരിഭവിക്കുന്നു.</div><div>പൊട്ടുതൊട്ട നിന് പട്ടുനെറ്റിയിലുമ്മ വെച്ചോളാം</div><div>പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാല് കറന്നോളാം,<br />നിന്റെയുള്ളില്‍ തുള്ളിത്തൂവും കുഞ്ഞുവെള്ളിക്കിണ്ണത്തില് നീ</div><div>കാച്ചിവെക്കും ചെല്ലപ്പൈമ്പാല്‍ ഞാന്‍ കുടിച്ചോട്ടെ,<br />മുല്ലമുടിച്ചുരുളില്‍ മുകിലായി</div><div>ഒന്നുമൂടിപ്പുതച്ചിരുന്നാല് മതിയായി<br />ഈറന്‍ മാറും എന്‍ മാറില്‍ മിന്നും</div><div>ഈ മാറാ മറുകില്‍ തൊട്ടീലാ</div><div>ചുരുള്‍ മുടിച്ചൂടിനുള്ളില് നീയൊളിച്ചീലാ</div><div>മഴത്തഴപ്പായ നീര്‍ത്തി നീ വിളിച്ചീലാ,<br />നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ<br />മുറുകി നില്ക്കുന്ന നിന്റെ യൌവനം</div><div>രുദ്രവീണയായ് പാടുന്നോ</div><div>നീ ദേവശില്പമായ് ഉണരുന്നോ?<br />അസാധാരണമായ കാവ്യഭംഗിയോടെയാണ് അദ്ദേഹം ശോകഗാനങ്ങള്‍ എഴുതിയത്. </div><div>മൂവന്തിത്താഴ്വരയില്‍ വെന്തുരുകും </div><div>വിണ്‍സൂര്യന്‍ മുന്നാഴിച്ചെങ്കനലായ് </div><div>നിന്നുലയില്‍ വീഴുമ്പോള്‍... (കന്മദം)<br />മുള്ളുള്ള മുരിക്കിന്മേല് </div><div>മൂവന്തി പടര്‍ത്തുന്ന മുത്തുപോലെ </div><div>തുടുത്തൊരു പനിനീരേ.. </div><div>മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍ </div><div>മൈലാഞ്ചിച്ചോര കൊണ്ട് വരഞ്ഞതാരേ? (വിലാപങ്ങള്‍ക്കപ്പുറം)<br />മനസ്സിന് മണിച്ചിമിഴില്‍ വെറുതെ പെയ്തു നിറയും </div><div>രാത്രിമഴയായോര്മകള് (അരയന്നങ്ങളുടെ വീട്)<br />അമ്മമഴക്കാറിനു കണ് നിറഞ്ഞു, </div><div>ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞൂ. (മാടമ്പി) </div><div>വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി</div><div>വര്‍ണരാജി നീട്ടും വസന്തം വര്‍ഷശോകമായി</div><div>നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ച്ചില്ലുടഞ്ഞ പടമായി</div><div>ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരുപാവം </div><div>തൂവല്‍ക്കിളിയായ് നീ...(പ്രണയവര്‍ണങ്ങള്‍)<br />തുടുവിരലിന്‍ തുമ്പാല്‍ നിന് തിരുനെറ്റിയിലെന്നെ നീ</div><div>സിന്ദൂരരേണുവായണിഞ്ഞിരുന്നു</div><div>തുടിയായ് ഞാനുണരുമ്പോള്‍, ഇടനെഞ്ചില്‍ നീയെന്നും</div><div>ഒരു രുദ്രതാളമായ് ചേര്‍ന്നിരുന്നു.(രാവണപ്രഭു)</div><div>കോഴിക്കോട്ടെ വേദികളില്‍ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂ. എന്റെ വിവാഹദിവസം ആശിര്‍വാദ് ലോണ്സിലെ വേദിയിലേക്കു കടന്നുവന്ന് ആശംസകള്‍ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് എനിക്കു നേരെ കൈനീട്ടി കല്യാണപ്പെണ്ണിനെ ചൂണ്ടി ''നമ്മുടെ കുട്ടിയാ ട്ടോ'' എന്നു പറഞ്ഞു. കല്യാണത്തിന്റെ തലേദിവസം ഭാര്യയുടെ വീട്ടില്‍ വന്നപ്പോള്‍ ''ഗിരീഷ് അങ്കിള്‍ നാളെ വരില്ലേ'' എന്നു ചോദിച്ച അവളോട് ''നാളെ വരാന്‍ പറ്റില്ല. അതോണ്ടല്ലേ ഇന്നു വന്നത്''എന്നു പറഞ്ഞുവെങ്കിലും പിറ്റേന്നും വന്നു.</div><div>പിന്നീട് പലപ്പോഴും കേട്ടിട്ടുണ്ട്. തീരെ സുഖമില്ല. പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നത് അദ്ദേഹം അറിഞ്ഞിരുന്നുവോ?നെഞ്ചിലെ പിരിശംഖിലെ തീര്‍ഥമെല്ലാം വാര്‍ന്നുപോയ ആ ശരീരം കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ രഘുവേട്ടന് വിളിച്ചു. ''നീ വരുന്നോ?'' ഞാന്‍ പറഞ്ഞു, ''ഇല്ല.'' പകരം അദ്ദേഹം എഴുതിയ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ത്തു.</div><div>നിഴല്‍ വീഴുമെന്റെയിടനാഴിയില് </div><div>കനിവോടെ പൂത്ത മിഴിദീപമേ </div><div>ഒരു കുഞ്ഞുകാറ്റിലണയാതെയീ </div><div>തിരിനാളമെന്നും കാത്തിടാം.</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com11tag:blogger.com,1999:blog-565038923600430929.post-84208654600538778402010-01-08T21:55:00.000-08:002010-01-08T21:57:43.629-08:00ക്ഷുദ്രഭാവനകളേ വിട<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6pb1jiwtobgmHQL1DN_nOBS-oYVcMz9CW56DET4jLtKCpkSmgpAjSj5eXP4RpwGDyT6ivAiyvwN7srzpzx65HGU1jhiYANgBGePbSj5FOvfxwFuGiUahgRTxqTChZ_DS6qqNE79JUIpO2/s1600-h/paleri.jpg"><img id="BLOGGER_PHOTO_ID_5424614800177217586" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 213px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6pb1jiwtobgmHQL1DN_nOBS-oYVcMz9CW56DET4jLtKCpkSmgpAjSj5eXP4RpwGDyT6ivAiyvwN7srzpzx65HGU1jhiYANgBGePbSj5FOvfxwFuGiUahgRTxqTChZ_DS6qqNE79JUIpO2/s320/paleri.jpg" border="0" /></a> മേരി ഷെല്ലി പതിനെട്ടാം വയസ്സില്‍ ഒരു നോവലെഴുതി. 1818ല്‍ പ്രസിദ്ധീകരിച്ച ആ ക്ലാസിക്കിന്റെ പേര് 'ഫ്രാങ്കന്‍സ്റ്റൈന്‍'. മനുഷ്യനേക്കാള്‍ പ്രബലനായ മനുഷ്യനെ സൃഷ്ടിക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന ശാസ്ത്രജ്ഞന്റെ കഥയായിരുന്നു അത്. ശവങ്ങളുടെ അവയവഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അയാള്‍ അതിമാനുഷനായ ഒരു സത്വത്തെ സൃഷ്ടിക്കുന്നു. പക്ഷേ ആ ഭീകരരൂപത്തിന്റെ പിറവിയില്‍ സ്രഷ്ടാവിന് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുന്നു.<br />മലയാള സിനിമയിലെ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ ആണ് രഞ്ജിത്ത്. മനുഷ്യനേക്കാള്‍ പ്രബലനായ മനുഷ്യനെ അദ്ദേഹവും സൃഷ്ടിച്ചു. അതിന്റെ പേരില്‍ ഇപ്പോള്‍ അദ്ദേഹം പശ്ചാത്തപിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സമീപകാല സിനിമകള്‍ സൂചിപ്പിക്കുന്നത്. 'ദേവാസുര'ത്തില്‍ തുടങ്ങിയെങ്കിലും 'നരസിംഹ'ത്തിലാണ് ആ സത്വത്തിന്റെ വിശ്വരൂപം നാം കണ്ടത്.<br />മീശ നന്നായി പിരിക്കാനറിയണം, തുടയിലെ രോമങ്ങള്‍ കാണുന്ന വിധം മുണ്ടു മടക്കിക്കുത്താനറിയണം, അത്യാവശ്യം നന്നായി ആഘോഷിച്ചുകൊണ്ടുതന്നെ ഒന്നു മിനുങ്ങാനറിയണം, (കാമുകിക്കൊപ്പം കുളപ്പടവിലിരിക്കുമ്പോള്‍ സംഗതി ഡയല്യൂട്ട് ചെയ്യാന്‍ മിനറല്‍ വാട്ടര്‍ ഇല്ലെങ്കില്‍ നേരെ കലാപരമായ ഒരു കൈയടക്കത്തോടെ പാതി നിറച്ച ഗ്ലാസ് ചെരിച്ച് കുളത്തിലെ വെള്ളം കോരിയെടുക്കാന്‍ അറിയുന്നത് നന്ന്. കുളത്തിലെ വെള്ളത്തിന്റെ നടുവില്‍ പീഠമിട്ടിരുന്ന് മണ്കുടത്തില് നാടനും വിദേശനും നിറച്ച് ഒരു ധ്യാനത്തിന്റെ പൂര്‍ണതയോടെ പാതി കണ്ണുകള്‍ കൂമ്പിയടച്ച് സേവിക്കാന്‍ അറിഞ്ഞാല്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ്) പിന്നെ അവശ്യം വേണ്ടത് അല്പം ക്ലാസിക്കല്‍. അത് ശുദ്ധപാലക്കാടന്‍ അയ്യരെപ്പോലെ വാപൊളിച്ചു പാടുന്ന കര്‍ണാട്ടിക് പോരാ. നല്ല തോതില്‍ ഹിന്ദുസ്ഥാനിയും അറിഞ്ഞിരിക്കണം. ഇടക്കിടെ സ്ഥാനത്തും അസ്ഥാനത്തും ശെമ്മാങ്കുടിയോ താന്‍സനോ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കണം. നെഞ്ചിന്‍കൂടു കലക്കുന്ന വിധം തൊഴിക്കാനറിയണം. വില്ലന്റെ നെഞ്ചത്ത് ചവിട്ടുന്നതില്‍ പ്രത്യേക പ്രാവീണ്യം സിദ്ധിച്ചിരിക്കണം. അവന്റെ അപ്പനപ്പൂപ്പന്മാരെ തെറി പറയണം. ഇത്രയുമായിരുന്നു ഇത്രയും കാലം രഞ്ജിത്തിന്റെ മാതൃകാ നായകന്റെ അടിസ്ഥാന യോഗ്യതകള്‍. പേരുകളില്‍ മാത്രമേ മാറ്റമുള്ളൂ. കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ രൂപം. ഒരേ ഭാവം. സ്തോഭചലനങ്ങള്‍ക്കനുസരിച്ചു വലിഞ്ഞു മുറുകുന്ന മുഖപേശികള്‍ക്കു പോലുമുണ്ടായിരുന്നു ഒരേ താളം, തരംഗദൈര്‍ഘ്യം. ഈ പുതിയ അവതാരത്തിന്റെ വിശ്വരൂപം കണ്ട് മലയാളി പ്രേക്ഷകന് വിസ്മയിച്ചുപോയി എന്നത് ശരിയാണ്. പക്ഷേ പിന്നീട് അവതാരം സ്രഷ്ടാവിന്റെ കൈവിട്ട് വിശാലമായ ഒരു ഭൂമികയിലേക്കു പടര്‍ന്നു. ശരിക്കും ഒരു ഫ്രാങ്കന്‍സ്റ്റൈന്‍ മോണ്‍സ്റ്റര്‍. കാണുന്ന പടങ്ങളിലെല്ലാം ലാലേട്ടന് അവതാരവേഷമാടി. ഷെഡില്‍ കയറും എന്ന ഘട്ടം വന്നപ്പോള്‍ ലാലേട്ടന് അതങ്ങു നിര്‍ത്തി. 'പ്രജാപതി' പോലെയുള്ള ചിത്രങ്ങളില്‍ ഇതേ കുപ്പായമിടീച്ച് മമ്മൂട്ടിയെ ഷെഡില്‍ കയറ്റാനും ഒരു ശ്രമം നടന്നു.<br />ഇനിയിപ്പോള്‍ രഞ്ജിത്തിന് ചുവടുമാറ്റത്തിന്റെ കാലം. അദ്ദേഹം തന്റെ ക്ഷുദ്രഭാവനകളോട് വിട പറയുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. അതിന്റെ തുടക്കം 'തിരക്കഥ'യിലായിരുന്നു. സിനിമ എന്ന മാധ്യമത്തെ അല്പസ്വല്പം ഗൌരവത്തോടെ കാണുന്ന സംരംഭം. മുണ്ടുപൊക്കുകയും മീശ പിരിക്കുകയും ചെയ്യുന്നവരല്ലാത്ത ചിലരും സമൂഹത്തിലുണ്ടെന്ന് രഞ്ജിത്തിനറിയാമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം പ്രേക്ഷകനു മനസ്സിലായി. ഗുരുവായൂര്‍ അമ്പലത്തിന്റെ കോര്‍പറേറ്റ് അഡ്വര്‍ട്ടൈസിംഗ് ആയ 'നന്ദനം' പോലുള്ള സാത്വിക സിനിമകളില്‍നിന്നും കുറച്ചുകൂടി മുന്നോട്ടുവന്നു രഞ്ജിത്ത്. പിന്നെ 'കേരള കഫേ' എന്ന സംരംഭം. പത്തു ചിത്രങ്ങളില്‍ മൂന്നെണ്ണമെങ്കിലും നന്നായിരുന്നു. ഇങ്ങനെയൊരു പരീക്ഷണസംരംഭത്തിന് ചങ്കൂറ്റം കാണിച്ച രഞ്ജിത്തിനെ അഭിനന്ദിക്കുക തന്നെ വേണം. കേരള കഫേയുടെ ആദ്യപ്രദര്‍ശനങ്ങില്‍ കൂവി വിളിച്ചത് രഞ്ജിത്ത് തന്നെ കുടം തുറന്നുവിട്ട, മംഗലശേãരി നീലകണ്ഠനെ പ്രതീക്ഷിച്ചു വന്ന പ്രേക്ഷകരായിരുന്നുവെന്ന ലതീഷ് മോഹന്റെ നിരീക്ഷണം അദ്ദേഹം വായിച്ചിട്ടുണ്ടാവും. അപ്പോള്‍ നല്ല സിനിമയിലേക്ക് നടന്നുവരുന്ന രഞ്ജിത്ത് ഇനി നേരിടേണ്ടത് താന്‍ തന്നെ സൃഷ്ടിച്ച മംഗലശേãരി നീലകണ്ഠനെയാണ്. വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ താന്‍ സൃഷ്ടിച്ച സത്വത്തെ നേരിട്ടതുപോലെ.<br />'തിരക്കഥ' പോലെ 'കേരള കഫേ' പോലെ, രഞ്ജിത്തിന്റെ ഏറ്റവും പുതിയ സംരംഭമായ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യും പുതിയ പശ്ചാത്താപങ്ങളുടെ ഉപോല്പന്നമാണ്. ഒരു കാലഘട്ടം ഇതില്‍ പുനര്‍ജനിക്കുന്നുണ്ട്. എന്റെ വീട്ടില്‍നിന്നും പത്തുപന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് പാലേരി. അവിടത്തെ നാട്ടുവഴികള്‍, ഭാഷ, വേഷം എല്ലാം ചിത്രത്തിലുണ്ട്. സിദ്ദിഖിനെപ്പോലുള്ള തെക്കന്മാര്ക്ക് ഞങ്ങളുടെ നാട്ടിന്റെ വാമൊഴിവഴക്കങ്ങള്‍ വേണ്ടത്ര വഴങ്ങുന്നില്ലെങ്കിലും. ടി.പി. രാജീവന്റെ നോവലില്‍നിന്നു വേറിട്ട ചില കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് തിരക്കഥയൊരുക്കിയതും രഞ്ജിത്തിന്റെ മിടുക്ക്. മമ്മൂട്ടിയില്‍ ഇനിയും നാം കണ്ടിട്ടില്ലാത്ത വിസ്മയങ്ങള്‍ ബാക്കിക്കിടക്കുന്നു എന്ന് ചില ഭാവപ്രകടനങ്ങളിലൂടെ അദ്ദേഹം വെളിവാക്കിത്തരുന്നു.<br />ഇനി നല്ല സിനിമകള്‍ രഞ്ജിത്തില്‍നിന്ന് പ്രതീക്ഷിക്കാം എന്ന ഭീഷണി ഒളിഞ്ഞിരിപ്പുണ്ട് അദ്ദേഹത്തിന്റെ സമീപകാല സിനിമകളില്‍. മംഗലശേãരി നീലകണ്ഠന്റെ ബാധ ഒഴിപ്പിക്കാന്‍ ഇതുപോലെ കുറേ വിശുദ്ധതീര്‍ഥങ്ങളില്‍ അദ്ദേഹം നീന്തിക്കയറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com12tag:blogger.com,1999:blog-565038923600430929.post-3295774686882817672010-01-01T23:16:00.000-08:002010-01-01T23:34:23.571-08:00സിനിമയുടെ പുതിയ ദൈവങ്ങള്‍ക്ക് ചില സ്തുതിഗീതങ്ങള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEYLk16piMTKgkhwlvWD_q3-BxW_332NtBuQmlh4Nt6mPv1lnk6B8NipUHESGIvbk328dMWWcQ3n_UJEHN7RDuq9rMj933hTzUzJ-0oeuXkj8Hk8tUwGGusk8LZeRQAiIScBaWA0E1lKkp/s1600-h/dishya.jpg"><img id="BLOGGER_PHOTO_ID_5422038208956646482" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 214px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEYLk16piMTKgkhwlvWD_q3-BxW_332NtBuQmlh4Nt6mPv1lnk6B8NipUHESGIvbk328dMWWcQ3n_UJEHN7RDuq9rMj933hTzUzJ-0oeuXkj8Hk8tUwGGusk8LZeRQAiIScBaWA0E1lKkp/s320/dishya.jpg" border="0" /></a><br /><div>സമകാലിക ലോകസിനിമയെക്കുറിച്ച് കുറ്റകരമായ മൌനം പാലിക്കുന്ന അവസ്ഥയെ മറികടക്കാനുള്ള ഒരു ശ്രമമാണ് എന്റെ ഏറ്റവും പുതിയ പുസ്തകം. അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഡി.വി.ഡി വിപ്ലവവും ഇന്റര്‍നെറ്റിലെ സിനിമാക്കാഴ്ചകളും സാധ്യമാക്കിയ അനുഭവാന്തരീക്ഷത്തിന്റെ ഉപലബ്ധികളാണ് ഇതിലെ ലേഖനങ്ങള്‍. കുറസോവക്കും ഫെല്ലിനിക്കും ഗൊദാര്‍ദിനും ബര്‍ഗ്മാനുമൊക്കെ ശേഷം വന്ന പുതിയ ദൈവങ്ങള്‍ക്കുള്ള പ്രണാമമാണ് ഈ പുസ്തകം.</div><div>മലയാളത്തില്‍ ലഭ്യമായ ചലച്ചിത്രഗ്രന്ഥങ്ങളെല്ലാം ക്ലാസിക്കുകള്‍ പിറന്ന സവിശേഷമായ ദശാസന്ധിയുടെ ചരിത്രരേഖകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ കലയെ അവ സമഗ്രമായി പരിചയപ്പെടുത്തി. ഫ്രഞ്ച് ന്യൂവേവ്, ഇറ്റാലിയന്‍ നിയോ റിയലിസം തുടങ്ങിയ തരംഗങ്ങള്‍ തിരശãീലയില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന ലാവണ്യശാസ്ത്രപരമായ പഠനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ഈ ഗ്രന്ഥങ്ങള്‍. കേരളത്തിന്റെ ചലച്ചിത്ര സാക്ഷരതയെ പരിപോഷിപ്പിക്കുന്നതിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് സാംസ്കാരികോര്‍ജം പകരുന്നതിലും അവ നിര്‍ണായകമായ പങ്കുവഹിച്ചു. അങ്ങനെ ഗൊദാര്‍ദും കുറസോവയും ഫെല്ലിനിയും ബര്‍ഗ്മാനും ഡിസിക്കയും നമ്മുടെ വീട്ടുമുറ്റത്തുകൂടെ വഴിനടന്നു. എന്നാല്‍, ആഗോളീകരണവും അധിനിവേശങ്ങളില്‍ അധിഷ്ഠിതമായ നവലോകക്രമവും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ പുതിയ കാലത്തിന്റെ നേരുകളെ അഭ്രപാളിയില്‍ അടയാളപ്പെടുത്തുന്ന നവതലമുറ ചലച്ചിത്രകാരന്മാരെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പരിമിതമാണ്. മധ്യവര്‍ഗത്തിന്റെ ഡി.വി.ഡി ഷെല്ഫുകളില് ഞെരുങ്ങിക്കിടക്കുന്ന ഈ പ്രതിഭകളുടെ രാഷ്ട്രീയ സമീപനങ്ങളും ദൃശ്യപരിചരണരീതികളും നമ്മുടെ ചലച്ചിത്ര സാഹിത്യത്തില്‍ വേണ്ടവിധം അപഗ്രഥിക്കപ്പെട്ടിട്ടില്ല. വിദേശചിത്രങ്ങളുടെ പൂര്‍ണമായ ആസ്വാദനത്തിന് പുസ്തകം ഒരനിവാര്യതയല്ലാതാക്കുന്ന വിധം ഡി.വി.ഡി വിപ്ലവം നമ്മുടെ കാഴ്ചാശീലങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. സംവിധായകനുമായുള്ള അഭിമുഖം, കഥയുടെ സംക്ഷിപ്തവിവരണം തുടങ്ങിയ സ്പെഷല്‍ ഫീച്ചേഴ്സ്, ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാനുള്ള അയത്നലളിതമായ സാങ്കേതിക സൌകര്യങ്ങള്‍ എന്നിവ കാരണം, പഴയ ഫിലിം സൊസൈറ്റി കാലത്തെ പൊട്ടലും ചീറ്റലും നിറഞ്ഞ, സ്ക്രാച് വീണ പ്രിന്റുകളുടെ ഒറ്റക്കാഴ്ചയുടെ പരിമിതികള്‍ ഇന്നില്ല. എങ്കിലും സിനിമ എന്ന മാധ്യമത്തെയും അതിന്റെ രാഷ്ട്രീയത്തെയും സംബന്ധിച്ച ഗൌരവമായ വിചാരങ്ങള്‍ പങ്കുവെക്കുന്ന സംവാദാത്മകമായ ഒരു ചലച്ചിത്ര കൂട്ടായ്മക്ക് രൂപംകൊടുക്കുന്നതില്‍ ചലച്ചിത്രസാഹിത്യത്തിന് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. നമ്മുടെ ചലച്ചിത്രമേളകളില്‍ യുവത്വത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുകയും പ്ലസ്ടു ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ പാഠ്യപദ്ധതിയില്‍ സിനിമയെ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അക്കാദമിക് താല്‍പര്യമുയരുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആ വഴിക്കുള്ള ശ്രമമാണ് ഈ പുസ്തകം. ഭൂപടത്തില്‍ ചോര കൊണ്ട് നനഞ്ഞ് നിറം കൊടുക്കാന്‍ മറന്നുപോയ ദേശങ്ങളിലെ ജീവിതങ്ങള്‍ക്കുള്ള സ്മാരകങ്ങളാണ് അവിടങ്ങളില്‍നിന്നുള്ള ദൃശ്യശില്പങ്ങള്. അവയിലൂടെ കടന്നുപോവാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.</div><div>ദൃശ്യദേശങ്ങളുടെ ഭൂപടം(ചലച്ചിത്രപഠനം)</div><div>പേജ് :182</div><div>വില: 100.00</div><div>പ്രസാധനം: ഡി.സി. ബുക്സ്</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com2tag:blogger.com,1999:blog-565038923600430929.post-72702122483037555532009-12-21T00:07:00.000-08:002009-12-21T00:17:12.229-08:00ഇത്രയുമാണ് മേളയുടെ നീക്കിയിരിപ്പുകള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSkQArP8PQuUfZSK6GN_e93jWsZfZVqwMpsr0YEO99uLF-paveZICy11h0cVfdTFA89xFYeNj-rFfwIHROBe_ajJ689XSiR3CS8eZbezPskAjReT8kH4b18tB8o1PYkHnkynxMsLpYRThf/s1600-h/true.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 213px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSkQArP8PQuUfZSK6GN_e93jWsZfZVqwMpsr0YEO99uLF-paveZICy11h0cVfdTFA89xFYeNj-rFfwIHROBe_ajJ689XSiR3CS8eZbezPskAjReT8kH4b18tB8o1PYkHnkynxMsLpYRThf/s320/true.jpg" alt="" id="BLOGGER_PHOTO_ID_5417600501647695746" border="0" /></a><br />അങ്ങനെ എന്റെ 14ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയും കഴിഞ്ഞു. ഒന്നാംവര്‍ഷ ആംഗലേയ ബിരുദത്തിനു പഠിക്കുമ്പോഴാണ് കോഴിക്കോട് ആദ്യത്തെ ചലച്ചിത്രമേള നടന്നത്. അന്ന് ക്ലാസ് കട്ടു ചെയ്തു പോയി ആവുന്നത്ര സിനിമകള്‍ കണ്ടുതീര്‍ത്തു. ചില ദിവസങ്ങളില്‍ എന്നെ ക്ലാസില്‍ കാണാതിരുന്ന വകുപ്പുതലൈവി ശാന്ത തമ്പി ഒരു ഉച്ചനേരത്ത്, മേതിലും മാധവനും മിലന് കുന്ദേരയും നിരന്നിരുന്ന വരാന്തയിലെ പാരപ്പെറ്റിനരികെ വന്ന് ''വേര് ഹാവ് യു ബീന്‍?'' എന്ന് എന്റെ നേരെ കണ്ണുരുട്ടി. മേളയില്‍ ഡേവിഡ് ലീനിന്റെ ഒലിവര്‍ ട്വിസ്റ്റ് കാണുകയായിരുന്നു മിസ് എന്ന് ഞാന്‍ വിനയാന്വിതനായി. വാല്‍സല്യമല്ലാതെ മറ്റൊരു ഭാവം വരാന്‍ ഏറെ പാടുള്ള ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. അതൊരു ഗ്രീന്‍ സിഗ്നലായി ഗണിച്ച് പിന്നെയും സിനിമകള്‍ കണ്ടുകൂട്ടി. മധ്യവയസ്സ് എത്തുന്നതിനു മുമ്പ് ജീവിതം വിട്ടിറങ്ങിപ്പോവേണ്ടിവന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകന് സോമന് സര് (നിങ്ങള്‍ക്ക് അയാള്‍ പഴയ ഒരു സാംസ്കാരിക വിമര്‍ശകനായ എ.സോമന് ആവാം, അഴിമതി കാട്ടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടറെ ചെരിപ്പുമാലയണിയിച്ച് മാനാഞ്ചിറ വരെ നടത്തിച്ച് ജനകീയ വിചാരണ നടത്തിയ നക്സലൈറ്റാവാം, 'തമ്പുരാക്കള് തിരിച്ചുവരുന്നു' എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ ലേഖനമെഴുതി മലയാള സിനിമയിലെ സവര്‍ണമൂല്യങ്ങള്‍ക്കെതിരെ ആദ്യമായി ആഞ്ഞടിച്ച ചലച്ചിത്രനിരൂപകനാവാം) ആയിരുന്നു മേളയിലെയും ഗുരു. അന്നത്തെ ബാലാരിഷ്ടതകള്‍ ഏറെയുള്ള, നിറമില്ലാത്ത സ്ക്രീനിംഗ് ഷെഡ്യൂള്‍ നോക്കി താടിയില്‍ വിരലോടിച്ച് സോമന് സര് കാണേണ്ട ചിത്രങ്ങളെക്കുറിച്ച് വേണ്ട മുന്നറിയിപ്പുകള്‍ തന്നു. പാതിയിരുട്ടിലിരുന്ന് പണിപ്പെട്ട് സബ്ടൈറ്റിലുകള്‍ വായിച്ച് കഥ മനസ്സിലായതില്‍ ആനന്ദംകൊണ്ടും മഹാരഥന്മാരുടെ ക്ലാസിക് രചനകള്‍ ഏല്‍പ്പിച്ച വൈദ്യുതാഘാതത്തില്‍ വിറകൊണ്ടും അന്നത്തെ മേളയെ ഞാന്‍ അനുഭവിച്ചു. പിന്നെ ഡിസംബര്‍ മാസത്തെ മഞ്ഞിന്‍പുലര്‍ച്ചകളില്‍ തട്ടുദോശയുടെ മണമുള്ള തിരുവനന്തപുരം തെരുവുകളിലേക്ക് സിനിമ കാണാനിറങ്ങി. ഒരു ഗോവ ഫെസ്റ്റിവല്‍ അടക്കം 15 മേളകളില്‍ കൈരളിശ്രീകളുടെ പടവുകള്‍ ചവിട്ടി ഗുരുസ്വാമിയായി.<br />ഇത്തവണ തിരുവനന്തപുരത്തു നിന്ന് കണ്ടത് 31 സിനിമകള്‍. എല്ലാ ദിവസങ്ങളിലും നല്ല രണ്ടു ചിത്രങ്ങളെങ്കിലും കാണാന്‍ കഴിഞ്ഞു. വല്ലാതെ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ ഇവയാണ്. മേളയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സിനിമാപ്രാന്തന്മാര്ക്ക് ഈ ലിസ്റ്റു നോക്കി ധൈര്യമായി ബീമാപ്പള്ളിയിലോ പെന്റാ മേനകയിലോ പോയി വ്യാജ ഡി.വി.ഡി വാങ്ങാവുന്നതാണ്.<br />ലാര്‍സ് വോണ്‍ ട്രിയറിന്റെ ആന്റി ക്രൈസ്റ്റ്.<br />രതിയുടെ രസമൂര്‍ച്ഛയില്‍, ഉടലില്‍ ഇണയുടെ കയറ്റിറക്കങ്ങളില്‍ വന്യമായ ആലസ്യത്തിലമരുമ്പോള്‍ അവള് തന്റെ കുഞ്ഞിന്റെ വീഴ്ചയറിഞ്ഞില്ല. അവന് വീണത് മരണത്തിലേക്കായിരുന്നു. പാപബോധത്തിന്റെ വേദനയില്‍ അവള് പിടഞ്ഞു. അവളുടെ ഉന്മാദവും അവന്റെ മുറിവുകളും പുകയുന്ന ഒറ്റപ്പെട്ട ഒരു വീട്. ആണും പെണ്ണും അവരുടെ ഉടലുകളുടെ കൊടുക്കല്‍ വാങ്ങലുകളും അതിന്റെ പാപബോധങ്ങളും നിറഞ്ഞ പ്രകൃതിയാവാം അത്. ദുരൂഹമായ ഒരു ലോകത്തേക്ക് കാഴ്ചക്കാരനെ വലിച്ചിഴയ്ക്കുകയാണ് ട്രിയര്‍.<br />പെദ്രോ അല്‍മോദോവറിന്റെ 'ബ്രോക്കണ്‍ എംബ്രേസസ്.'<br />മനുഷ്യബന്ധങ്ങള്‍ക്കിടയിലെ മുറിഞ്ഞുപോയ ആലിംഗനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് അല്‍മോദോവര്‍. അദ്ദേഹത്തിന്റേതു മാത്രമായ കരസ്പര്‍ശം പതിഞ്ഞ ഫ്രെയിമുകള്‍. ബന്ധങ്ങളുടെ അതിവിചിത്രമായ വഴികള്‍. അവയുടെ അതിലും വിചിത്രമായ അവതരണം.<br />കിം കി ഡുക്കിന്റെ 'ഡ്രീം.'<br />സ്വപ്നങ്ങളാല് പരസ്പരം ബന്ധിക്കപ്പെട്ട രണ്ടു മനുഷ്യരുടെ കഥ. കൈവിട്ടുപോയ കാമുകിയെ സ്വപ്നം കണ്ടു നടക്കുന്ന യുവാവ്. അയാളുടെ സ്വപ്നസ്ഥലികളിലൂടെ നിദ്രാടനം തുടരുന്ന പെണ്‍കുട്ടി. നീ സ്വപ്നം കാണുമ്പോള്‍ ദുരിതങ്ങള്‍ എന്നില്‍ പതിക്കുന്നുവെന്ന് അവള്. പങ്കാളിയില്‍ ലൈംഗികഭിനിവേശം ജനിപ്പിക്കുന്ന കാമ്യവസ്തുവല്ല താനിപ്പോള്‍ എന്നു തിരിച്ചറിഞ്ഞ പെണ്‍കുട്ടി മുഖം മാറ്റിവെക്കുന്നതിന്റെ കഥയായിരുന്നു കഴിഞ്ഞ സിനിമയായ 'ടൈമി'ല്‍ അദ്ദേഹം പറഞ്ഞത്. നോക്കൂ എന്തു വ്യത്യസ്തമായ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍. അതുകൊണ്ടു തന്നെ ഉള്ള ആരോഗ്യംവെച്ച് അല്പസ്വല്പം ഗുണ്ടായിസം കാട്ടി ഇടികൂടി അകത്തുകയറി സൂചികുത്താനിടമില്ലാത്ത തിയറ്ററിലെ വെറുംനിലത്ത് അന്നത്തെ പേപ്പര്‍ വിരിച്ച് 'ഡ്രീം' കണ്ടു.<br />അസ്ഗര്‍ ഫര്‍ഹാദിയുടെ 'എബൌട്ട് എല്ലി'<br />മഖ്മല്‍ബഫും മജീദ് മജീദിയും അബ്ബാസ് കിറസ്താമിയും മാത്രമല്ല ഇറാനിലുള്ളതെന്ന് അസ്ഗര്‍ ലോകത്തോടു വിളിച്ചുപറയുന്നു ഈ ചിത്രത്തിലൂടെ. എല്ലിയുടെ തിരോധാനവും അതിന്റെ അനന്തരഫലങ്ങളും അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.<br />'ജെര്‍മാല്‍' അഥവാ ഫിഷിംഗ് പ്ലാറ്റ്ഫോം.<br />ഇന്തോനേഷ്യയില്‍നിന്ന് നല്ല സിനിമ പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ചലച്ചിത്രമേളകള്‍ തന്ന പാഠം. അത് തിരുത്തിക്കുറിച്ചിരിക്കുന്നു ഈ സിനിമ. നടുക്കടലിലെ ആ നഷ്ടബാല്യങ്ങള്‍ക്ക് കൊടുക്കാന്‍ ആ രാജ്യത്തിന് ഈ സിനിമയുണ്ടാവും. അവരുടെ സഹനങ്ങള്‍ക്കുള്ള ചലിക്കുന്ന രേഖയായി.<br />താജിക്കിസ്ഥാനില്‍നിന്നുള്ള 'ട്രൂ നൂണ്'<br />നോസിര്‍ സൈയ്ദോവിന്റെ ഈ ചിത്രം സോവിയറ്റ് യൂനിയന്‍ ശിഥിലമായതിനു ശേഷമുള്ള പഴയ റിപ്പബ്ലിക്കുകളിലൊന്നിലെ ജനജീവിതത്തിന്റെ കഥ പറയുന്നു. കാലാവസ്ഥാ കേന്ദ്രം നടത്തുന്ന വൃദ്ധനായ ആ റഷ്യക്കാരനെ മറക്കാനാവുന്നില്ല. കുഴിബോംബില്‍ കാലമര്‍ത്തി അയാള്‍ നില്ക്കുമ്പോള് അയാള്‍ക്കുള്ള റേഡിയോ സന്ദേശം അവിടെ മുഴങ്ങുകയായിരുന്നു. ഇക്കൊല്ലത്തെ ആദ്യ മഞ്ഞുകാലത്തെങ്കിലും നിങ്ങളുടെ മുത്തച്ഛന് വരുമെന്ന് ഞാന്‍ പേരക്കുട്ടികളോട് പറഞ്ഞിട്ടുണ്ട് എന്ന ഭാര്യയുടെ സന്ദേശം.<br />'വിസ്പര്‍ വിത്ത് ദ വിന്‍ഡ്'<br />കുര്‍ദിഷ് ഭാഷയിലുള്ള ശഹ്റാം അലിദിയുടെ ഈ ചിത്രം യുദ്ധം തകര്‍ത്തെറിഞ്ഞ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ ചില വേദനകള്‍ വിളിച്ചു പറയുന്നു.<br />'ദ അദര്‍ ബാങ്ക്'<br />ഗോവ മേളയില്‍ പുരസ്കാരം നേടിയ ഈ ചിത്രം ഇവിടെ സമകാലിക ലോക സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അഭയാര്‍ഥിബാലന്റെ തിരിച്ചറിവുകളും സഹനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.<br />'ടെയില്‍സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്'<br />റുമാനിയയിലെ സെഷസ്ക്യുവിന്റെ ഭരണകാലത്തെ കമ്യൂണിസ്റ്റ് ക്രൂരതകളെ അപഹസിക്കുന്ന ചിത്രം. കഴിഞ്ഞ മേളയിലെ 'ഫെയര്‍വെല്‍ ഗുല്‍സാരി' പോലെ കമ്യൂണിസം സമഗ്രാധിപത്യമാവുമ്പോള്‍ ഒരു സമൂഹം അനുഭവിക്കുന്ന വേദനകള്‍ രേഖപ്പെടുത്തുന്നു ഈ ചിത്രം.<br />'ദ ടൈം ദാറ്റ് റിമൈന്‍സ്'<br />ഏലിയ സുലൈമാന്‍ സമകാലിക ലോക സിനിമയിലെ മാസ്റ്റര്‍ ആയി ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രവും ഫലസ്തീനികളുടെ ദുരിതങ്ങളെ കറുത്ത ഹാസ്യത്തിന്റെ രൂപത്തില്‍ അടയാളപ്പെടുത്തുന്നു. ഇസ്രായേല്‍ കെട്ടിയുയര്‍ത്തിയ ആ വലിയ മതില് ഏലിയ സുലൈമാന്‍ തന്നെ വന്ന് പോള്‍വാള്‍ട്ടിന്റെ വടി ഉപയോഗിച്ച് ചാടിക്കടക്കുന്ന ആ ഫാന്റസി മാത്രം മതി ഈ സിനിമയെ അളക്കാന്‍.<br />ഓപറേഷന് ഡാന്യൂബ്, ഷെഹരസാദ് ടെല്‍ മി എ സ്റ്റോറി, അബ്ബാസ് കിറസ്താമിയുടെ ശിറീന്, ഹോമിറോ മാന്‍സി, എ പോയറ്റ് ഇന്‍ എ സ്റ്റോം, ഫോര്‍ട്രസ് തുടങ്ങിയ ചില ചിത്രങ്ങളെക്കൂടി നമുക്ക് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. കുറച്ചുനേരം ഒഴിവു കിട്ടിയപ്പോള്‍ ഒരു മലയാള ചിത്രത്തിനു തല വെച്ചുകൊടുത്തതു മാത്രമാണ് മേളയിലെ അനിഷ്ടസംഭവം എന്നു പറയാവുന്നത്. അത് ഒഴിവാക്കാമായിരുന്നു. എന്റെ തലവിധി. അല്ലാതെന്തു പറയാന്‍.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com6tag:blogger.com,1999:blog-565038923600430929.post-39054656858604900152009-11-26T03:32:00.000-08:002009-11-26T03:40:16.530-08:00കേരളാ കഫേയിലെ കാപ്പി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_q3TwI40GoqROYMO62J_malf4Pipuk7DhcFKBZT0j24GcBFOZ6AYxi7Vw17IqUgbJ7Ikkmfxcrm9kIYjJQ1-gkUkOCupHh1HnaqzhKurwT5t1DnY2-ezEGURiLuRjWiP4gLzednSeN7a4/s1600/10.jpg"><img id="BLOGGER_PHOTO_ID_5408374780327115650" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_q3TwI40GoqROYMO62J_malf4Pipuk7DhcFKBZT0j24GcBFOZ6AYxi7Vw17IqUgbJ7Ikkmfxcrm9kIYjJQ1-gkUkOCupHh1HnaqzhKurwT5t1DnY2-ezEGURiLuRjWiP4gLzednSeN7a4/s320/10.jpg" border="0" /></a><br /><div>ആര്‍ട്ട് സിനിമ കാണാന്‍ കൂടെ കൊണ്ടുപോവില്ല എന്ന ഉറപ്പിന്മേലാണ് എനിക്കു താലികെട്ടാന്‍ ഒരു പെണ്‍കുട്ടി തല കുനിച്ചുതന്നത്. സങ്കടം വരുന്ന സിനിമകള്‍ കാണില്ല എന്നത് അവളുടെ പ്രഖ്യാപിത തീരുമാനമാണ്. ഏതൊക്കെയോ സമ്മര്‍ദത്തിനു വഴങ്ങി കണ്ട 'കിരീട'വും 'തനിയാവര്‍ത്തന'വും 'കാഴ്ച'യുമൊക്കെ കണ്ണു നനച്ചതിന്റെ ഓര്മയുള്ളതുകൊണ്ട് അവള് എപ്പോഴും ദുരന്തപര്യവസായിയായ സിനിമകളില്‍നിന്ന് സുരക്ഷിതമായ ഒരകലം പാലിക്കുന്നുണ്ട്. (ദുര്‍ബലഹൃദയര്‍ക്കു വേണ്ടി കരണ്‍ ജോഹറും യാഷ്ചോപ്രയുടെ മറ്റു പ്രേതങ്ങളും ചുട്ടെടുക്കുന്ന ബോളിവുഡ് മസാല, സ്റ്റേയ്പിള് ഡയറ്റാക്കിയാല് വെറുതെ സങ്കടപ്പെടേണ്ടല്ലോ എന്ന അവളുടെ ചിന്തയിലും ന്യായമുണ്ട്) 'ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബ'വും 'ഡ്യൂപ്ലിക്കേറ്റു'മൊക്കെ പരമാവധി ധൈര്യം സംഭരിച്ച് അവള്‍ക്കൊപ്പം തിയറ്ററില്‍ കയറി കാണാന്‍ എന്നെ പ്രേരിപ്പിച്ചതിനു കാരണവും അവളുടെ ഈ നയം തന്നെ.</div><div>അങ്ങനെയിരിക്കെ 'കേരള കഫേ' വന്നു. പുതിയ കുപ്പിയിലാക്കിയ പഴയ കാപ്പി തന്നെ വിളമ്പി ഞെളിഞ്ഞു നില്ക്കുന്ന നമ്മുടെ സമാന്തര സിനിമക്കാരുടെ, ആരും കയറാത്ത തീവണ്ടിയാപ്പീസില് ഒരു പുതിയ കാപ്പിക്കട തുടങ്ങിയ വിവരം ചാനല്‍ദ്വാരാ അറിഞ്ഞതോടെ അവിടത്തെ ചുടുകാപ്പിയില്‍ രസമുകുളങ്ങളെ ഒന്നു ത്രസിപ്പിച്ചു നോക്കിയാലോ എന്നു തോന്നി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവളും കൂടെ വന്നു. (കല്യാണം കഴിച്ചാലുള്ള ഭൌതികനേട്ടങ്ങളിലൊന്ന് തിയറ്ററില്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ടതില്ല എന്നതാണ്. കപ്പിനും ലിപ്പിനുമിടയില്‍ നഷ്ടപ്പെടുമായിരുന്ന ബാല്‍ക്കണി ടിക്കറ്റ് അങ്ങനെ കിട്ടി.)</div><div>ടോം ടൈക്ക്വറും വാള്‍ട്ടര്‍ സാലസും ഉള്‍പ്പെടെയുള്ള എന്റെ ദൈവങ്ങള്‍ ചേര്‍ന്നൊരുക്കിയ 18 ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ 'പാരീസ് ഐ ലവ് യു' എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രഞ്ജിത്ത് 'കേരള കഫേ' ഉണ്ടാക്കിയത്. ആദ്യം കണ്ടത് പത്മകുമാറിന്റെ 'നൊസ്റ്റാള്‍ജിയ'.ഒരു ഹ്രസ്വചിത്രമെങ്കിലും സംവിധായകന് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവും. വേഗം തീരുന്നതുകൊണ്ട് നമുക്കിതിനെ ഹ്രസ്വചിത്രം എന്നു വിളിക്കാം. രണ്ടാമത്തേത് ശങ്കര്‍ രാമകൃഷ്ണന്റെ 'ഐലന്റ് എക്സ്പ്രസ്.' ആകാശത്തു നിന്ന് പൊട്ടിവീഴുന്ന ചില കഥാപാത്രങ്ങള്‍. കോളജ് മാഗസിനിലെ പഴകിപ്പുളിച്ച സാഹിത്യത്തെ ഓര്‍മപ്പെടുത്തുന്ന വോയ്സ് ഓവറുകള്‍... പെരുമണ്‍ ദുരന്തമാണ് വിഷയം. പത്തു മിനിറ്റില്‍ തീരുന്ന മറ്റൊരു ദുരന്തം. ഷാജി കൈലാസിന്റെ 'ലളിതം ഹിരണ്മയ'ത്തില്‍ ചില ഫ്രെയിമുകള്‍, ജ്യോതിര്‍മയിയുടെ അഭിനയം എന്നിവ ബാക്കിയാവുന്നു. ഉദയ് അനന്തനെ രാംഗോപാല്‍ വര്‍മയുടെ പ്രേതം ആവേശിച്ചതിനാല്‍ 'മൃത്യുഞ്ജയം' പുതിയ സിനിമാക്കാരുടെ സ്റ്റോറി സെന്‍സിനെക്കുറിച്ച് പേടിപ്പെടുത്തുന്ന ചില സൂചനകള്‍ തന്നു. അഞ്ജലി മേനോന്റെ 'ഹാപ്പി ജേണി' ഹ്രസ്വചിത്രങ്ങളുടെ ദൃശ്യശിക്ഷണം വേണ്ടുവോളം കിട്ടിയ ഒരു ചലച്ചിത്രകാരിയെ പരിചയപ്പെടുത്തിത്തന്നു. ചാനല്‍ച്ചര്‍ച്ചകളില്‍ കണ്ട അഞ്ജലി സുന്ദരി മാത്രമല്ല സംവിധായിക കൂടിയാണെന്ന് തെളിയിച്ചു. രേവതിയുടെ 'മകള്‍' ആണ് ഹ്രസ്വചിത്രങ്ങളുടെ സങ്കലനം എന്ന സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരു സംരംഭം. നോക്കൂ, കേരളാ കഫേയിലാണ് ആ ചിത്രത്തിന്റെ പരിണാമഗുപ്തി. രഞ്ജിത്തിന്റെ കണ്‍സെപ്റ്റിനോടു നീതിപുലര്‍ത്തുന്ന ക്രാഫ്റ്റ്. മധു അമ്പാട്ടിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാതെ എത്രകാലമായി! ബി. ഉണ്ണികൃഷ്ണന്റെ 'അവിരാമ'ത്തിന് പെട്ടെന്ന് ഒരു വിരാമമായെങ്കില് എന്ന് ആഗ്രഹിച്ചുപോയി. ശ്യാമപ്രസാദിന്റെ 'ഓഫ് സീസണ്' ഒരു വിദേശഹ്രസ്വചിത്രത്തിന്റെ മൂഡില്‍ തുടങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഒരു പാട്ടും പാടി അവസാനിപ്പിക്കുകയായിരുന്നു. </div><div>ഇനിയാണ് നമ്മുടെ പുലിക്കുട്ടിയുടെ വരവ്. യെവന് പുലിയാണ് കേട്ടാ എന്ന് നാലുപേരോട് വിളിച്ചു പറയാന്‍ തോന്നി, അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' കണ്ടപ്പോള്‍. നിഷ്കാസിതരായ വൃദ്ധയും പൂച്ചക്കുഞ്ഞും കൊച്ചി നഗരത്തിന്റെ പുറമ്പോക്കില്‍ ആകാശം നോക്കിയിരിക്കുന്ന കാഴ്ച കണ്ട് ഭാര്യയുടെ കണ്ണു കലങ്ങി. അവള് ശരിക്കും കരയുകയായിരുന്നു. (സങ്കടപ്പെടുത്തുന്ന സിനിമ കാണാന്‍ എന്നെ വിളിക്കരുതെന്ന് പറഞ്ഞതല്ലേ എന്ന് അവള് പിന്നീട് രോഷം കൊണ്ടു.) ഉപേക്ഷിക്കപ്പെട്ടവരുടെ വേദന ആ ചിത്രത്തിന്റെ ഫ്രെയിമുകളില്‍ കനത്തു നിന്നിരുന്നു. തൊണ്ടയില്‍ തങ്ങിനിന്ന തേങ്ങലൊതുക്കി തിയറ്ററില്‍ ആരൊക്കെയോ കൈയടിച്ചു. ഒരു ജീവിതത്തിന്റെ മുഴുവന്‍ ദുരന്തങ്ങളും മുദ്രവെച്ച ശാന്താദേവിയുടെ മുഖം, ചേരിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കാറ്റുപിടിച്ച് ആടിയുലയുന്ന ഉടുപ്പുകള്‍, ഭൂമിയില്‍ സ്നേഹിക്കാന്‍ കിട്ടിയ പൂച്ചക്കുഞ്ഞിനെ നഷ്ടപ്പെട്ട കുട്ടിയുടെ ആര്‍ക്കും മനസ്സിലാവാത്ത വേദനകള്‍. നശിച്ച ജീവിതത്തിന്റെ പ്രാക്കുകള്‍^ഇതൊന്നും അന്‍വര്‍ റഷീദില്‍ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. രാജമാണിക്യവും ഛോട്ടാ മുംബൈയും അണ്ണന് തമ്പിയുമൊക്കെ എടുക്കുന്ന ഒരാളുടെ മനസ്സില്‍ ഇങ്ങനെയൊരു സിനിമയുണ്ടായിരുന്നുവെന്നത് അദ്ഭുതമായി. രാജമാണിക്യം പറഞ്ഞത് അന്‍വര്‍ റഷീദിനെപ്പറ്റിത്തന്നെയാണ് എന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ സംശയമില്ല. ''യെവന് പുലിയാണ് കേട്ടാ...''ലാറ്റിനമേരിക്കന്‍ ക്ലാസിക് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങളാണ് സുരേഷ് രാജന് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയത്. പ്രിയപ്പെട്ട അന്‍വര്‍ റഷീദ്, ഹാറ്റ്സ് ഓഫ് റ്റു യു ഫോര്‍ സ്റ്റെപ്പിംഗ് ഔട്ട് ഓഫ് ദ ട്രോഡന്‍ ട്രാക്ക്. ചിത്രത്തിന് കഥയൊരുക്കിയ സുഹൃത്ത് ഉണ്ണിക്കും നന്ദി. സമാന്തര സിനിമയുടെ പേരില്‍ പാതിവെന്ത ചില പദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കുന്ന നമ്മുടെ നവതലമുറ സിനിമക്കാര്‍ ഒന്നു വീതം മൂന്നുനേരം കാണണം ഈ ഹ്രസ്വചിത്രം.</div><div>സി.വി. ശ്രീരാമന്റെ കഥക്ക് ലാല്‍ജോസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'പുറംകാഴ്ചകള്‍' ഈ പാക്കേജിലെ മികച്ച സംരംഭങ്ങളിലൊന്നാണ്. ഒരു ഹ്രസ്വചിത്രത്തിന്റെ ശില്പഭദ്രത ഈ ചിത്രത്തിനുണ്ട്. ലാല്‍ജോസ് ഇപ്പോള്‍ പഴയ ഒരു എം.ടി ചിത്രം പൊടി തട്ടിയെടുത്തിട്ടുണ്ട്. രഞ്ജിത്തും ലാല്‍ജോസും പക്കാ കച്ചവടത്തിന്റെ പാതയില്‍നിന്ന് വഴിമാറി നടക്കാന്‍ ഒരുമ്പെട്ടിറങ്ങിയതാണോ? അങ്ങനെയെങ്കില്‍ ഞങ്ങള്‍ കാണികള്‍ രക്ഷപ്പെട്ടു.</div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com9tag:blogger.com,1999:blog-565038923600430929.post-28180300194426024462009-11-10T01:55:00.000-08:002009-11-10T02:16:42.227-08:00വേദിയില്‍നിന്ന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrSLBgUeUVC0x1h4szycu9tSTgVvao0Yq04EhOZEPRHMak1-Ago3YH96MfJEO5Ump_USvhQVaq5vzaCMf8ggTRiyufDfEjC_cX913_9NUhJ4R1wPkoEg8TdhMj-IyG1Z1fOHChqb4BCqYs/s1600-h/n+p+2.jpg"><img id="BLOGGER_PHOTO_ID_5402413001006766818" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 222px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrSLBgUeUVC0x1h4szycu9tSTgVvao0Yq04EhOZEPRHMak1-Ago3YH96MfJEO5Ump_USvhQVaq5vzaCMf8ggTRiyufDfEjC_cX913_9NUhJ4R1wPkoEg8TdhMj-IyG1Z1fOHChqb4BCqYs/s320/n+p+2.jpg" border="0" /></a><br /><div align="left"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhP-XcV0asQtOXkZZY_JGKhQfDvGm98R9GIdVf8f6z2qRAcIuVhSmQAbXirGgtseKovQ9hJHTkG_agWmHsNNAvbCuKAQW8AAgWDQLj0cHCkXiO91NEI1Q8wTYfLqYy3Ucxbb7plaVjRP-3s/s1600-h/n+p+2.jpg"></a>പുസ്തക </div><div align="left">പ്രകാശനച്ചടങ്ങില്‍ </div><div align="left">ഡോ.വി. </div><div align="left">രാജ</div><div align="left">കൃഷ്ണന്, </div><div align="left">അഡീഷനല്‍</div><div align="left">ചീഫ് </div><div align="left">സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര്‍ </div><div align="left">എന്നിവര്‍ക്കൊപ്പം തിരുവനന്തപുരം </div><div align="left">ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍<br /><br /></div><div></div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com2tag:blogger.com,1999:blog-565038923600430929.post-44919714176599002682009-11-08T22:57:00.000-08:002009-11-08T23:25:54.408-08:00ദൃശ്യദേശങ്ങളുടെ ഭൂപടം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh803OKv9FgN6V5AB8phETRmawrIRXwCrNpaqYu_Z3VocwTXIIFRTd8XZUqOVj8AlupNoYI5U1iQ68uiyBKkQikVaspUGvoonlBHGReGd3dr7dBz7wvNwWo3nRIlBXEzRaEv6fVxmXGtuBq/s1600-h/drishya.jpg"><img id="BLOGGER_PHOTO_ID_5401995152511986162" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh803OKv9FgN6V5AB8phETRmawrIRXwCrNpaqYu_Z3VocwTXIIFRTd8XZUqOVj8AlupNoYI5U1iQ68uiyBKkQikVaspUGvoonlBHGReGd3dr7dBz7wvNwWo3nRIlBXEzRaEv6fVxmXGtuBq/s320/drishya.jpg" border="0" /></a><br /><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div><span class=""></span></div><div>ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച എന്‍.പി. സജീഷിന്റെ 'ദൃശ്യദേശങ്ങളുടെ ഭൂപടം' എന്ന പുസ്തകം കഥാകൃത്ത് എബ്രഹാം മാത്യു വിനു എബ്രഹാമിന് നല്കി പ്രകാശനം ചെയ്യുന്നു<br /></div><div><span style="font-size:130%;color:#ff0000;">നല്ല എഴുത്തുകാര്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നു: </span></div><div><span style="font-size:130%;"><span style="color:#ff0000;">വി. രാജകൃഷ്ണന്</span></span><br />തിരുവനന്തപുരം: വായന മരിച്ചിട്ടില്ലെന്നും നല്ല എഴുത്തുകാര്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നുണ്ടെന്നും പ്രശസ്ത നിരൂപകന് വി. രാജകൃഷ്ണന് പറഞ്ഞു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്‍.പി. സജീഷിന്റെ 'ദൃശ്യദേശങ്ങളുടെ ഭൂപടം', കെ.വി. പ്രവീണിന്റെ 'ഡിജാന്‍ ലീ', ടി.കെ. അനില്‍ കുമാറിന്റെ 'അല്‍കാഫിറൂന്‍^സംവാദങ്ങളുടെ പുസ്തകം' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുത്തുകാര്‍ക്ക് ആദരവ് കല്‍പ്പിക്കുന്ന ചെറുന്യൂനപക്ഷം ഇപ്പോഴുമുണ്ട്. . മുന്‍ തലമുറയിലെ എഴുത്തകാര്‍ക്ക് സ്വയം ആവിഷ്കരിക്കുന്നതിലും കൃതികള്‍ പ്രസാധനം ചെയ്യുന്നതിലും പ്രയാസം നേരിട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</div><div>ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് എബ്രഹാം മാത്യു 'ദൃശ്യദേശങ്ങളുടെ ഭൂപടം' വിനു എബ്രഹാമിനും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ 'ഡിജാന്‍ ലീ' എബ്രഹാം മാത്യുവിനും വി. രാജകൃഷ്ണന് 'അല്‍കാഫിറൂന്‍^സംവാദങ്ങളുടെ പുസ്തകം' ആര്. ഉണ്ണിക്ക് നല്‍കിയും പ്രകാശനം ചെയ്തു.എബ്രഹാം മാത്യു, ആര്.ഉണ്ണി, ജി.ആര്. ഇന്ദുഗോപന്, വിനുഎബ്രഹാം എന്നിവരും സംസാരിച്ചു. എന്‍.പി. സജീഷ്, കെ.വി. പ്രവീണ്‍, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡി.സി ബുക്സ് എഡിറ്റോറിയല്‍ സമിതിയംഗം ആര്. രാംദാസ് സ്വാഗതം പറഞ്ഞു. </div><div><span style="color:#ff0000;">(മാധ്യമം ദിനപത്രം 2009 നവംബര്‍ 9 തിങ്കള്‍)</span></div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com3tag:blogger.com,1999:blog-565038923600430929.post-85325851207038245732009-10-23T22:24:00.000-07:002009-10-29T02:39:01.886-07:00മലയാളത്തില്‍ ഒരു ഡേവിഡ് ലീന്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggCc0-eGx5C3WTzKvvNLTWiVR-JEZFNuUkBZf1pD73FKduHx9I_2_JVBHBNLDfEQDPibGDeMkc1o3s1CwIGBeEHq1ifcLJFH6t-e0pDA6Liq4Tj-nTpzMCtRuG0lHXV5NqZJJ5GmSkxr1L/s1600-h/2.jpg"><img id="BLOGGER_PHOTO_ID_5396051002664167970" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 258px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggCc0-eGx5C3WTzKvvNLTWiVR-JEZFNuUkBZf1pD73FKduHx9I_2_JVBHBNLDfEQDPibGDeMkc1o3s1CwIGBeEHq1ifcLJFH6t-e0pDA6Liq4Tj-nTpzMCtRuG0lHXV5NqZJJ5GmSkxr1L/s320/2.jpg" border="0" /></a> 'ഡോക്ടര്‍ ഷിവാഗോ'യും 'ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായി'യും 'ലോറന്‍സ് ഓഫ് അറേബ്യ'യുമൊക്കെ കണ്ട കാലത്ത് നമുക്ക് ഒരു ഡേവിഡ് ലീന്‍ ഇല്ലാതെ പോയതില്‍ വല്ലാതെ വിഷമിച്ചിരുന്നു. ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള അഭിനിവേശം, ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍, ഭൂഭാഗങ്ങളുടെ വിസ്മയിപ്പിക്കുന്ന വിതാനങ്ങള്‍, ഘോരയുദ്ധങ്ങളുടെ യാഥാര്‍ഥ്യപ്രതീതിയുള്ള ദൃശ്യങ്ങള്‍, സിനിമ കാണല്‍ എല്ലാ ഇന്ദ്രിയങ്ങളെയും സ്പര്‍ശിക്കുന്ന അനുഭവമാക്കുന്ന സാങ്കേതികത്തികവ്...അങ്ങനെ ഡേവിഡ് ലീന്‍ കാണിച്ചുതന്ന മാതൃകകള്‍ ഏറെയുണ്ട്. ക്യാമറ കൊണ്ട് എഴുതിയ മൂന്നു മണിക്കൂറിലധികം നീളുന്ന ദൃശ്യേതിഹാസങ്ങള്‍. '1921' പോലുള്ള ചിത്രങ്ങള്‍ ഐ.വി. ശശിയില്‍ ഡേവിഡ് ലീനിന്റെ ഒരു മലയാളപതിപ്പ് കാണിച്ചുതന്നിരുന്നു. ആയിരം പേരെയെങ്കിലും മുന്നില്‍ കണ്ടില്ലെങ്കില്‍ ശശിക്ക് 'സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍' പറയാനാവില്ല എന്നൊരു ദുഷിപ്പ് അക്കാലത്ത് പ്രചരിച്ചിരുന്നതോര്‍ക്കുന്നു. അതുകൊണ്ടുതന്നെ ശശിയുടെയും ജോഷിയുടെയുമൊക്കെ സിനിമകള്‍ കാണുമ്പോള്‍ അവരില്‍ ഡേവിഡ് ലീന്‍ ബാധ കയറുന്നത് പ്രതീക്ഷിച്ചിരുന്നിട്ടുണ്ട് പലപ്പോഴും. എന്നാല്‍ അപ്പോഴൊന്നും ഹരിഹരനില്‍ ലീന്‍ബാധ കുറഞ്ഞ അളവില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എം.ടിയോടൊപ്പം വഴിനടന്നതിനാല്‍ നിഷ്പ്രഭനാക്കപ്പെട്ട ഒരു പ്രതിഭ എന്ന പരിഗണന മനസ്സിലുള്ളതുകൊണ്ട് അദ്ദേഹത്തോട് ഒരുതരം സഹതാപം എക്കാലത്തും ഉണ്ടായിരുന്നുവെന്നു മാത്രം.<br />ഇന്നലെ രാത്രി 'പഴശ്ശിരാജ' കണ്ടപ്പോള്‍ ഡേവിഡ് ലീന്‍ ഉച്ചത്തില്‍ മലയാളം പറയുന്നതുപോലെ തോന്നി. ചലച്ചിത്രം എന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുംവിധം വിശാലമായ കാന്‍വാസില്‍ ചരിത്രത്തെ പുനഃസൃഷ്ടിക്കുമ്പോള്‍ ഹരിഹരനെ ലീന്‍ അജ്ഞാതമായ ഒരു കര്‍മബന്ധത്തിന്റെ അദൃശ്യസ്പര്‍ശത്താല്‍ അനുഗ്രഹിച്ചിരിക്കണം. 'പഴശ്ശിരാജ'യെ സ്തുതിക്കാനല്ല ഇത്രയും കുറിച്ചത്. നമ്മുടെ ശുദ്ധകലാസിനിമക്കാര്‍ക്ക് നാലുപേര്‍ കൂടുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ കൈ വിറയ്ക്കും. ജോഷിയും ശശിയും ചെയ്യുന്നതുപോലെ ഒരു ലാത്തിച്ചാര്‍ജ് ചിത്രീകരിച്ചാല്‍ അത് കോല്‍ക്കളിയായിപ്പോവും. (ആര്‍ട്ട് സിനിമയുടെ ആരാധകര്‍ക്ക് സാന്ദര്‍ഭികമായി 'സ്വം' എന്ന ചിത്രത്തിലെ അവസാനരംഗം ഓര്‍ക്കാവുന്നതാണ്.) സിനിമ സാങ്കേതികതയുടെ കൂടി കലയാണ്. അത് കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.<br />ശരിയാണ്, പഴശ്ശിരാജയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കു പിന്നിലെ രാജ്യസ്നേഹം ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടാവാം. പഴശ്ശിരാജയുടെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍നിന്നു വേറിട്ട ഭാവന എം.ടി മെനഞ്ഞിട്ടുണ്ടാവാം. സ്കൂള്‍ ക്ലാസിലെ പാഠപുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതിനപ്പുറം ചരിത്രബോധമില്ലാത്തതിനാല്‍ അക്കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിനു പ്രകോപിപ്പിച്ച വികാരം എന്തുതന്നെയായിരുന്നാലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരു യോദ്ധാവായിരുന്നു പഴശ്ശിരാജ എന്നതില്‍ ചരിത്രകാരന്മാര്ക്ക് രണ്ടുപക്ഷമുണ്ടാവില്ല. അതുകൊണ്ടുതന്നെ ആ ജീവിതം ഡോക്യുമെന്റ് ചെയ്യപ്പെടുന്നതില്‍ അപാകത കാണാനാവില്ല.<br />ഇത് ഹരിഹരന്റെ സിനിമയാണ്. സംവിധായകന്റെ സിനിമ. ഞാനിവിടെയുണ്ട് എന്ന മട്ടില്‍ ചില സംഭാഷണങ്ങളില്‍ വന്ന് എം.ടി തലകാട്ടുന്നുണ്ട്. നാടിനെ ഒറ്റിക്കൊടുത്തവന്റെ കഴുത്തില്‍ കത്തി ആഴ്ത്തി ചോര തെറുപ്പിക്കുമ്പോള്‍ കുങ്കന് പറയുന്നത് ''ഇത് തലയ്ക്കല്‍ ചന്തുവിന്റെ മലദൈവങ്ങള്‍ക്ക് എടച്ചേന കുങ്കന്റെ കുരുതി'' എന്നാണ്. അവിടെ ഞാന്‍ എം.ടിയെ കണ്ടു. പിന്നെ ''എന്റെ ആയുധങ്ങള്‍ക്കു കൊടുത്ത ലാളനപോലും നിനക്കു ഞാന്‍ തന്നില്ലല്ലോ'' എന്ന് ഭാര്യയോട് പഴശ്ശി പറയുന്ന രംഗത്തിലും. ഹരിഹരന് ഇനി സമാധാനിക്കാം. മുമ്പൊരിക്കല്‍ 'ഒരു വടക്കന്‍ വീരഗാഥ'യുടെ മുഴുവന്‍ ക്രെഡിറ്റും എം.ടി കൊണ്ടുപോയി. പിന്നീട് 'ഒളിയമ്പുകള്‍' എന്നൊരു ദുര്‍ബല ചിത്രം ചെയ്തപ്പോള്‍ പത്രക്കാരന് ചോദിച്ചു, വീരഗാഥ പോലൊരു നല്ല ചിത്രം ചെയ്ത താങ്കള്‍ എന്തിനാണ് ഇങ്ങനെയൊരു ചിത്രം ചെയ്തത് എന്ന്. അപ്പോള്‍ ഹരിഹരന് ആഹ്ലാദത്തോടെ ചിരിച്ചുവെന്നാണ് ഐതിഹ്യം. ''ഹാവൂ, സമാധാനമായി വീരഗാഥയുടെ സംവിധായകന് ഞാന്‍ തന്നെയാണല്ലോ'' എന്ന് ഉച്ചത്തില്‍ സമാധാനിക്കുകയും ചെയ്തിരുന്നുവത്രെ. ബ്ലാക് ആന്റ് വൈറ്റ് കാലത്തു തുടങ്ങിയതാണ് ഹരിഹരന്റെ ചലച്ചിത്രയാത്ര. 1973ല്‍ 'ലേഡീസ് ഹോസ്റ്റലി'ല്‍ തുടക്കം. പിന്നെ അമ്പതില്പരം സിനിമകള്‍. എം.ടി കൂടെക്കൂടിയപ്പോഴാണ് കഴിവുകള്‍ ശരിക്കും പുറത്തുവന്നത്.<br />ശരത് കുമാറിന് അഭിനയിക്കാനറിയാം എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തരുന്ന ചിത്രം എന്ന ചരിത്രപരമായ പ്രസക്തി കൂടി 'പഴശ്ശിരാജ'ക്ക് ഉണ്ട്. ഉരുണ്ടുറച്ച മാംസപേശികള്‍ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതേ ഇതുവരെ കണ്ടിരുന്നുള്ളൂ. മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പ്രത്യേക ചേരുവകള്‍ ഒന്നും തന്നെയില്ലെന്നുള്ളതും ആശ്വാസകരമായി.<br />രണ്ടര വര്‍ഷത്തെ ചിത്രീകരണം, ആയിരത്തിലധികം താരങ്ങള്‍, മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം, 20 കോടി കടന്ന നിര്‍മാണച്ചെലവ്^ഇതിഹാസ മാനമുള്ള സിനിമയുടെ പിന്നണിപ്രവര്‍ത്തകരുടെ പ്രായം വെറുതെ ഒന്ന് ചിന്തിച്ചുനോക്കി. 76 വയസ്സുള്ള തിരക്കഥാകൃത്ത്, 60കളിലെത്തിനില്‍ക്കുന്ന സംവിധായകന്, 56 വയസ്സുള്ള നായകന്, 78 വയസ്സുള്ള ഗാനരചയിതാവ്, 66 വയസ്സുള്ള സംഗീതസംവിധായകന്. എല്ലാം പ്രായം ചെന്ന പ്രതിഭകള്‍. ചടുലതയുള്ള ഒരു പിരീഡ് ഡ്രാമ ഒരുക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അപ്പോള്‍ ന്യായമായ ഒരു സംശയം ഉയരുന്നു. അമ്പതുകള്‍ പിന്നിട്ട ഈ ചലച്ചിത്രപ്രതിഭകള്‍ തങ്ങളെ എഴുതിത്തള്ളാറായിട്ടില്ലെന്ന് സിനിമയെടുത്ത് കാണിക്കുമ്പോള്‍ നമ്മുടെ യൌവനം എന്തു ചെയ്യുകയാണ്? 'പഴശ്ശിരാജ' റിലീസ് ചെയ്ത ദിവസം രാത്രി ചാനലുകളില്‍ കണ്ടതുപോലെ മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തുകയാണോ? റിലീസിന്റെ തലേ ദിവസം കൈരളി തിയറ്ററിനു മുന്നില്‍ കണ്ടതുപോലെ ഇരുപതുകളില്‍ തിളയ്ക്കുന്ന യുവത്വം ആര്‍പ്പുവിളികളോടെ ഫാന്‍സ് അസോസിയേഷന്റെ ആശംസാബോര്‍ഡ് തൂക്കുകയാണോ? അതോ എല്‍.സി.ഡി മോണിറ്ററില്‍ വിദേശചിത്രങ്ങളുടെ ഡി.വി.ഡികള്‍ കണ്ട് സ്റ്റുപിഡ് മല്ലു സിനിമയെ കുറ്റം പറഞ്ഞ് കാലം കഴിച്ച് ചെറുപ്പത്തിലേ വൃദ്ധരാവുകയാണോ?. യൌവനത്തിന്റെ എന്ത് അടയാളമാണ് നമ്മുടെ സിനിമയില്‍ പതിയുന്നത്? തിയറ്ററിലെ കാതടപ്പിക്കുന്ന, ഉള്ളുപൊള്ളയായ കൈയടികള്‍ക്കപ്പുറം യുവത്വത്തിന്റെ കൈയൊപ്പുകളില്ലാതെ വന്ധ്യമാവുന്നില്ലേ നമ്മുടെ സിനിമ?<br />എം.ടിയും മമ്മൂട്ടിയും ഹരിഹരനും അവരുടെ ഇരുപതുകളില്‍ തന്നെ തങ്ങളുടെ സര്‍ഗശേഷിയുടെ സാക്ഷ്യങ്ങള്‍ കാട്ടിത്തന്നവരാണ്. മുപ്പതുകളിലെത്തി നില്ക്കുന്ന എന്റെ തലമുറക്ക് ചോരത്തിളപ്പില്‍ തുടുത്ത എന്തു പ്രതീക്ഷയാണ് മലയാള സിനിമക്കു നല്‍കാനുണ്ടാവുക?.N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com12tag:blogger.com,1999:blog-565038923600430929.post-84220527139572710272009-07-17T11:57:00.000-07:002009-07-17T12:12:51.753-07:00നിലപാടുകള്‍ ഉണ്ടായിരിക്കണം<div align="left"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGXQJ0cKVXJyG28vvSZbgTqoniOl9hPE6lR1k2KParTGI_FFXMCOpU2DYOqbcXZwYAfsLDxLIepPcsLIX_1h1NX2e_P_TpO-T3fXSQoUumUDppwiJx7eH-vi2jZGxWH789UT-KKpXLWzRK/s1600-h/vilapangalkappuram-4.jpg"><img id="BLOGGER_PHOTO_ID_5359505499322203202" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 251px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGXQJ0cKVXJyG28vvSZbgTqoniOl9hPE6lR1k2KParTGI_FFXMCOpU2DYOqbcXZwYAfsLDxLIepPcsLIX_1h1NX2e_P_TpO-T3fXSQoUumUDppwiJx7eH-vi2jZGxWH789UT-KKpXLWzRK/s320/vilapangalkappuram-4.jpg" border="0" /></a><span style="font-size:130%;"> </span><span style="font-size:100%;">ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു. നിത്യജീവിതത്തിലെ സുഹൃത്തുക്കള്‍ക്കും പ്രതീതിലോകത്തിലെ ഓര്ക്കുട്ടന്മാര്ക്കും ബ്ലോഗന്മാര്ക്കും അത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതാണ് ഈ പോസ്റ്റ്. (എന്നാല്‍ ഗുജറാത്ത് കലാപത്തില്‍നിന്നു രക്ഷപ്പെട്ട് ഒരു മുസ്ലിം പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള് ഒന്നടങ്കം അവളെ പീഡിപ്പിച്ചുകൊല്ലുമെന്ന താക്കീതാണ് ഈ സിനിമ നല്‍കുന്നത്. ഈ പ്രബുദ്ധകേരളത്തില്‍ ജനിച്ചുപോയതുകൊണ്ട് പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്തലിക്ക് പരുവത്തിലുള്ള നേതാക്കളില്ലാത്തതില്‍ മനംനൊന്ത് വിഷമിക്കുന്ന സ്വയംസേവകര്‍ക്ക് സസന്തോഷം ഈ സിനിമ കാണാവുന്നതാണ്.)</span></div><div align="left"><span style="font-size:100%;">അല്പസ്വല്പം ജനാധിപത്യബോധം ജീവിതത്തില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ള പാഠം ഒന്ന്, ടി.വി ചന്ദ്രനും ആര്യാടന് ഷൌക്കത്തും കൂട്ടുകൂടി ഉണ്ടാക്കുന്ന സാധനങ്ങള്‍ സ്വബോധത്തോടെ പോയി കാണരുത്. കേരളത്തില്‍ ജീവിക്കുന്ന മതേതര ജനാധിപത്യവിശ്വാസികളെ മണ്ടന്മാരാക്കുക, നമ്മുടെ നാടിനെപ്പറ്റി മറുദേശങ്ങളില്‍ തെറ്റായ ചിത്രം കൊടുക്കുക എന്നീ ദൌത്യങ്ങളുമായാണ് ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്ത് സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊണ്ട ചന്ദ്രന്റെ ഭൂതകാലം മാത്രം മതി നമുക്ക്. കാശുമായി വരുന്ന അല്‍പപ്രതിഭകള്‍ക്കു പേരുണ്ടാക്കാന്‍ ഏതു പൈങ്കിളിക്കഥയും സിനിമയാക്കാന്‍ മടിയില്ലാത്ത പുതിയ ചന്ദ്രനെ ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നിഷ്പ്രയാസം ഇനി എഴുതിത്തള്ളാം എന്ന് നമ്മോടു പറയുന്നു ഈ സിനിമ. 'ഓര്‍മകളുണ്ടായിരിക്കണം' എന്ന സിനിമയെടുത്തിട്ടുണ്ട് ചന്ദ്രന്. നിലപാടുകള്‍ ഉണ്ടായിരിക്കണം എന്ന് ചന്ദ്രനെ ഓര്മപ്പെടുത്താന് തോന്നും സിനിമ കണ്ടാല്‍.</span></div><div align="left"><span style="font-size:100%;">ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമ എടുത്തുവന്ന ചന്ദ്രന് എങ്ങനെ മലപ്പുറം ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സര്‍വോപരി ആര്യാടന് മുഹമ്മദിന്റെ മകനുമായ വലതുപക്ഷക്കാരന്റെ കഥയെടുത്ത് സിനിമയാക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് നമുക്ക് ചലച്ചിത്രം എന്ന, ഏറെ മുതല്‍മുടക്കുള്ള സര്‍ഗാത്മക വ്യാപാരത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുക. കാശില്ലാതെ ഇടത്തോ വലത്തോ പക്ഷം പിടിച്ച് സിനിമയെടുക്കാന്‍ പറ്റില്ല. അപ്പോള്‍ വലതുപക്ഷ കഥകള്‍ കൊണ്ട് ചന്ദ്രന് വലതുപക്ഷസിനിമ ഉണ്ടാക്കും. പച്ചനോട്ട് മുന്നില്‍ വരുമ്പോള്‍ ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അസ്ക്യത മാറിക്കിട്ടും. </span></div><div align="left"><span style="font-size:100%;">അലിഗഢ് സര്‍വകലാശാല മുസ്ലിം തീവ്രവാദത്തിന്റെ ഫാക്ടറിയാണെന്ന് 'ദൈവനാമത്തില്‍' തുറന്നടിച്ച് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം വാങ്ങിയ ആളാണ് ഷൌക്കത്ത്. മികച്ച കഥാകൃത്തിന്റെ നോട്ടത്തില്‍ കേരളത്തിലെ പ്രധാനവില്ലന്മാര് മുസ്ലിംകളാണ്. 'വിലാപങ്ങള്‍ക്കപ്പുറ'ത്തില്‍ ഗുജറാത്ത് കലാപത്തിനിടെ ബലാല്‍സംഗം ചെയ്യപ്പെട്ട് കേരളത്തിലെത്തിയ സാഹിറയെ ഇവിടത്തെ മുസ്ലിംകളെല്ലാം ചേര്‍ന്നു പല രൂപത്തില്‍ പീഡിപ്പിക്കുകയാണ്. അവളുടെ നിറമാറില്‍ നോട്ടമിട്ട സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രം അവളെ രണ്ടാംകെട്ട് കെട്ടാന്‍ ശ്രമിക്കുന്നു. അവളെ അനാഥാലയത്തില്‍നിന്ന് കല്യാണം കഴിക്കുന്ന സലീം(വി.കെ. ശ്രീരാമന്) അവളെ മോഹിച്ച് കെട്ടുന്നു. അയാള്‍ അവളെ ആദ്യരാത്രിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നു. അങ്ങനെ ചിത്രത്തിലെ മുസ്ലിംകളെല്ലാം വഷളന്മാര്. ഒരു മുസ്ലിം പോലും അവളുടെ രക്ഷക്കെത്തുന്നില്ല. </span></div><div align="left"><span style="font-size:100%;">സലീം സാഹിറയെ വിവാഹം കഴിക്കുന്ന ചടങ്ങില്‍ നിരന്നിരിക്കുന്ന മുസ്ലിംകള് കോഴിക്കാല് കടിച്ചു പറിക്കുന്നതിന്റെ വിസ്തരിച്ച ദൃശ്യങ്ങള്‍ കാണാം. ഭക്ഷണത്തോടുള്ള മുസ്ലിമിന്റെ അമിതതാല്പര്യം നമ്മുടെ സിനിമകളില്‍ പഴകിത്തേഞ്ഞ ഒരു ക്ലീഷേയാണ്. ഷൌക്കത്തിന്റെ 'ദൈവനാമത്തില്‍' എന്ന ചിത്രത്തില്‍ ആട്ടിന്‍തല പ്ലേറ്റില്‍ കണ്ട് ഛര്‍ദിക്കാനോടുന്ന മുസ്ലിംയുവതിയെ കാണാം. പെരുന്നാള്‍ ദിനാഘോഷവേളയില്‍ തീന്മേശയുടെ അലങ്കാരത്തികവായി പ്രത്യക്ഷപ്പെടുന്ന ആട്ടിന്‍തല താന്‍ രാവിലെ സുറുമയിട്ടു കണ്ണെഴുതിച്ച് താലോലിച്ച ആട്ടിന്‍കുട്ടിയുടേതാണെന്ന തിരിച്ചറിവില്‍ ഭക്ഷണം ഉപേക്ഷിച്ച് സമീറ എഴുന്നേല്ക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മറുപുറം നിര്‍ത്തി മുസ്ലിം സമുദായത്തിന്റെ ഭക്ഷണശീലങ്ങളെ വിമര്‍ശിക്കുകയാണ് ഈ രംഗം. ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹജമായ നിഷ്കളങ്കതയെ ഊന്നിപ്പറയുന്നതിനുവേണ്ടിയല്ല ഈ ദൃശ്യം. മുസ്ലിമിന്റെ സവിശേഷതകളായി പൊതുസമൂഹം വിലയിരുത്തുന്ന (കുറ്റിച്ചിറയില്‍വന്ന് നമ്മെ പഠിച്ചുപോയ കരോളിന് ഒസെല്ല, ഫിലിപ്പോ ഒസെല്ല എന്നീ നരവംശശാസ്ത്രജ്ഞര്‍ പറഞ്ഞതാണിത്) ആക്രമണോല്സുകത, ഹിംസ, മാംസഭക്ഷണശീലം എന്നീ സ്വഭാവങ്ങളെ തികച്ചും സ്വാഭാവികമായി ഒരു തീന്മേശയിലെ ആഹാരവേളയിലേക്ക് അവതരിപ്പിച്ചുകൊണ്ട് ലളിതമായ ഒരു വൈരുധ്യം തീര്‍ക്കുകയാണ് ഇവിടെ. നോമ്പിന് ഹോട്ടല്‍ തുറന്നതിന് പ്രതികാരമെന്നോണം അത് സ്ഫോടനത്തില്‍ തകര്‍ക്കുന്നതുപോലെയുള്ള ഹിംസ സൃഷ്ടിക്കുന്ന സാമൂഹികമായ ഉത്കണ്ഠയിലേക്ക് പ്രേക്ഷകനെ വൈകാരികമായി ഉദ്ദീപിപ്പിക്കുന്നതിനാണ് പ്ലേറ്റിലെ ആട്ടിന്‍തലയും അതിന്റെ നിസ്സഹായമായ തുറിച്ച കണ്ണുകളും വിസ്തരിച്ചു കാണിക്കുന്നത്. സമുദായത്തിന്റെ ഭക്ഷണശീലത്തില്‍ പോലും നിബദ്ധമായ ഹിംസയുടെ വംശമുദ്രയായി മുറിച്ചുവെച്ച ഈ ആട്ടിന്‍തല മാറുന്നു. അമിതലൈംഗികത (ബഹുഭാര്യാത്വം, സ്വവര്‍ഗപ്രേമം) ആക്രമണോല്സുകത, മതപരമായ കാര്യങ്ങളിലെ അമിതവൈകാരികത എന്നിവയുമായി ബന്ധപ്പെടുത്തിയാണ് മുസ്ലിം ന്യൂനപക്ഷത്തെ കേരളത്തിന്റെ പൊതുബോധം കാണുന്നതെന്ന് ഒസെല്ലമാര്‍ നിരീക്ഷിക്കുന്നു. ഒരു ജനസമൂഹത്തെ വഷളന്മാരാക്കി ചിത്രീകരിച്ചുകൊണ്ട് അവര്‍ക്കു മേല്‍ സാമൂഹികമായ നിയന്ത്രണം നേടിയെടുക്കുന്നതിനാണ് ഇത്തരം നെഗറ്റിവ് സ്റ്റീരിയോടൈപ്പുകളെ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്. ബഹുഭാര്യാത്വത്തെ മുസ്ലിമിന്റെ അമിത ലൈംഗികതയുടെ പ്രകടനമായി അവതരിപ്പിക്കുന്ന കീഴ്വഴക്കത്തിന് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 'വിലാപങ്ങള്‍ക്കപ്പുറത്തി'ലും ഈ കീഴ്വഴക്കത്തെ ചന്ദ്രന് നിരുപാധികം പിന്‍പറ്റുന്നു.</span></div><div align="left"><span style="font-size:100%;"><span class=""></span></span> </div><div align="left"><span style="font-size:100%;">പ്രിയപ്പെട്ട ടി.വി ചന്ദ്രന്, ഗുജറാത്ത് വംശഹത്യയില്‍ സര്‍വവും നഷ്ടപ്പെട്ട മുസ്ലിംജനതയോട് ജനാധിപത്യകേരളം കാണിച്ച ആഴമേറിയ അനുകമ്പക്കും അവരുടെ സഹനങ്ങളോടുള്ള സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യത്തിനും നിങ്ങള്‍ നല്കുന്ന അഭ്രമുദ്രയാണോ ഇത്? സംഘപരിവാറിന്റെ ഇറച്ചിവെട്ടുകാര്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒരു ജനസമൂഹത്തോട് കേരളം പെരുമാറിയത് ഇങ്ങനെയാണെന്ന് അടയാളപ്പെടുത്തുന്ന ചരിത്രവിരുദ്ധതക്ക് എന്തു ന്യായീകരണമാണ് നിങ്ങള്‍ക്കു നല്‍കാനുണ്ടാവുക? കാശു കണ്ടാല്‍ കണ്ണു മഞ്ഞളിക്കുന്ന കോടമ്പാക്കത്തുകാരനായോ മാര്‍വാഡിപ്പണത്തിനു മുന്നില്‍ മുട്ടുമടക്കുന്ന തേഡ് റേറ്റ് സിനിമക്കാരനായോ അല്ല നിങ്ങളെ ഞങ്ങളുടെ മനസ്സില്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്. നിലപാടുകള്‍ ഉണ്ടായിരിക്കണം. കൈവിടാതെ കാത്തുപോന്ന നിലപാടുകളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണം</span></div>N P Sajeeshhttp://www.blogger.com/profile/05131151799877259155noreply@blogger.com23